Video Stories
നോട്ട് മാറ്റത്തിന് പിന്നിലെ കുരുക്ക്; ദുരിതം കണക്കുകളിലൂടെ വെളിപ്പെടുത്തുന്നു ഈ അധ്യാപകന്
ഫൈസല്‍ മാടായി
തലശ്ശേരി: കടലാസിന്റെ വിലയില്‍ മാത്രമൊതുങ്ങിയ പഴയ 500 രൂപയും 1000വും ഓര്‍മ്മകളിലേക്ക് മറയാനിരിക്കെ നോട്ട് മാറ്റത്തിന് പിന്നിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അധ്യാപകനും. ഇടപാടുകളില്‍ നൂതന ശൈലി പ്രോത്സാഹിപ്പിച്ച് നടപ്പിലാക്കിയ പരിഷ്ക്കാരം സര്വമേഖലയിലുമുണ്ടാക്കിയ പ്രതിസന്ധിയാണ് മമ്പറം ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകനായ വി.രാജേഷ് മോഹന്‍ പങ്ക്വെക്കുന്നത്. 500, 1000 രൂപ അസാധുവാക്കിയതിനെ തുടര്‍ന്ന് അനുഭവിച്ച് തീരാത്ത ദുരിതവും സാമ്പത്തിക വിനിമയത്തിലെ പിഴവുകളും വിവരിച്ച് ഷൊര്‍ണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ‘ടീച്ചിംഗ് എയ്ഡ്’ ആയി അവതരിപ്പിച്ചപ്പോള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
എ-ഗ്രേഡോടെ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ വിഷയത്തിലൂടെ നോട്ട് മാറ്റം വ്യാപാര മേഖലയിലും കെട്ടിട നിര്‍മ്മാണ മേഖലയിലെ സ്തംഭനം, ഭൂമി ഇടപാട്, കാര്‍ഷിക മത്സ്യബന്ധന മേഖലയിലുണ്ടായ പ്രതിസന്ധിയും സാമ്പത്തിക മേഖലയിലെ ഇടിവുമാണ് അവതരിപ്പിച്ചത്. നികുതിയിനത്തിലുള്‍പ്പെടെ സര്‍ക്കാറിനുണ്ടായ വരുമാനക്കുറവിനെ കുറിച്ച് കണക്ക് സഹിതം മുന്‍കൂട്ടി അവതരിപ്പിക്കുവാനും രാജേഷ്മോഹന് സാധിച്ചിരുന്നു.
സാമ്പത്തിക രംഗത്തെ മാന്ദ്യം പ്രധാന ബാങ്കുകളെ കൂടി പ്രതിസന്ധിയിലാക്കിയതും ഇതേ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതവുമാണ് പ്രധാന വിഷയം.
വ്യാപാര മേഖല ദിനേന പിന്നോക്കം പോകുന്ന സാഹചര്യവും തൊഴില്‍ മേഖല നിശ്ചലമാകുന്ന സ്ഥിതിയും ചാര്‍ട്ടുകളില്‍ രേഖപ്പെടുത്തി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഭരണാധികാരികളുടെ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യവും ഈ അധ്യാപകന്റെ പ്രൊജക്ടിന് പിന്നിലുണ്ട്.
കയ്യില്‍ കാശുണ്ടായിട്ടും പുറത്ത് നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാനാകാത്ത അനുഭവമാണ് രാജേഷ് മോഹനെ പ്രൊജക്റ്റ് തയ്യാറാക്കുന്നതിലേക്കെത്തിച്ചത്.
ജോലിക്ക് പോലും പോകാനാകാത്ത സാഹചര്യമൊരുക്കി പൊരിവെയിലില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഒടുവില്‍ പണം മാറി കിട്ടാത്തവരുടെ ദൈന്യത വിവിധ പ്രദേശങ്ങളിലെ ദുരിത കാഴ്ചകളായി ഇദ്ദേഹം പങ്ക്വെക്കുന്നു.ഓട്ടോകാശ് നല്കാനില്ലാത്തതിനാല് ശാസ്ത്രോത്സവത്തിലെ മത്സര വേദിയിലേക്ക് കിലോ മീറ്ററുകള്‍ നടക്കേണ്ട അവസ്ഥയിലേക്ക് തന്നെയും എത്തിച്ചത് നോട്ട് മാറ്റിയതിനു പിന്നിലെ പ്രതിസന്ധിയാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഒത്തിരി പേരുടെ ദുരിതത്തിന്റെ നേര്‍സാക്ഷ്യമാണ് രാജേഷ്മോഹന്റെ ഈ പ്രൊജക്റ്റ്. ഗവ.ബ്രണ്ണന്‍ കോളജ് ഹിന്ദി വിഭാഗം അസി.പ്രൊഫസര്‍ ജെ.വാസന്തിയാണ് ഭാര്യ. ഗൗരി.ആര് ഭട്ട്, ഗായത്രി.ആര് ഭട്ട് എന്നിവര്‍ മക്കളാണ്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala13 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala12 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

