Connect with us

india

ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയുടമ ഒരു മലയാളി; തഖിയുദ്ദീന്‍ വാഹിദിന്റെ വിസ്മയ കഥ

സുന്ദരികളായ പെണ്‍കുട്ടികളെ വിമാനത്തില്‍ ആതിഥേയരായി നിര്‍ത്തുന്ന പതിവെല്ലാം തെറ്റിച്ചു അദ്ദേഹം. നല്ല ചുറുചുറുക്കുള്ള യുവാക്കളെയാണ് അദ്ദേഹം കാബിന്‍ ക്രൂകളാക്കി നിയോഗിച്ചത്.

Published

on

സൂര്യയും അപര്‍ണ ബാലമുരളിയും അനശ്വരമാക്കിയ സുരരൈ പോട്ര് എന്ന തമിഴ് സിനിമ ഹിറ്റായതിന് പിന്നാലെ രാജ്യം തിരഞ്ഞത് ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥന്‍ എന്ന പേരാണ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ഇച്ഛാ ശക്തിയുടെ കഥയാണ് സിനിമ. ഗോപിനാഥിന്റെ ആത്മകഥ സിപ്ലിഫൈയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ഇതേ വേളയില്‍ തന്നെ ആകാശത്ത് മേല്‍വിലാസമുണ്ടാക്കിയ ഒരു മലയാളിയുടെ പേരും സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. തഖിയുദ്ദീന്‍ വാഹിദ് എന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമയുടെ പേര്.

വര്‍ക്കലക്കാരനായ തഖിയുദ്ദീന്‍ വാഹിദിന്റെ വിസ്മയിപ്പിക്കുന്ന ജീവിത കഥ

ട്രാവല്‍ ഏജന്‍സിയില്‍നിന്ന് തുടക്കം.

ശരാശരി മലയാളിയുടെ സ്വപനങ്ങളില്‍ ഗള്‍ഫ് അത്തറിന്റെ മണവുമായി വീശുന്ന കാലമാണത്. ഗള്‍ഫിലേക്ക് പുറപ്പെട്ടു പോകുന്നവര്‍ എല്ലാം അന്ന് ബോംബെയിലേക്ക് വണ്ടി കയറി. ബോംബെയിലെ ട്രാവല്‍ ഏജന്റുമാര്‍ ഗള്‍ഫ് മോഹികളെ പരമാവധി ഊറ്റിക്കുടിച്ചു. ഇതു കണ്ട മൂന്ന് മലയാളി സഹോദരങ്ങള്‍- തഖിയുദ്ദീന്‍ വാഹിദ്, ശിഹാബുദ്ദീന്‍, നാസര്‍- മലയാളികള്‍ക്ക് എളുപ്പത്തില്‍ യാത്രാ രേഖകള്‍ ശരിയാക്കി നല്‍കുന്ന ഒരു ട്രാവല്‍ ഏജന്‍സി ആരംഭിച്ചു, ദാദറില്‍. പേര് ഈസ്റ്റ് വെസ്റ്റ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്‌സ്. ചെറിയ നിരക്കില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന ഏജന്‍സിക്ക് നല്ല കസ്റ്റമേഴ്‌സിനെ കിട്ടി. പ്രവര്‍ത്തനം ചെന്നൈ, ഡല്‍ഹി, കേരളം എന്നിവിടങ്ങൡലേക്ക് കൂടി വ്യാപിപ്പിച്ചു.

ഉദാരീകരണം തുറന്നിട്ട വാതില്‍

അക്കാലത്ത് രണ്ട് വിമാന എയര്‍ലൈന്‍സുകളേ രാജ്യത്തുണ്ടായിരുന്നുള്ളൂ. വിദേശയാത്രയ്ക്കായി എയര്‍ ഇന്ത്യയും ആഭ്യന്തര യാത്രയുടെ കുത്തക ഇന്ത്യന്‍ എയര്‍ലൈന്‍സിനും. അതിനിടെയാണ് 1991ല്‍ തുറന്ന ആകാശ നയവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതോടെ സ്വകാര്യ വിമാനക്കമ്പനികള്‍ ജന്മമെടുത്തു.

സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഓപറേറ്റര്‍ പെര്‍മിറ്റ് (എഒപി) ആവശ്യമുണ്ടായിരുന്നു. ഏവിയേഷന്‍ റെഗുലേറ്ററില്‍ നിന്നുള്ള ആദ്യ സ്വകാര്യ പെര്‍മിറ്റ് സ്വന്തമാക്കിയത് തഖിയുദ്ദീന്‍ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സാണ്. 1992ല്‍ ബോയിങ് 737-200 വിമാനം കമ്പനി പാട്ടത്തിനെടുത്തു.

1991 ഫെബ്രുവരി 28ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു കന്നിയാത്ര. വിമാനത്തിന്റെ പേര് 4എസ് 786. പുലര്‍ച്ചെ 5.20ന് പുറപ്പെട്ട വിമാനം രാവിലെ 7.10ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. ഉച്ചയ്ക്ക് ശേഷമായിരുന്നു മടക്കം. ഗള്‍ഫിലും മുംബൈയിലും ജോലി ചെയ്തിരുന്ന മലയാളികള്‍ക്ക് അനുഗ്രഹമായിരുന്നു ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്.

ഒമ്പതാം ക്ലാസില്‍ പഠിപ്പു നിര്‍ത്തിയയാള്‍

തഖിയുദ്ദീന്‍ വാഹിദ് ഒമ്പതാം ക്ലാസ് വരെയേ സ്‌കൂളില്‍ പോയുള്ളൂ. എന്നാല്‍ അസാധാരണമായ ബിസിനസ് വൈഭവം കൈമുതലായുണ്ടായിരുന്നു അദ്ദേഹത്തിന്. ഹിന്ദിയും ഇംഗ്ലീഷും അടക്കം വിവിധ ഭാഷകള്‍ നന്നായി വഴങ്ങുകയും ചെയ്തു. സുന്ദരികളായ പെണ്‍കുട്ടികളെ വിമാനത്തില്‍ ആതിഥേയരായി നിര്‍ത്തുന്ന പതിവെല്ലാം തെറ്റിച്ചു അദ്ദേഹം. നല്ല ചുറുചുറുക്കുള്ള യുവാക്കളെയും അദ്ദേഹം കാബിന്‍ ക്രൂകളാക്കി നിയോഗിച്ചു.

ആകാശങ്ങളില്‍ ചിറകുവിടര്‍ത്തി

കുറച്ചു കാലം കൊണ്ട് ഈസ്റ്റ് വെസ്റ്റ് ഇന്ത്യന്‍ ആകാശം കീഴടക്കി. നല്ല ഗുണമേന്മയുള്ള സര്‍വീസുകള്‍ തന്നെയായിരുന്നു എയര്‍ലൈന്‍സിന്റെ കൈമുതല്‍. ഗള്‍ഫില്‍ നിന്ന് മുംബൈയിലെ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഇപ്പോള്‍ ഛത്രപതി ശിവജി എയര്‍പോര്‍ട്ട്) എത്തുന്ന മലയാളികള്‍ എയര്‍പോര്‍ട്ട് ഷട്ടില്‍ ബസ് വഴി സാന്താ ക്രൂസ് വിമാനത്താവളത്തിലെത്തി കൊച്ചിയിലേക്ക് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് പിടിക്കുകയായിരുന്നു പതിവ്. ഏജന്റുമാരെയും മധ്യവര്‍ത്തികളെയും സമ്പൂര്‍ണമായി ഒഴിവാക്കിയായിരുന്നു എയര്‍ലൈന്‍സിന്റെ ബിസിനസ്.

ചില യാത്രകളില്‍ തഖിയുദ്ദീന്‍ വിമാന യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. മദര്‍ തെരേസ അടക്കമുള്ള ഇന്ത്യയ്ക്കാരുടെ ഇഷ്ട എയര്‍ലൈന്‍സ് കൂടിയായിരുന്നു ഇത്. ഇവര്‍ക്ക് യാത്ര സൗജന്യവുമായിരുന്നു. രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, സിനിമാക്കാര്‍ എന്നിവരെല്ലാം തഖിയുദ്ദീന്റെ സ്ഥിരം ഉപഭോക്താക്കളായി.

വളര്‍ന്നു വളര്‍ന്ന് രാജ്യത്തെ നാല്‍പ്പത് ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന കമ്പനിയായി ഈസ്റ്റ് വെസ്റ്റ് മാറി. ഇടത്തരം നഗരങ്ങളായ ഔറംഗാബാദിലേക്ക് പോലും കമ്പനിയുടെ സര്‍വീസുകളുണ്ടായിരുന്നു. മൊത്തം ജീവനക്കാരുടെ എണ്ണം 4500 ആയി വര്‍ധിച്ചു. കഠിനാധ്വാനവും യുവാക്കളുടെ ഊര്‍ജശേഷിയും മാത്രമായിരുന്നു കമ്പനിയുടെ കൈമുതല്‍.

രാജ്യത്തെ നടുക്കിയ കൊലപാതകം

1995 ഒക്ടോബര്‍ അഞ്ചിന് റെക്കോര്‍ഡ് ലാഭമാണ് ഈസ്റ്റ് വെസ്റ്റ് ഉണ്ടാക്കിയത്. തൊട്ടടുത്ത മാസം നവംബര്‍ 13ന് തഖിയുദ്ദീന്‍ വാഹിദ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. മുംബൈ ബാന്ദ്രയിലുള്ള കമ്പനി ഓഫീസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തഖിയുദ്ദീന്‍ കൊല്ലപ്പെട്ടത്. പുതുതായി രണ്ട് ബോയിങ് വിമാനങ്ങള്‍ പാട്ടത്തിന് എടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു അദ്ദേഹം. അത്താഴത്തിന് വീട്ടിലെത്താമെന്ന് ഭാര്യ സജിനയ്ക്ക് ഉറപ്പു കൊടുത്തു. മക്കളായ ഷഹനാസും സാഹിലും കാത്തിരുന്നു.

എന്നാല്‍ യാത്ര തുടങ്ങിയ വേളയില്‍ ഇടറോഡില്‍ നിന്നു വന്ന ഒരു ചുവന്ന മാരുതി വാന്‍ കുറുകെ നിന്നു. മൂന്നു പേരായിരുന്നു അക്രമികള്‍. രണ്ടു പേരുടെ കൈയില്‍ തോക്ക്. ഒരാളുടെ കൈയില്‍ ചുറ്റിക. ചുറ്റിക കൊണ്ട് ബുള്ളറ്റ് പ്രൂഫ് കാറിന്റെ ചില്ല് തകര്‍ത്തു. അതിനിടയിലൂടെ തഖിയുദ്ദീനെ ക്ലോസ് റേഞ്ചില്‍ വെടിവച്ചു കൊന്നു.

വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ തഖിയുദ്ദീന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അതു കാര്യമാക്കിയില്ല. എയര്‍ലൈന്‍ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചതു മുതല്‍ അദ്ദേഹത്തിന് ഭീഷണികള്‍ വന്നിരുന്നു. ‘ഭര്‍ത്താവിനോട് പറയുക, എയര്‍ലൈന്‍ തുടങ്ങരുത്’ എന്ന ഭീഷണി സന്ദേശങ്ങള്‍ നിരന്തരം ഭാര്യയ്ക്ക് ലഭിച്ചിരുന്നു.

ഭീഷണികള്‍ക്ക് വില കല്‍പ്പിക്കാതിരുന്നതിന് നല്‍കേണ്ടി വന്നത് തഖിയുദ്ദീന്റെ ജീവനായിരുന്നു. എയര്‍ലൈന്‍സ് ആരംഭിച്ച 45 മാസങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിമാനം ഉടമയുടെ മൃതദേഹവും വഹിച്ച് ബോംബെയില്‍ നിന്ന് തിരുവനന്തപുരത്തെത്തി. ആ യാത്രയ്ക്കിടെ സഹോദരിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതു മൂലം അടിയന്തരമായി ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നു. ശിഷ്ട ജീവിതം ബംഗളൂരുവില്‍ കഴിയാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കുടുംബം പിന്നീട് ബംഗളൂരുവിലേക്ക് മാറിയെങ്കിലും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് അപ്പോഴേക്കും ഇന്ത്യയുടെ വ്യോമയാന ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Continue Reading

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

Trending