Connect with us

News

റാങ്കിംഗില്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.

Published

on

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.

അതേസമയം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ സീമര്‍ മുഹമ്മദ് ഷമി, അര്‍ധസെഞ്ച്വറികള്‍ സ്വന്തമാക്കിയ ബാറ്റര്‍മാരായ റിഥുരാജ് ഗെയിക്‌വാദ് (71), ശുഭ്മാന്‍ ഗില്‍ (74) നായകന്‍ കെ.എല്‍ രാഹുല്‍ (58 നോട്ടൗട്ട്), സുര്യകുമാര്‍ യാദവ് (50) എന്നിവരുടെ മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 276 ല്‍ എല്ലാവരും പുറത്തായപ്പോള്‍ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ആദ്യ വിക്കറ്റില്‍ ഗെയിക്‌വാദും ഗില്ലും ചേര്‍ന്ന് 142 റണ്‍സിന്റെ ശക്തമായ തുടക്കം ഇന്ത്യക്ക് നല്‍കി. പത്ത് ബൗണ്ടറികളുമായി ഗെയിക്‌വാദ് മനോഹരമായി കളിച്ചപ്പോള്‍ ഗില്‍ പതിവ് പോലെ ഭദ്രമായി കളിച്ചു. ഈ സഖ്യത്തിന്റെ നല്ല തുടക്കം പ്രയോജനപ്പെടുത്താന്‍ ശ്രേയാംസ് അയ്യര്‍ക്കായില്ല. കേവലം മൂന്ന് റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷേ നാലാമനായി വന്ന രാഹുല്‍ സുര്യകുമാറിനൊപ്പം ചേര്‍ന്ന് കുടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചു. ഓസീസ് ബൗളര്‍മാരില്‍ മികവ് കാട്ടിയത് 57 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ സ്പിന്നര്‍ ആദം സാംപയായിരുന്നു.

ഇന്ത്യക്കായിരുന്നു ടോസ്. നായകന്‍ കെ.എല്‍ രാഹുല്‍ ഓസ്‌ട്രേലിയക്കാരെ ബാറ്റിംഗിന് ക്ഷണിച്ചപ്പോള്‍ കണ്ടത് മുഹമ്മദ് ഷമി ഷോ. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന കൊല്‍ക്കത്തക്കാരന്‍ ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ സുന്ദരമായ യോര്‍ക്കറില്‍ പുറത്താക്കി. ബൗണ്ടറിയോടെ തുടങ്ങിയ മാര്‍ഷിന്റെ പുറത്താവല്‍ ഓസീസ് ക്യാമ്പിനെ പക്ഷേ ബാധിച്ചില്ല. പകരമെത്തിയ സ്റ്റീവന്‍ സ്മിത്ത് ഡേവിഡ് വാര്‍ണര്‍ക്ക് കാര്യമായ പിന്തുണ നല്‍കി. ഷമിയെ മാത്രമല്ല ജസ്പ്രീത് ബുംറയെയും ഷാര്‍ദൂല്‍ ഠാക്കൂറിനെയും ഈ സഖ്യം കരുത്തോടെ നേരിട്ടപ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ ഉണര്‍വ് പ്രകടമായി. സ്പിന്നര്‍മാര്‍ രംഗത്ത് വന്നപ്പോഴാണ് വാര്‍ണറുടെ രൂപത്തില്‍ (52) രണ്ടാം വിക്കറ്റ്. ജഡേജയുടെ പന്തില്‍ ഗില്ലിന് ക്യാച്ച്. രണ്ടാം വരവില്‍ ഷമി അപകടകാരിയായ സ്മിത്തിനെ (41) മടക്കിയതോടെ മല്‍സരത്തിലേക്ക് ഇന്ത്യ തിരികെ വന്നു. ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട രവിചന്ദ്രന്‍ അശ്വിന്‍ മാര്‍നസ് ലബുഷാനയെ (39) മടക്കിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ (31) റണ്ണൗട്ടായി. മധ്യനിരയില്‍ ജോഷ് ഇന്‍ഗ്ലിസ്, മാര്‍ക്കസ് സ്‌റ്റോനിസ് എന്നിവര്‍ പൊരുതി നിന്നപ്പോഴാണ് സ്‌ക്കോര്‍ 250 കടന്നത്. എന്നാല്‍ വാലറ്റത്തെ നിലയുറപ്പിക്കാന്‍ ഷമി അനുവദിച്ചില്ല. 51 റണ്‍സിന് അഞ്ച് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ബുംറ 41 റണ്‍സിന് ഒരു വിക്കറ്റ് നേടിയപ്പോള്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദു ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

kerala

രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്തു

മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്

Published

on

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസ്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിന് മറുപടിയായാണു അന്‍വര്‍ രാഹുലിനെതിരെ പ്രസംഗം നടത്തിയത്.

Continue Reading

Trending