Connect with us

News

ലങ്കന്‍ മോഡല്‍ പ്രതിസന്ധി; സമാനമായ വിധി കാത്ത് അപകട മുഖത്ത് ഒരു ഡസന്‍ രാജ്യങ്ങള്‍

ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

Published

on

കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടംതിരിഞ്ഞ ജനം ഭരണകൂടത്തിനെതിരെ കലാപം നയിക്കുന്നത്തിന്റെ വാര്‍ത്തകള്‍ ശ്രീലങ്കയില്‍ നിന്ന് ഇപ്പോഴും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പ്രസിഡണ്ടിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഓഫീസും വരെ കൈയടക്കിയ ജനം ഒരു രാജ്യത്തിന്റെ തകര്‍ച്ചയുടെ ദയനീയ ചിത്രമാണ് ലോകത്തിന് മുന്നില്‍ തുറന്നിട്ടത്. ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. മിക്ക രാജ്യങ്ങള്‍ക്കു മുന്നിലും വില്ലനാകുന്നത് രാജ്യാന്തര വായ്പകള്‍ തന്നെയാണ്. താങ്ങാവുന്നതിലപ്പുറം വായ്പ വാങ്ങിക്കൂട്ടി ഒടുവില്‍ തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ പ്രതിസന്ധി മുഖത്ത് നില്‍ക്കുന്നതില്‍ അര്‍ജന്റീനയും യുക്രെയ്‌നും തുണീഷ്യയും തൊട്ട് നമ്മുടെ അയല്‍ക്കാരായ പാകിസ്താന്‍ വരെയുണ്ട്.

അര്‍ജന്റീന

രാജ്യാന്തര കരിഞ്ചന്തയില്‍ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ 50 ശതമാനം ഡിസ്‌കൗണ്ടിലാണ് അര്‍ജന്റീനിയന്‍ കറന്‍സിയായ പെസോ വില്‍പ്പന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാള്‍ക്കുനാള്‍ മൂല്യമിടിയുന്ന കറന്‍സിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 2020ല്‍ വായ്പാ പുനഃസംഘടനാ വേളയില്‍ ബോണ്ടുകള്‍ക്ക് ഉണ്ടായിരുന്ന വില ഇപ്പോള്‍ നേര്‍ പകുതിയായി കുറഞ്ഞിരിക്കുന്നു. നിലവിലെ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ 2024 വരെ പിടിച്ചുനില്‍ക്കാനുള്ള കെല്‍പ്പ് പോലും ഡീഗോ മാറഡോണയുടേയും ലയണല്‍ മെസ്സിയുടേയും നാട്ടുകാര്‍ക്കുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. കരുത്തനായ ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്‌നറിലാണ് അര്‍ജന്റീനക്കാരുടെ പ്രതീക്ഷ മുഴുവന്‍.

യുക്രെയ്ന്‍

നേരത്തെതന്നെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന യുക്രെയ്‌ന് കൂനിന്മേല്‍ കുരുവായി മാറിയത് റഷ്യന്‍ അധിനിവേശമാണ്. യുദ്ധച്ചെലവ് കൂടിയായതോടെ രാജ്യം പാപ്പരാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍. 20 ബില്യണ്‍ (2000 കോടി) ഡോളറിന്റെ വായ്പയാണ് യുക്രെയ്‌ന് അടിയന്തരമായി പുനഃസംഘടിപ്പിക്കാനുള്ളത്. ഇതില്‍ 120 കോടി ഡോളര്‍ വായ്പയുടെ കാലാവധി ഈ സെപ്തംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

തുണീഷ്യ

ഒരു പിടി രാജ്യങ്ങളാണ് ആഫ്രിക്കയില്‍ പ്രതിസന്ധി മുഖത്തുള്ളത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് മുല്ലപ്പു വിപ്ലവത്തിലൂടെ അധികാരമാറ്റത്തിന് വഴിയൊരുങ്ങിയ തുണീഷ്യ. 10 ശതമാനമാണ് ഈ രാജ്യത്തിന്റെ ബജറ്റ് കമ്മി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ വരുന്ന വലിയ ബാധ്യതയാണ് രാജ്യത്തിന്റെ വരുമാനത്തില്‍ സിംഹഭാഗവും തിന്നുതീര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വായ്പാ തിരിച്ചടവു വീഴ്ചയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് തുണീഷ്യയെന്നാണ് മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്.

ഘാന

തൂണീഷ്യയുടെ പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു ആഫ്രിക്കന്‍ രാജ്യമാണ് ഘാന. ഈ രാജ്യത്തിന്റെ ജി.ഡി.പി – വായ്പാ റേഷ്യോ ഏകദേശം 85 ശതമാനമാണ്. നികുതി വരുമാനത്തിന്റെ പകുതിയില്‍ അധികവും വിവിധ ഏജന്‍സികളില്‍ നിന്ന് സ്വീകരിച്ച വായ്പയുടെ പലിശ നല്‍കാന്‍ മാത്രം ചെലവിടേണ്ട സ്ഥിതി. വിലപ്പെരുപ്പം 30 ശതമാനം കവിഞ്ഞിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിലൂടെ അധിക കാലം ഘാനക്കും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈജിപ്ത്

ജി.ഡി.പിയുടെ 95 ശതമാനത്തിനു തുല്യമാണ് നിലവില്‍ ഈജിപ്തിന്റെ വായ്പാ ബാധ്യത. വായ്പാ തിരിച്ചടവുകളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വീഴ്ച വരുത്താന്‍ ഇടയുള്ള രാജ്യമായാണ് ഈജിപ്തിനെ രാജ്യാന്തര ഏജന്‍സിയായ ജെ.പി മോര്‍ഗാന്‍ വിശേഷിപ്പിക്കുന്നത്. 1100 കോടി ഡോളര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വായ്പാ തിരിച്ചടവിനു മാത്രം 10,000 കോടി ഡോളര്‍ വേണം. 303 കോടി ഡോളര്‍ ബോണ്ട് ഫണ്ട് ഇനത്തിലും കണ്ടെത്തണ

പാകിസ്താന്‍

അഞ്ച് ആഴ്ചത്തേക്കുള്ള ഇറക്കുമതി ചെലവിന് തുല്യമായ തുക മാത്രമാണ് പാകിസ്താന്റെ നിലവിലെ വിദേശ കരുതല്‍ ശേഖരമെന്നാണ് കണക്ക് (9.8 ബില്യണ്‍ ഡോളര്‍). രാജ്യാന്തര വായ്പകളുടെ പലിശ തിരിച്ചടവിന് പണം കണ്ടെത്താന്‍ 40 ശതമാനം പൊതുചിലവുകള്‍ വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്‍സാല്‍വദോര്‍, ബെലാറസ്, ഇക്വഡോര്‍, നൈജീരിയ എന്നിവയാണ് പ്രതിസന്ധി മുഖത്തു നില്‍ക്കുന്ന ഒരു ഡസന്‍ രാജ്യങ്ങളില്‍ മറ്റുള്ളവ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മറ്റു സംഘടനകളിൽ നേതൃസ്ഥാനം വഹിക്കുന്നവർക്ക് ഒ.ഐ.സി.സി ഭാരവാഹികളാകാൻ കഴിയില്ല. അഡ്വ അബ്ദുൽ മുത്തലിബ്

കുവൈറ്റിൽ ഓഐസിസി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത് .

Published

on

കുവൈറ്റ് സിറ്റി: ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസി യുടെ പ്രഖ്യാപിത നിലപാട് കുവൈറ്റിലും പൂർണ്ണമായി നടപ്പാക്കുമെന്ന് കുവൈറ്റ് ഓഐസിസി യുടെ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ് പത്ര സമ്മേളനത്തിൽ അറിയിച്ചു.

പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും പ്രഥമ ലോക കേരള സഭയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രശ്നത്തിന് പോലും പരിഹാരയിട്ടില്ല.

ഈ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പ്രവാസിസമൂഹത്തിന്റെ അംഗീകാരത്തോടെയുള്ള പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയുമാണ് പ്രസ്തുത പ്രവാസി സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് – അദ്ദേഹം വിശദീകരിച്ചു.

കുവൈറ്റിൽ ഓഐസിസി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത് . ഒഐസിസി നാഷണൽ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും അദ്ദേഹം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഒഐസിസിയുടെ കുവൈറ്റിലെ സംഘടനാ പ്രവർത്തനം മറ്റു രാജ്യങ്ങളിലെ കമ്മറ്റികൾക്ക് മാതൃകാപരമെന്നു പറഞ്ഞു.

കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബിന്റെ സന്ദർശനത്തോടനുബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽഅദ്ദേഹത്തിന് പുറമെ ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ശ്രി ബി എസ് പിള്ളയും സന്നിഹിതരായിരുന്നു.

കുവൈറ്റിലെ ഒഐസിസി ജില്ലാ – നാഷണൽ കമ്മിറ്റികളുടെ പുനഃ സംഘടനാ രണ്ടു മാസത്തിനകം പൂർത്തീകരിക്കും. കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും യു ഡി എഫ് അനായാസ വിജയം നേരുമെന്ന് അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ആത്മാഭിമാനമുള്ള സഖാക്കൾ ഇത്തവണ എൽ ഡി എഫിന് വോട്ട് ചെയ്യുകയുണ്ടായില്ല. വോട്ടിങ് ശതമാനം കുറയുന്നതിനും നിർണായകമായത് ഈ വസ്തുതയാണ്.

Continue Reading

india

ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു. 

Published

on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്തത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.
അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Continue Reading

india

സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം -അഖിലേഷ് യാദവ്

പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

Published

on

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.​ഐയുടേയും ആവശ്യമില്ലെന്നും അത് രണ്ട് അടച്ചുപൂട്ടണമെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ നിർദേശം ഇന്ത്യ സഖ്യത്തിന് മുന്നിൽ വെക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

”സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയും ആ രീതിയിൽ കൈകാര്യം ചെയ്യണം. നമുക്കെന്തിനാണ് സി.ബി.ഐ.

എല്ലാ സംസ്ഥാനത്തും അഴിമതി വിരുദ്ധ വകുപ്പുകളുണ്ട്. അത് നന്നായി ഉപയോഗിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

നോട്ടുനിരോധനത്തിലെ പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജൻസികൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യനാലുഘട്ടങ്ങളും പൂർത്തിയായി. അടുത്ത ഘട്ടം മേയ് 20നാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ 88ൽ 62സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്‍വാദി പാർട്ടിക്ക് അഞ്ചും മായാവതിയുടെ ബി.എസ്.പിക്ക് 10 ഉം സീറ്റുകൾ ലഭിച്ചു.

Continue Reading

Trending