Connect with us

india

ജനകീയ പ്രതിഷേധങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ മോദി സര്‍ക്കാര്‍

നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ മണ്ടത്തരങ്ങളായിരുന്നു നോട്ടു നിരോധനവും കര്‍ഷക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും.

Published

on

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ മണ്ടത്തരങ്ങളായിരുന്നു നോട്ടു നിരോധനവും കര്‍ഷക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും. നോട്ടു നിരോധനം തിരുത്താന്‍ കഴിയാത്ത തെറ്റായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കിയ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. രാജ്യത്തിന്റെ കാര്‍ഷിക മേഖലയില്‍ സമാനമായ ആഘാതം ഏല്‍പ്പിക്കുന്നതായിരുന്നു വിവാദമായ കര്‍ഷക നിയമങ്ങള്‍.

ഒരു വര്‍ഷവും നാലു മാസവും രണ്ടു ദിവസവും നീണ്ട ഐതിഹാസിക സമരത്തിനു മുന്നില്‍ ഒടുവില്‍ മോദിക്കും കൂട്ടര്‍ക്കും മുട്ടു മടക്കേണ്ടി വന്നു. കരിനിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കപ്പെട്ടു. കാലം നല്‍കിയ തിരിച്ചടികളോ ജനകീയ പ്രതിഷേധങ്ങളോ മോദി സര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കുന്നില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കാനായി തട്ടിക്കൂട്ടിയ അഗ്നിപഥ് എന്ന പദ്ധതിയും ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളും. ഏതൊരു രാജ്യവും പരമപ്രധാനമായി കരുന്നതാണ് രാജ്യരക്ഷ. ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാകാത്ത മേഖല. അവിടെയാണ് കരാര്‍ വല്‍ക്കരണത്തിലൂടെ മോദി സര്‍ക്കാര്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ഇടം കണ്ടെത്തുന്നത്. ഏറ്റവും അപകടകരമായ ഈ നീക്കത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. തൊഴിലന്വേഷകരായ യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഒതുങ്ങുന്നതല്ല അഗ്നിപഥിനെതിരായ എതിര്‍പ്പ്. ഭരണ – പ്രതിപക്ഷ ഭേദമെന്യേ കേന്ദ്ര നീക്കത്തിനെതിരെ അമര്‍ഷം ഉയരുന്നുണ്ട്.

വരുണ്‍ ഗാന്ധി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ബിഹാറില്‍ സഖ്യ കക്ഷിയായ ജെ.ഡി.യു കേന്ദ്രനീക്കത്തിന് എതിരാണ്. ജാര്‍ഖണ്ഡിലും ബി.ജെ.പി സഖ്യകക്ഷി സമര മുഖത്തുണ്ട്. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഡസനിലധികം ട്രെയിനുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഗ്നിക്കിരയായത്. പൊലീസ് വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും വിവിധ സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകള്‍ക്കു നേരെയും ആക്രമണുണ്ടായി. തീവെച്ച് നശിപ്പിച്ചു.

കര്‍ഷക പ്രക്ഷോഭത്തിന്റെ അത്രതന്നെ സമാധാനപരമല്ല അഗ്നിപഥ് പ്രതിഷേധം എന്നതുകൊണ്ടുതന്നെ ഇതുവഴി പൊതുഖജനാവിനുണ്ടാക്കുന്ന നഷ്ടം കോടികളാണ്. എന്നിട്ടും തീരുമാനങ്ങളിലെ തെറ്റ് പരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകാത്തത് നീക്കങ്ങള്‍ക്ക് പിന്നില്‍ സൈന്യത്തിലേക്ക് സ്വന്തക്കാരെ തിരുക്കിക്കയറ്റാനുള്ള സംഘ് പരിവാറിന്റെ ഗൂഢ നീക്കമാണിതെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending