Connect with us

Education

പാമ്പ്; അറിയാത്ത രഹസ്യങ്ങള്‍ പരിചയപ്പെടാം

.കുഴല്‍ രൂപത്തിലുള്ളതാണ് പാമ്പിന്റെ ആന്തരിക ഘടന

Published

on

പാമ്പ് അടിസ്ഥാന കാര്യങ്ങള്‍

കടല്‍ ജീവികളായ മിസോ സോറുകളാണ് പാമ്പുകളുടെ പൂര്‍വ്വീകര്‍ എന്ന് വിശ്വസിക്കുന്നു.കാലുള്ള ജീവികളില്‍ നിന്നും പരിണാമം സംഭവിച്ചുണ്ടായവയാണ് പാമ്പുകളെന്നാണ് ഗവേഷകരുടെ വാദം.പാമ്പുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന അവശിഷ്ട പാദങ്ങള്‍ ഈ വാദത്തെ അംഗീകരിക്കുന്നു.കുഴല്‍ രൂപത്തിലുള്ളതാണ് പാമ്പിന്റെ ആന്തരിക ഘടന.ഇലാസ്തികതയുള്ള ലിഗ്മെന്റുകള്‍ ചേര്‍ന്ന പാമ്പുകളുടെ താടിയെല്ലുകളുടെ പിന്‍ഭാഗം എത്ര വലിയ ഇരയേയും ഭക്ഷിക്കാന്‍ പാമ്പിനെ സഹായിക്കുന്നു.ഇടതും വലതുമായി രണ്ട് ശ്വാസകോശങ്ങളാണ് പാമ്പിനുള്ളത്.ഇടത് ശ്വാസകോശം ചെറുതാണെങ്കില്‍ വലത് ശ്വാസ കോശം ശരീരത്തിന്റെ മൂന്നിലൊന്ന് നീളമുണ്ടാകും.ഇരയെ വിഴുമ്പോല്‍ ശ്വാസ തടസ്സം നേരിടാതിരിക്കാന്‍ നാവിന്റെ അടിഭാഗത്തായി കാണപ്പെടുന്ന ശ്വാസ കോശത്തിന്റെ മുകളറ്റം(ഗ്ലോട്ടിസ്) സഹായിക്കും.

പാമ്പിന്റെ ചലനങ്ങള്‍

ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിലും (സര്‍പ്പിളാകൃതി) നേര്‍രേഖയിലുമാണ് കൂടുതല്‍ പാമ്പുകളും സഞ്ചരിക്കുന്നത്.വശങ്ങളിലേക്ക് ചലിക്കുന്നവയും വില്ലുന്നിയെ പോലെ തലഭാഗം ഒരിടത്ത് ഉറപ്പിച്ച് ശേഷം മറ്റു ഭാഗം അവിടേക്ക് നീക്കുന്ന കണ്‍സേര്‍ട്ടിന മോഷനില്‍ സഞ്ചരിക്കുന്ന പാമ്പുകളും ഉണ്ട്.

പാമ്പിനും ഒരു ദിനം

ജൂലായ് 16 ആണ് പാമ്പ് ദിനമായി ആചരിക്കുന്നത്.

പാമ്പിന്റെ കണ്ണ്-ചെവി-
മൂക്ക്-നാക്ക്

പാമ്പിന് കണ്ണുകളുണ്ടെങ്കിലും കണ്‍പോളകളില്ല.പകരം ബ്രില്‍ എന്ന സുതാര്യമായ ഒരാവരണമുണ്ട്.കണ്ണുകളില്‍ പൊടിപടലങ്ങള്‍ കയറാതിരിക്കാന്‍ ഇവ സഹായിക്കുന്നു.പാമ്പുകള്‍ക്ക് ബാഹ്യകര്‍ണ്ണം ഇല്ല.ഇതിനാല്‍ തന്നെ വായുവിലൂടെയുള്ള ശബ്ദവീചികളെ പിടിച്ചെടുക്കാനാകില്ല.പകരം പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്ന ശബ്ദതരംഗങ്ങള്‍ ആന്തരിക കര്‍ണ്ണത്തിനടുത്തുള്ള കൊലുമെല്ല ഓരിസ് എന്ന ഭാഗവും കീഴ്ത്താടി എല്ലുകളും ചേര്‍ന്ന് പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.മേല്‍താടിയെല്ലില്‍ മൂക്ക് പോലെ രണ്ട് സുഷിരങ്ങള്‍ പാമ്പിനുണ്ടെങ്കിലും നാക്ക് ഉപയോഗിച്ചാണ് പാമ്പ് മണം പിടിക്കുന്നത്.

പാമ്പിന്റെ ഭക്ഷണം

പാമ്പുകള്‍ മാസഭുക്കുകളാണ്.തവള,പല്ലി,പക്ഷി തുടങ്ങിയവയാണ് പല പാമ്പുകളുടേയും ആഹാരം.എന്നാല്‍ രാജവെമ്പാലയെ പോലുള്ള പാമ്പുകള്‍ പാമ്പുകളെ തന്നെ ആഹാരമാക്കാറുണ്ട്.

പാമ്പും അന്ധവിശ്വാസങ്ങളും

പാമ്പുമായി ബന്ധപ്പെട്ട അനേകം അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്.അവയില്‍ ചിലത് വായിക്കാം.

വെള്ളത്തില്‍ വെച്ച്
പാമ്പ് കടിച്ചാല്‍

വെള്ളത്തില്‍ വെച്ച് പാമ്പ് കടിച്ചാല്‍ വിഷമേല്‍ക്കില്ല എന്ന വിശ്വാസം ശരിയല്ല.വിഷം എവിടെ വെച്ചും ശരീരത്തില്‍ ഏല്‍ക്കും. വിഷപ്പാമ്പുകള്‍ എവിടെയും ഉപദ്രവകാരികള്‍ തന്നെ

പാമ്പ് കുടിച്ച് തീര്‍ത്ത
പാല്‍ക്കുടങ്ങള്‍

പാമ്പുകള്‍ പാല്‍ കുടിച്ച കഥകള്‍ പലര്‍ക്കും പറയാനുണ്ട്. വിശന്ന് വലഞ്ഞ പാമ്പുകള്‍ ചിലപ്പോള്‍ അല്‍പ്പം പാല്‍ കുടിച്ചെന്ന് വരാം. എന്നാല്‍ പാമ്പിന്റെ പ്രകൃത്യാലുള്ള ഭക്ഷണമല്ല പാല്‍. നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ച പാമ്പുകള്‍ക്ക് പലതരത്തിലുള്ള അസുഖം ബാധിക്കാന്‍ സാധ്യത കൂടുതലാണത്രേ.

പാമ്പിന്റെ അപാരമായ മെമ്മറി

തന്നെ ഉപദ്രവിച്ചവരെ പാമ്പുകള്‍ ഓര്‍ത്തുവെക്കും എന്ന കാര്യം ശരിയല്ല .പാമ്പിന്റെ മസ്തിഷ്‌കം വളരെ കുറച്ച് മാത്രമേ വികസിച്ചിട്ടുള്ളൂ എന്നതിനാല്‍ തന്നെ ഓര്‍മ്മശക്തിയില്‍ പിന്നാക്കക്കാരാണ് പാമ്പുകള്‍.പാമ്പ് ഇന്ന് വരെ ആരേയും ഓര്‍ത്തുവെച്ച് കടിച്ചിട്ടില്ല.എന്നാല്‍ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ ദ്രോഹിക്കാത്ത പലര്‍ക്കും കടിയേല്‍ക്കാന്‍ സാധ്യതയുണ്ട്.

പാമ്പിന്‍ വിഷം കൂടാതിരിക്കാന്‍

പാമ്പ് കടിച്ചാല്‍ കടിവായ വലുതാക്കിയോ പൊള്ളിച്ചോ വിഷബാധ കുറയ്ക്കാമെന്ന വിശ്വാസത്തില്‍ കഴമ്പില്ല. ഇത് വിഷവ്യാപനം കൂടാനാണ് സാധ്യത.

തിരികെ കടിച്ചാല്‍
പാമ്പിന്റെ വിഷം ഇറങ്ങുമോ

ഇങ്ങനെയൊരു വിശ്വാസം പലര്‍ക്കുമുണ്ട്. ചില ഗ്രന്ഥങ്ങളില്‍ പാമ്പിനെ തിരിച്ച് കടിക്കാന്‍ കിട്ടിയില്ലെങ്കില്‍ കല്ലോ കമ്പോ പാമ്പായി സങ്കല്‍പ്പിച്ച് കടിക്കാനും ആഹ്വാനം ചെയ്തു കാണുന്നുണ്ട്.എന്നാല്‍ പാമ്പിനെ തിരികെ കടിക്കാനൊരുങ്ങുന്നത് വലിയ അപകടമുണ്ടാക്കും.വിഷമിറങ്ങാന്‍ പാമ്പിനെ തിരികെ കടിച്ച വിരുതന്മാര്‍ക്ക് ഒന്നിന് പകരം പല തവണ പാമ്പിന്‍ കടി കിട്ടിയ അനുഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പാമ്പ് കടിയേറ്റയാള്‍
ഉറങ്ങരുത്

ഇത്തരമൊരു വിശ്വാസവും പൊതു സമൂഹത്തിലുണ്ട്.എന്നാല്‍ ഇത് ശരിയല്ല.വെള്ളിക്കെട്ടന്‍ പോലെയുള്ള പാമ്പുകളുടെ കടിയേറ്റയാള്‍ ഉറങ്ങുന്നത് ചികിത്സയില്‍ വളരെയേറെ ഗുണം ചെയ്യാറുണ്ട്.

വിഷമേറ്റയാള്‍ക്ക് എരിവ്
മനസ്സിലാകില്ല

പാമ്പ് കടിച്ചാല്‍ വിഷത്തിന്റെ തോത് മനസ്സിലാക്കാന്‍ നാട്ടിന്‍ പുറങ്ങളില്‍ ചെയ്തിരുന്ന സൂത്രമായിരുന്നു കടിയേറ്റയാള്‍ക്ക് കുരുമുളക് പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുക എന്നത്.എത്ര തോതില്‍ വിഷമേറ്റാലും ഒരു ഘട്ടം വരെ രോഗിക്ക് എരിവ് തിരിച്ചറിയാന്‍ സാധിക്കും.എന്നാല്‍ വിഷവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ദര്‍ശന സ്പര്‍ശന രുചികള്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല.

പാമ്പിന്റെ ഇണചേരല്‍

വ്യത്യസ്ഥ വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകള്‍ തമ്മില്‍ ഇണചേരില്ല എന്നാണ് ഗവേഷകരുടെ വാദം.മൂര്‍ഖനും ചേരയും തമ്മില്‍ ഇണ ചേര്‍ന്ന് പുതിയൊരു ഇനം പാമ്പും ഉണ്ടാകില്ല.എന്നാല്‍ കാഴ്്ച ബംഗ്ലാവുകളില്‍ അപൂര്‍വ്വമായി വ്യത്യസ്ഥ ഇനങ്ങള്‍ ഇണ ചേര്‍ന്നേക്കാം.

കടിച്ച പാമ്പിനെക്കൊണ്ട്
വിഷമിറക്കാനാകുമോ

നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച അന്ധവിശ്വാസങ്ങളിലൊന്നാണിത്.ചില വിഷ വൈദ്യന്മാര്‍ അറ്റകൈപ്രയോഗമായി ഇങ്ങനെ ചെയ്യാറുണ്ടെന്നും അതോടെ സ്വായത്തമാക്കിയ സിദ്ധികള്‍ അന്യം നിന്നുപോയി വൈദ്യ കുടുംബം തന്നെ ഇല്ലാതാകുമെന്നും പല കഥകളിലും കേള്‍ക്കാറുണ്ട്..എന്നാല്‍ ശാസ്ത്രീയമായി ഒരു പാമ്പിനും നമ്മുടെ ശരീരത്തില്‍ നിന്നും വിഷം തിരിച്ചെടുക്കാനുള്ള കഴിവില്ല.ഇങ്ങനെ ഡയാലിസിസ് നടത്തി ഒരാളുടെ രക്തം പോലും ഒരു പാമ്പും ശുദ്ധീകരിച്ചിട്ടില്ല.

മാരക വിഷമേറ്റാല്‍
മൂത്രം പോവില്ല

ഇത്തരമൊരു അന്ധവിശ്വാസവും സമൂഹത്തിലുണ്ട്.എന്നാല്‍ ഭയന്നോ മാനസികമായ പ്രശ്‌നങ്ങള്‍ മൂലമോ മൂത്രം പോകാതിരിക്കാം എന്നല്ലാതെ പാമ്പ് കടിയുമായി ഇതിനൊരു ബന്ധവുമില്ല.

പച്ചില്ലപ്പാമ്പ് കണ്ണ്
കൊത്തിപ്പൊട്ടിക്കുമോ

പലരുടേയും വിശ്വാസം പച്ചിലപ്പാമ്പ് കണ്ണ് കൊത്തിപ്പൊട്ടിക്കുമെന്നാണ്.ഇത് ശരിയല്ല.മരം കയറുന്ന പാമ്പുകളില്‍(കൊളുബ്രിഡ് ഫാമിലി) പലതിനും വിഷമില്ലെന്നതാണ് സത്യം.തമിഴില്‍ കണ്‍ കൊത്തിപ്പാമ്പ് എന്നറിയപ്പെടുന്നത് കൊണ്ടാവാം ഇത്തരമൊരു അന്ധവിശ്വാസം വ്യാപകമായത്. പച്ചിലപ്പാമ്പ്് ഉപദ്രവിച്ചയാളുടെ മരണം നടക്കും വരെ മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുമെന്ന വിശ്വാസവും ശരിയല്ല.

പാമ്പ് സംഗീതാസ്വാദകനല്ല

പാമ്പ് നന്നായി സംഗീതം ആസ്വദിക്കും എന്ന കാര്യം പച്ചക്കള്ളമാണ്.ബാഹ്യകര്‍ണ്ണമില്ലാത്ത ഇവയ്ക്ക് സംഗീതം നേരിട്ട് കേള്‍ക്കാനാവില്ല.പാമ്പാട്ടികളുടെ മകുടിയുടെ ചലനം കണ്ട് ഭയന്ന് പാമ്പുകള്‍ ഫണം വിടര്‍ത്തി ആടുന്നത് കണ്ടിട്ടാവണം ഇത്തരം പ്രചാരണങ്ങളുണ്ടായതെന്ന് കരുതാം.

വാല്‍ കൊണ്ട്
പാമ്പ് കുത്തുമോ

പാമ്പ് വാല് കൊണ്ട് കുത്തി വിഷമേല്‍പ്പിക്കും എന്ന വിശ്വാസം പലര്‍ക്കുമുണ്ട്.വാലില്‍ വിഷമുള്ള ഒരു പാമ്പിനേയും ഇന്ന് വരെ കണ്ടെത്തിയിട്ടില്ല.

പാമ്പിന്‍ വിഷം

എല്ലാ പാമ്പുകള്‍ക്കും വിഷമുണ്ട്.വിഷ വീര്യം കൂടിയവയെ മാത്രമാണ് നാം വിഷമുള്ള പാമ്പ് എന്ന് വിളിക്കുന്നത്.പാമ്പിന്‍ വിഷം പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.വിഷ ഗ്രന്ഥികളില്‍ നിന്നും പല്ലുകള്‍ വഴിയാണ് പാമ്പിന്‍ വിഷം പുറത്ത് വരുന്നത്.പാമ്പിന്‍ വിഷം വളരെ നേര്‍പ്പിച്ച് കുതിര പോലുള്ള ഇതര ജീവികളില്‍ കുത്തിവെച്ചാണ് വിഷത്തിനുള്ള മറുമരുന്ന് തയ്യാറാക്കുന്നത്.ഒരു തരത്തില്‍ പറഞ്ഞാല്‍ വിഷത്തിന് മരുന്ന് വിഷം തന്നെയാണ്.
പല്ലുകളിലേക്ക് വിഷം എത്തുന്ന രീതിക്കനുസരിച്ച് വിഷപ്പല്ല് ഇല്ലാത്തവ,മുന്നില്‍ വിഷപ്പല്ല് ഉള്ളവ,പിന്നില്‍ വിഷപ്പല്ല് ഉള്ളവ,മടക്കി വെക്കാവുന്ന വിഷപ്പല്ലുകള്‍ ഉള്ളവ എന്നിങ്ങനെ പാമ്പുകളെ തരം തിരിച്ചിട്ടുണ്ട്. പാമ്പിന്റെ വിഷപ്പല്ലുകള്‍ പിഴുത് വായ തുന്നിക്കെട്ടിയാണ് പല പാമ്പാട്ടികളും പാമ്പിനെ കൊണ്ട് നടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ഇത്തരം പാമ്പുകള്‍ വേഗത്തില്‍ ചത്ത് പോകും.

പാമ്പ് കടിയേറ്റാല്‍

കടിവായ കീറാനോ പൊള്ളിക്കാനോ പാടില്ല.എന്നാല്‍ കടിവായയിലെ രക്തം ഞെക്കികളയാം.കടിയേറ്റയാളിന് ധൈര്യം നല്‍കാനും ഏറ്റവും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും കൂടെയുള്ളവര്‍ തയ്യാറാകണം.രോഗിയുടെ ശരീരം ഇളകാതെയും പരമാവധി നടത്താതെയും ആശുപത്രിയില്‍ എത്തിക്കുന്നതാണ് ഉചിതം. കടിയേറ്റ ഭാഗത്തിന് മുകളില്‍ തുണിയോ ചരടോ കെട്ടാറുണ്ട് (ടൂര്‍ണിക്കെ). ഇത് കൊണ്ട് പ്രത്യേകിച്ച്് കാര്യമൊന്നും ഇല്ല.എന്നാല്‍ അങ്ങനെ ചെയ്താല്‍ വിഷവ്യാപനം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്ന രോഗിക്ക് ടൂര്‍ണിക്കെ വലിയ ആശ്വാസം പകരും.എന്നാല്‍ ഈ കെട്ട് മുറുകാതിരിക്കാനും ഒരു മണിക്കൂറിനുള്ളില്‍ അഴിക്കാനും ശ്രദ്ധിക്കണം. .കാരണം കെട്ട് മുറുകിയാല്‍ ഗുണത്തേക്കാളധികം ദോഷമാണുണ്ടാകുക.ചിലപ്പോള്‍ അവയവം തന്നെ മുറിച്ചു മാറ്റേണ്ടി വന്നേക്കാം.കടിയേറ്റയാള്‍ക്ക് ശുദ്ധ ജലം നല്‍കാം. എന്നാല്‍ മധുര പാനീയം,ആല്‍ക്കഹോള്‍ എന്നിവ നല്‍കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

സി എച്ച് അനുസ്മരണം ഇന്ന്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

Published

on

മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ നാല്പതാം ചരമവാർഷിക ത്തിൻറെ ഭാഗമായി ഇന്ന്‌ രാവിലെ 9 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് ചെയറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും . സെമിനാർ ഹാളിൽ ആണ് പരിപാടി .

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ എന്നിവർ സംസാരിക്കും.

Continue Reading

Education

CAREER CHANDRIKA: നിയമപഠനത്തിന് ‘ക്ലാറ്റും’ ‘ഐലറ്റും’: ഇപ്പോള്‍ അപേക്ഷിക്കാം

Published

on

മികവുറ്റ സാധ്യതകളിലേക്ക് വാതായനം തുറക്കുന്ന ആകര്‍ഷകമായ പഠനമേഖലയാണ് നിയമം. കോടതി കേസുകളിലെ വ്യവഹാരങ്ങളില്‍ ഇടപെട്ട് പ്രാവീണ്യം തെളിയിക്കാനുള്ള സാധ്യതകളേറെയുണ്ടെങ്കിലും മറ്റു മേഖലകളിലേക്ക് കൂടി അവസരങ്ങളുടെ ചക്രവാളങ്ങള്‍ വികസിച്ചിട്ടുണ്ട്. നിയമബിരുദ യോഗ്യതയുള്ളവര്‍ക്ക് മത്സരപ്പരീക്ഷകളില്‍ മികവ് തെളിയിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടാനവസരമുണ്ട്.

മറ്റു യോഗ്യതകള്‍ക്കനുസൃതമായി കീഴ്‌കോടതികളിലും മേല്‍ക്കോടതികളിലും ജഡ്ജ്, പബ്ലിക് പ്രോസിക്യൂട്ടര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ തുടങ്ങിയ പദവികളലങ്കരിക്കാം. സേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഒരു പ്രധാന സാധ്യതയാണ്. കമ്പനി സെക്രട്ടറി യോഗ്യത കൂടി നേടി കരിയറില്‍ തിളങ്ങുന്ന നിയമ ബിരുദധാരികള്‍ ഏറെയുണ്ടിപ്പോള്‍. സിവില്‍ സര്‍വീസ്, ബിരുദം യോഗ്യതയായുള്ള മറ്റു ജോലികള്‍ എന്നിവയും ആലോചിക്കാവുന്നതാണ്. ഉപരി യോഗ്യതകള്‍ നേടി അധ്യാപനവും തിരഞ്ഞെടുക്കാം.

കോംപ്ലക്‌സ് ലിറ്റിഗേഷന്‍, കോര്‍പ്പറേറ്റ്, ഇന്റര്‍നാഷണല്‍, ടാക്‌സ്, ബൗദ്ധിക സ്വത്തവകാശം, ബ്ലോക്‌ചെയിന്‍, പരിസ്ഥിതി, പബ്ലിക് ലോ, ഹെല്‍ത്ത് കെയര്‍ കംപ്ലെയ്ന്‍സ്, മൈനിങ്, ഡാറ്റാ ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി കംപ്ലയ്‌ന്‌സ്, ഫാമിലി ആന്‍ഡ് ജുവനൈല്‍, ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസല്യൂഷന്‍, ജി.ഐ.എസ്. & റിമോട്ട് സെന്‍സിങ്, ഏവിയേഷന്‍ & എയര്‍ ട്രാന്‍സ്‌പോര്‍ട്ട്, ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, മെര്‍ജര്‍ ആന്‍ഡ് അക്ക്വിസിഷന്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്, മാരിടൈം, എമിഗ്രെഷന്‍, മനുഷ്യവകാശം, ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്, ടാക്‌സ്, തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്ത് ഉപരിപഠനം നടത്താനാവസരമുണ്ട്. മിക്ക മേഖലയിലും കഴിവ് തെളിയിക്കുന്നവര്‍ക്ക് ആഗോള തലത്തിലടക്കം അവസങ്ങളേറെയുണ്ട്. ലീഗല്‍ ഓഫീസര്‍, ലോ ജേര്‍ണലിസം എന്നീ സാധ്യതകളുമുണ്ട്.

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്)

കൊച്ചിയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) ഉള്‍പ്പെടെയുള്ള രാജ്യത്തെ 22 നിയമ സര്‍വകലാശാലകളിലെ നിയമ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള മത്സരപരീക്ഷയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്-2024). പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള പഞ്ചവര്‍ഷ എല്‍എല്‍.ബി പ്രവേശനത്തിന് നവംബര്‍ 3 വരെ രീിീൃെശtuാീളിഹൗ.െമര.ശി എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിലായി ബിഎ.എല്‍എല്‍.ബി(ഓണേഴ്‌സ്), ബി.എസ്.സി.എല്‍എല്‍.ബി(ഓണേഴ്‌സ്), ബി.ബി.എ.എല്‍.എല്‍. ബി (ഓണേഴ്‌സ്), ബി.കോം.എല്‍എല്‍.ബി (ഓണേഴ്‌സ്), ബി.എസ്.ഡബ്‌ള്യു.എല്‍എല്‍.ബി(ഓണേഴ്‌സ്) എന്നീ കോഴ്‌സുകളുണ്ട്.. ഉയര്‍ന്ന പ്രായപരിധിയില്ല. ഒട്ടുമിക്ക കോഴ്‌സുകള്‍ക്കും പ്ലസ്ടുവിന് ഏത് സ്ട്രീം എടുത്തവര്‍ക്കും പ്രവേശനവസരമുണ്ട് എന്നത് പ്രത്യേകമോര്‍ക്കണം.

45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്കും) 2024 ല്‍ +2 പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 3 നാണ് പരീക്ഷ നടക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 120 മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം & ആനുകാലികം, ലീഗല്‍ റീസണിംഗ്, ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റിവ് ടെക്‌നിക് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും.

4,000 രൂപയാണ് പരീക്ഷാ ഫീസ് മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ കൂടി വേണമെങ്കില്‍ 500 രൂപ അധികമായി ഒടുക്കണം. ‘ക്ലാറ്റ്’-2024 പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കുന്ന സര്‍വ്വകലാശാലകളുടെ പ്രവേശനം, സംവരണ രീതികള്‍, ലഭ്യമായ കോഴ്‌സുകള്‍, ഫീസ് വിവരം എന്നിവ സംബന്ധിച്ച വിവരങ്ങളറിയാന്‍ conosrtiumofnlus.ac.in ലുള്ള സ്ഥാപനങ്ങളുടെ വെബ്‌സെറ്റുകള്‍ പരിശോധിക്കാം മാതൃകാ ചോദ്യങ്ങള്‍, മറ്റു പഠന സഹായികള്‍ എന്നിവ വെബ്‌സൈറ്റിലുണ്ടാവും. എല്‍.എല്‍.ബി യോഗ്യതയുള്ളവര്‍ക്ക് ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനും ഇപ്പോള്‍ അവസരമുണ്ട്.

ആള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (ഐലറ്റ്)

ഡല്‍ഹി നാഷണല്‍ നിയമ സര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് മാനദണ്ഡമായ ഓള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (‘ഐലറ്റ്’ 2024) ന് ഇപ്പോള്‍ അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്കും 2024 ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എ.എല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാമിന് അപേക്ഷിക്കാം.എല്‍.എല്‍.ബി യോഗ്യതയുള്ളവര്‍ക്ക് എല്‍.എല്‍.എം പ്രവേശനത്തിനും എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്ക് നിയമത്തിലും ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യതകളുള്ളവര്‍ക്ക് സോഷ്യല്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നിവയില്‍ പി.എച്ച്ഡിക്ക് അപേക്ഷിക്കാനും അവസരമുണ്ട്.

 

 

Continue Reading

Education

പ്ലസ് വണ്‍ രണ്ടാം ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചു

ആകെ ലഭ്യമായ 24637 അപേക്ഷകളില്‍
കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കിയ 24247 അപേക്ഷകളാണ് പരിഗണിച്ചത്

Published

on

പ്ലസ് വണ്‍ രണ്ടാം ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളില്‍ ജില്ല ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി കഴിഞ്ഞ ദിവസങ്ങളില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്‌മെന്റ് റിസള്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. ആകെ ലഭ്യമായ 24637 അപേക്ഷകളില്‍
കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കിയ 24247 അപേക്ഷകളാണ് പരിഗണിച്ചത്. റിസള്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് 16ന് രാവിലെ 10 മുതല്‍ പ്രവേശനം നടക്കും.

ഔദ്യോഗിക വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ റിസല്‍ട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ ചെയ്ത് കൊടുക്കേണ്ടതും ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രിന്റൗട്ട് എടുത്ത് നല്‍കേണ്ടതുമാണ്.

അതേസ്‌കൂളില്‍ കോമ്പിനേഷന്‍ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂള്‍ കോഴ്‌സില്‍ ഓഗസ്റ്റ് 16 ന് രാവിലെ 10 മണി മുതല്‍ ഓഗസ്റ്റ് 17ന് വൈകിട്ട് 4 മണിക്കുള്ളില്‍ പ്രവേശനം നേടേണ്ടതാണ്.

Continue Reading

Trending