Connect with us

main stories

ടോക്യോ ഒളിമ്പിക്‌സ്; 100 മീറ്ററിലെ വേഗരാജാവായി ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ്

ഒളിംപിക്‌സ് പുരുഷവിഭാഗം 100 മീറ്ററില്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് ജേതാവ്. 9.80 സെക്കന്‍ഡിലാണ് ഇറ്റാലിയന്‍ താരം ഫിനിഷ് ചെയ്തത്

Published

on

ടോക്യോ: ഒളിംപിക്‌സ് പുരുഷവിഭാഗം 100 മീറ്ററില്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് ജേതാവ്. 9.80 സെക്കന്‍ഡിലാണ് ഇറ്റാലിയന്‍ താരം ഫിനിഷ് ചെയ്തത്. 2008ന് ശേഷം 100 മീറ്ററിലെ പുതിയ ജേതാവ് കൂടിയാണ് മാര്‍സല്‍ ജേക്കബ്‌സ്. താരത്തിന്റെ കരിയറിലെ മികച്ച സമയം കൂടിയാണിത്.

അമേരിക്കയുടെ ഫ്രെഡ് കേര്‍ലിവെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ് വെങ്കലവും സ്വന്തമാക്കി. പുരുഷവിഭാഗം 100 മീറ്ററില്‍ ജമൈക്കന്‍ താരങ്ങള്‍ ഇല്ലാതെയാണ് ഫൈനല്‍ നടന്നത്. യൊഹാന്‍ ബ്ലേക്കിനും ഒബ്ലിക് സെവില്ലയ്ക്കും ഫൈലിന് യോഗ്യത നേടാനായില്ല. ഇന്നലെ നടന്ന വനിതാവിഭാഗം നൂറുമീറ്റര്‍ ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനവും ജമൈക്കന്‍ താരങ്ങള്‍ക്കായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി

സംവരണ തസ്തികകളില്‍ നിയമനം നടത്തുന്നില്ല
സംവരണ തസ്തികകളില്‍ നിയമനം നടത്തുന്നില്ല

Published

on

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും യോഗ്യരായ എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുന്ന കേന്ദ്ര സര്‍വ്വകലാശാലകളുടെയും ഐഐടികളുടെയും സംവരണ വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ചൊവ്വാഴ്ച എക്സില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്, അപേക്ഷകരെ അയോഗ്യരാക്കുന്നതിന് ‘അനുയോജ്യമല്ല (നോട്ട് ഫൗണ്ട് സ്യുടബിള്‍)’ എന്ന വിഭാഗം ഉപയോഗിക്കുന്നതിനെ രാഹുല്‍ ചോദ്യം ചെയ്തു. ‘നോട്ട് ഫൗണ്ട് സ്യൂട്ടബിള്‍ ആണ് ഇപ്പോള്‍ പുതിയ മനുവാദം. യോഗ്യതയുള്ള എസ്.സി/എസ്.ടി/ഒ.ബി.സി സ്ഥാനാര്‍ത്ഥികളെ വിദ്യാഭ്യാസത്തില്‍ നിന്നും, നേതൃത്വത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മനഃപൂര്‍വ്വം ‘അയോഗ്യരാക്കുന്നു’.

Continue Reading

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

kerala

അബ്ദുല്‍ റഹീമിന് 20 വര്‍ഷത്തെ തടവ്; ഒരു വര്‍ഷത്തിനകം മോചനം, സുപ്രധാന വിധി

റിയാദ് ക്രിമിനല്‍ കോടതിയില്‍ ഇന്ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്.

Published

on

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ കേസില്‍ സുപ്രധാന വിധി. പൊതു അവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചു. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഇന്ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി എന്നതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം ജയില്‍ മോചിതനാവും.

ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ് നടന്നത്. ഒറിജിനല്‍ കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞ് അന്ന് കേസ് മാറ്റിവെക്കുകയായിരുന്നു.

സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനാല്‍ മാസങ്ങള്‍ക്കകം റഹീമിന് പുറത്തിറങ്ങാനാകും.

34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലന്‍ അനസ് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.

Continue Reading

Trending