Culture
റെയില്‍വേ ട്രാക്കില്‍ വെച്ച് നമസ്കരിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാനായില്ല; വ്യാജ പ്രചരണവുമായി സംഘപരിവാര്‍

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മുസ്ലിംകള് നമസ്കരിക്കുന്നത് പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പ്രചരണത്തിന് ബലം പകരാന്‍ പുതിയ വ്യാജ പ്രചാരണവുമായി സംഘപരിവാര്‍. തമിഴ്നാട്ടില്‍ റെയില്‍ പാളത്തില്‍ വെച്ച് നമസ്കരിച്ചത് മൂലം ട്രെയിന്‍ തടസ്സപ്പെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാനായില്ലെന്നാണ് പുതിയ പ്രചരണം. റെയില്‍ പാളത്തില്‍ വെച്ച് നമസ്കരിക്കുന്ന ഫോട്ടോ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുന്നത്. തമിഴിലുള്ള ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്.
തമിഴ്നാട്ടില്‍ എവിടെയും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ മുഴുവന്‍ വിദ്യാര്‍ഥികളും തടസങ്ങളൊന്നുമില്ലാതെ നീറ്റ് പരീക്ഷയെഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റമസാനിലെ അവസാന വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന്റെ ഫോട്ടോയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഫോട്ടോയായി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
2017 ജൂണില്‍ ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ അനിന്‍ഡ്യ ചന്ദോപാദ്ധ്യായയാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഈ ഫോട്ടോ പകര്‍ത്തിയത്. 2017 ജൂണ്‍ 23ന് ടൈംസ് ഓഫ് ഇന്ത്യ ഈ ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ചിത്രമായി ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തന്നെ ഹിന്ദുത്വ തീവ്രവാദികള്‍ ഈ ഫോട്ടോ വര്‍ഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിച്ചിരുന്നു. പൊതു ഇടങ്ങള്‍ കയ്യേറി ആരാധന നിര്‍വഹിക്കുന്നതിലൂടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം.
താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇത്തരം ഫോട്ടോകള്‍ എടുക്കാറുണ്ട് ഫോട്ടോഗ്രാഫര്‍ അനിന്‍ഡ്യ ചന്ദോപാദ്ധ്യായ പറഞ്ഞു. ഡല്‍ഹിയിലെ പ്രശസ്തമായ പള്ളിയാണ് അക്ചാന്‍മിയ മസ്ജിദ്. ഇവിടെ തിരക്കേറുമ്പോള്‍ നമസ്കരിക്കുന്നവരുടെ നിര റെയില്‍വേ ട്രാക്കിലേക്ക് നീളാറുണ്ട്. റെയില്‍വേ അധികൃതരും യാത്രക്കാരും ഇതിനോട് സഹകരിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ ട്രെയിന്‍ 15-20 മിനിറ്റ് നിര്‍ത്തിയിടാറുണ്ട്. ഇതൊരു പാരമ്പര്യത്തിന്റെ ഭാഗമാണെന്നും വര്‍ഗീയമായ നിറം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
அடேய் #பழையெழரை .@PTTVOnlineNews .@karthickselvaa இப்படி நமாஸ் பண்ணி ரயில் தாமதமாக வந்ததால் நீட் எழுத முடியாத மாணவி அப்படின்னு செய்தி போடுங்க முடிந்தால் … #பிணசெய்திகளுக்கு பார்ப்பீர் #பழையெழரை …
CC: .@noyyalan .@karthik_klt .@thiruneeru .@SaffronDalit .@HLKodo pic.twitter.com/WQgTHqBQ3u
— MajorSimhan(R) (@MajorSimhan) May 7, 2018
— Jaganathan G (@yogees46) May 8, 2018
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india20 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍