Connect with us

More

തീരുമാനം ഞായറാഴ്ച്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍; തോമസ്ചാണ്ടി പുറത്തേക്ക് ?

Published

on

സ്വന്തം ലേഖകന്‍
തിരുവനന്തപുരം

കായല്‍ കയ്യേറിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയതോടെ മന്ത്രി തോമസ്ചാണ്ടിയുടെ രാജി ഉടനുണ്ടാകും. തോമസ്ചാണ്ടി കയ്യേറ്റം നടത്തിയതായുള്ള കലക്ടറുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്നാണ് നിയമോപദേശത്തിലുള്ളത്. ഈ സാഹചര്യത്തില്‍  ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം ചാണ്ടിക്ക് രാജിവെക്കേണ്ടിവരും.

നിയമോപദേശം എതിരായാല്‍ ചാണ്ടിയെ തുണക്കേണ്ടെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്. നിയമോപദേശം എതിരായെന്ന് മാത്രമല്ല, ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് പൂര്‍ണമായി എ.ജി ശരിവെക്കുകയും ചെയ്തിരിക്കുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും ചാണ്ടി രാജിവെക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ഇന്ന് സി.പി.എമ്മും സി.പി.ഐയും ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നതോടെ മന്ത്രിക്ക് മുന്നില്‍ രാജിയല്ലാതെ മറ്റ് മാര്‍ഗമില്ല. അതേസമയം തോമസ്ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.പി നേതൃത്വം പ്രതികരിച്ചു. മുന്നണിയോഗത്തില്‍ എന്‍.സി.പി ഈ നിലപാട് അറിയിക്കും. ചൊവ്വാഴ്ചത്തെ കോടതി വിധിക്ക് ശേഷമാകാം രാജിക്കാര്യത്തില്‍ തീരുമാനമെന്നാണ് എന്‍.സി.പിയുടെ അഭിപ്രായം. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ ചാണ്ടി നല്‍കിയ ഹര്‍ജി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.

അതുവരെ കാത്തിരുന്ന് കോടതിയുടെ ശകാരം വീണ്ടും കേള്‍ക്കേണ്ടതില്ലെന്നാണ് എല്‍.ഡി.എഫിലെ പൊതുവികാരം. തോമസ്ചാണ്ടിക്കും സാധാരണക്കാരനും രണ്ടു നീതിയാണോ എന്ന് സര്‍ക്കാരിനോട് കോടതി കഴിഞ്ഞ ദിവസമാണ് ചോദിച്ചത്. ഇത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. അതേസമയം നിയമോപദേശം വന്നശേഷവും രാജി നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് ഒപ്പമല്ലെന്നും കയ്യേറ്റം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുമെന്നു തന്നെയാണ് കരുതുന്നതെന്നും കാനം വ്യക്തമാക്കി.

കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന്റെ നിയമോപദേശത്തില്‍ പറയുന്നത്. മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറ്റത്തിലും ലേക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് ആലപ്പുഴ ജില്ല കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചാണ്ടിയുടെ നില പരുങ്ങലിലായത്. ഇതിനുപുറമേ ഹൈക്കോടതി നിയമത്തിന് അതീതനാണോ മന്ത്രി എന്ന് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ചാണ്ടി രാജിവെക്കണമെന്ന് സി.പി.ഐയും സി.പി.എമ്മിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending