Connect with us

News

ട്രംപിന്റെ പ്രതീക്ഷകളെല്ലാം അവസാനിച്ചു; തള്ളി സുപ്രീംകോടതിയും

. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടി കക്ഷി ചേര്‍ന്ന കേസിലാണ് സുപ്രീം കോടതി വിധി. ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍ എന്നിവടങ്ങളിലെ 62 ഇലക്ടറല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം

Published

on

വാഷിങ്ടന്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാല് സ്റ്റേറ്റുകളിലെ 62 ഇലക്ടറല്‍ വോട്ടുകള്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്‌സസ് അറ്റോണി ജനറല്‍ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടി കക്ഷി ചേര്‍ന്ന കേസിലാണ് സുപ്രീം കോടതി വിധി. ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍ എന്നിവടങ്ങളിലെ 62 ഇലക്ടറല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

ഈ സ്റ്റേറ്റുകളിലെ ഇലക്ടറല്‍ വോട്ടുകള്‍ ജോ ബൈഡനാണ് ലഭിച്ചിരുന്നത്. ഇതിനെതിരെയാണ് ടെക്‌സസിലെ റിപ്പബ്ലിക്കന്‍ അറ്റോണി ജനറലും ട്രംപിന്റെ അടുത്ത അനുയായിയുമായ കെന്‍ പാക്സ്റ്റന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് പ്രസിഡന്റ് ട്രംപ് കേസില്‍ കക്ഷി ചേര്‍ന്നത്. എന്നാല്‍ വോട്ട് അസാധുവാക്കണമെന്ന് ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

ഇതോടെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കാന്‍ ട്രംപിന് മുന്‍പിലുള്ള നിയമസാധ്യതകള്‍ ഏറെക്കുറെ അടഞ്ഞു. യുഎസിലെ 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നു. വെസ്റ്റ് വെര്‍ജീനിയയിലെ വോട്ടെണ്ണലാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്. ജോ ബൈഡന് 306, ഡോണള്‍ഡ് ട്രംപിന് 232 എന്നിങ്ങനെ ഇലക്ടറല്‍ വോട്ട് നിലയില്‍ മാറ്റമില്ല.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നിര്‍ണായക നടപടിയായ ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്തല്‍ 14ന് നടക്കും. ജനുവരി ആറിന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാകും വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപനവും. ജനുവരി 20ന് ആണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികള്‍ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഇതിനകം ആരംഭിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending