Connect with us

Video Stories

ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങള്‍ ഇവരിലാണ്

Published

on

സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്‍ ബൊളീവിയയിലെ ചീമെനെ ഗോത്രവര്‍ഗക്കാരാണെന്ന് ഗവേഷകര്‍. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്‍ ചീമെനെ വര്‍ഗക്കാരില്‍ ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണവും ജീവിതരീതിയും തന്നെയാണ് അവരുടെ ഹൃദയാരോഗ്യത്തിന്റെ മുഖ്യ കാരണം. ഇവര്‍ അധ്വാനപ്രിയരാണ്. ദിവസം നാലു മണിക്കൂര്‍ മുതല്‍ ഏഴു മണിക്കൂര്‍ വരെ വ്യായാമം ലഭിക്കും. കൊഴുപ്പും പഞ്ചസാരയും കുറഞ്ഞതാണ് ഇവരുടെ ഭക്ഷണം. മദ്യമോ പുകവലിയോ ഇല്ല. ബൊളീവിയയിലെ ആമസോണ്‍ മഴക്കാടില്‍ മാണിക്വി നദീ തീരത്ത് 16,000 ചീമെനെ വര്‍ഗക്കാര്‍ ജീവിക്കുന്നുണ്ട്.

കൃഷിയും മത്സ്യബന്ധനവും വേട്ടയുമാണ് ഉപജീവനമാര്‍ഗം. ആയിരക്കണക്കിന് വര്‍ഷം മുമ്പ് മനുഷ്യവര്‍ഗം പിന്തുടര്‍ന്നിരുന്ന ജീവിത രീതി തന്നെയാണ് ഇവരും സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ഭക്ഷണത്തില്‍ ഊര്‍ജം കൂടുതലും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കുറവുമാണ്. കാട്ടുപന്നിയുടെയും കാപിബാരയുടെയും ടാപിറിന്റെയും മംസമാണ് ചീമെനെ വര്‍ഗക്കാരുടെ ആഹാരത്തില്‍ 17 ശതമാനത്തോളം അടങ്ങിയിരിക്കുന്നത്. അരി, ചോളം, മധുരക്കിഴങ്ങ്, വാഴ എന്നിവയും ഇവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പാശ്ചാത്യ ലോകത്തുള്ളവര്‍ക്ക് കാര്‍ബോഹൈഡ്രേറ്റില്‍നിന്ന്് 52 ശതമാനം ഊര്‍ജം ലഭിക്കുമ്പോള്‍ ചീമെനെ വര്‍ഗക്കാര്‍ക്ക് 72 ശതമാനം കലോറി ലഭിക്കുന്നു.

2bfa1661814d43bbac477b3d1416026a_18

കൊഴുപ്പു കുറഞ്ഞ മാസം കഴിക്കുന്നുവെന്നതാണ് ഇവരുടെ ഭക്ഷണരീതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേക. പാശ്ചാത്യ ലോകത്തുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചീമെനെ വര്‍ഗക്കാരുടെ ഭക്ഷണക്രമത്തിനും വ്യായാമ രീതികള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. ഇവരില്‍ പുരുഷന്മാര്‍ 17,000 അടിയും സ്ത്രീകള്‍ 16,000 അടിയും നടക്കുന്നവരാണ്. 60 വയസിന് മുകളിലുള്ളവര്‍ പോലും 15,000 അടിയിലേറെ നടക്കുന്നുണ്ട്. കുറഞ്ഞത് പതിനായിരം അടിയെങ്കിലും എല്ലാവരും നടക്കുന്നുണ്ടെന്നതാണ് ഏറെ പ്രശംസനീയമായ കാര്യം.


ഹൃദയാഘാതം, രക്തധമനികളിലെ തടസം എന്നിവക്ക് കാരണമാകുന്ന സിഎസി(കൊറോണറി ആര്‍ട്ടറി കാല്‍സ്യം)യുടെ സാന്നിദ്ധ്യം ചീമെനെക്കാരുടെ ശരീരത്തില്‍ ഇല്ലെന്നതും ഗവേഷകരെ അത്ഭുപ്പെടുത്തി. 705 പേരില്‍ സ്‌കാനിങ് നടത്തിയപ്പോള്‍ 45 വയസുള്ള ഒരു ചീമെനെക്കാരനില്‍ പോലും സിഎസി കണ്ടെത്താനായില്ല. അമേരിക്കയില്‍ ഈ പ്രായപരിധിയിലുള്ള 25 ശതമാനം പേരിലും സിഎസി ഉണ്ടെന്നതും ശ്രദ്ധേയമാണ്. 75 വയസുള്ള ചീമെനെക്കാരില്‍ മൂന്നില്‍ രണ്ടുപേരും സിഎസിയില്‍നിന്ന് മുക്തരാണ്. എന്നാല്‍ 75 പിന്നിട്ട 80 ശതമാനം അമേരിക്കക്കാരിലും സിഎസിയുടെ സാന്നിദ്ധ്യം കാണാം. ഈ വര്‍ഗക്കാരില്‍ അകാല മരണങ്ങള്‍ ഉണ്ടാകുന്നില്ല. ഇവരെ കുറിച്ച് പഠിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചതും അതുതന്നെയാണ്.

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Trending