Culture
ചാമ്പ്യന്‍സ് ലീഗ്: മൊണാക്കോയെ തകര്‍ത്ത് സിറ്റി, ലെവര്‍കുസനില്‍ അത്ലറ്റികോ തേരോട്ടം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്ലറ്റികോ മാഡ്രിഡ് അവരുടെ ഗ്രൗണ്ടില്‍ച്ചെന്ന് 2-4 ന് വീഴ്ത്തുകയായിരുന്നു.
ത്രില്ലറില്‍ സിറ്റി
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ പൊരുതിക്കളിച്ച മൊണാക്കോക്കെതിരെ സെര്‍ജിയോ അഗ്വേറോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് സിറ്റി ജയിച്ചു കയറിയത്. 26-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് റഹീം സ്റ്റര്‍ലിങ് ആണ് സിറ്റിയെ ആദ്യം മുന്നിലെത്തിച്ചത്. 32-ാം മിനുട്ടില്‍ ഫാബിഞ്ഞോയുടെ ക്രോസില്‍ നിന്ന് ഡൈവിങ് ഹെഡ്ഡറുതിര്‍ത്ത് റാഡമല്‍ ഫാല്‍ക്കാവോ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 40-ാം മിനുട്ടില്‍ എംബാപ്പെ ലോട്ടിന് മൊണാക്കോയ്ക്ക് ലീഡ് നല്കി.
ഒരു ഗോള്‍ പിന്നിലായി രണ്ടാം പകുതി തുടങ്ങിയ സിറ്റിക്ക് 49-ാം മിനുട്ടില്‍ ഭാഗ്യം തുണയായി. നിക്കോളാസ് ഒറ്റമെന്‍ഡി പെനാല്‍ട്ടി വഴങ്ങിയെങ്കിലും ഫാല്‍ക്കാവോയുടെ കിക്ക് ഗോള്‍കീപ്പര്‍ വില്ലി കാബയേറോ പിടിച്ചെടുത്തു.
സമനില ഗോളിനായി പൊരുതിയ സിറ്റിക്ക് 58-ാം മിനുട്ടിലാണ് അഗ്വേറോ ആശ്വാസം നല്‍കിയത്. സ്റ്റര്‍ലിങിന്റെ പാസില്‍ നിന്നുള്ള അഗ്വേറോയുടെ ഗ്രൗണ്ടര്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിന്റെ പിഴവിലാണ് വലയില്‍ കയറിയത്. 61-ാം മിനുട്ടില്‍ ഫാല്‍ക്കാവോ വീണ്ടും മൊണാക്കോയെ മുന്നിലെത്തിച്ചു. ബോക്സിനുള്ളില്‍ വെച്ച് പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ഫാല്‍ക്കാവോ ചിപ്പ് ചെയ്ത പന്ത് ഗോള്‍കീപ്പര്‍ക്ക് പിടിനല്‍കാതെ വലയിലേക്ക് താണിറങ്ങുകയായിരുന്നു.
71-ാം മിനുട്ടില്‍ അഗ്വേറോ വീണ്ടും ടീമിന് സമനില നല്കി. ഡേവിഡ് സില്‍വയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള വോളിയാണ് ലക്ഷ്യം കണ്ടത്. 77-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനിടെ യായ ടൂറെ ഹെഡ്ഡ് ചെയ്ത പന്ത് വലയിലേക്ക് തട്ടി ജോണ്‍ സ്റ്റോണ്‍സ് സിറ്റിക്ക് ലീഡ് നല്കി. 82-ാം മിനുട്ടില്‍ അഗ്വേറോയുടെ പാസില്‍ നിന്ന് ലിറോയ് സാനെ കൂടി ഗോളടിച്ചതോടെ സിറ്റിയുടെ വിജയം പൂര്‍ണമായി. വാശിയേറിയ പോരില്‍ പത്തു തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.
ഗോളുകള്‍ കാണാം:
അത്ലറ്റികോ ആധിപത്യം
എവേ മത്സരത്തില്‍ 17-ാം മിനുട്ടില്‍ സൗള്‍ നിഗ്വെസിന്റെ തകര്‍പ്പന്‍ ഗോളില്‍ അത്ലറ്റികോ മാഡ്രിഡ് ആണ് ആദ്യം ലീഡെടുത്തത്. 25-ാം മിനുട്ടില്‍ ഗമേറോയുടെ പാസില്‍ നിന്ന് ആന്റോയിന്‍ ഗ്രീസ്മന് ലീഡുയര്‍ത്തി.
48-ാം മിനുട്ടില്‍ കരീം ബെല്ലറബി ആതിഥേയര്‍ക്കു വേണ്ടി ഒരു ഗോള്‍ മടക്കി. പക്ഷേ, 68-ാം മിനുട്ടില്‍ വഴങ്ങിയ പെനാല്‍ട്ടി ലെവര്കുസന് തിരിച്ചടിയായി. കിക്കെടുത്ത കെവിന് ഗമീറോയ്ക്ക് പിഴച്ചില്ല. 68-ാം മിനുട്ടില്‍ അത്ലറ്റികോ ഡിഫന്റര്‍ സ്റ്റെഫാന്‍ സാവിച്ച് അബദ്ധത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ലെവര്കുസന് തിരിച്ചുവരാന്‍ സാധ്യത തെളിഞ്ഞെങ്കിലും 86-ാം മിനുട്ടില്‍, പകരക്കാരനായിറങ്ങിയ ഫെര്‍ണാണ്ടോ ടോറസ് ഹെഡ്ഡര്‍ ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി.
ഗോളുകള്‍ കാണാം:
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News18 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala20 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala20 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala18 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

