Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: മൊണാക്കോയെ തകര്‍ത്ത് സിറ്റി, ലെവര്‍കുസനില്‍ അത്‌ലറ്റികോ തേരോട്ടം

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്‌ലറ്റികോ മാഡ്രിഡ് അവരുടെ ഗ്രൗണ്ടില്‍ച്ചെന്ന് 2-4 ന് വീഴ്ത്തുകയായിരുന്നു.

ത്രില്ലറില്‍ സിറ്റി

ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ പൊരുതിക്കളിച്ച മൊണാക്കോക്കെതിരെ സെര്‍ജിയോ അഗ്വേറോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് സിറ്റി ജയിച്ചു കയറിയത്. 26-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് റഹീം സ്റ്റര്‍ലിങ് ആണ് സിറ്റിയെ ആദ്യം മുന്നിലെത്തിച്ചത്. 32-ാം മിനുട്ടില്‍ ഫാബിഞ്ഞോയുടെ ക്രോസില്‍ നിന്ന് ഡൈവിങ് ഹെഡ്ഡറുതിര്‍ത്ത് റാഡമല്‍ ഫാല്‍ക്കാവോ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 40-ാം മിനുട്ടില്‍ എംബാപ്പെ ലോട്ടിന്‍ മൊണാക്കോയ്ക്ക് ലീഡ് നല്‍കി.

ഒരു ഗോള്‍ പിന്നിലായി രണ്ടാം പകുതി തുടങ്ങിയ സിറ്റിക്ക് 49-ാം മിനുട്ടില്‍ ഭാഗ്യം തുണയായി. നിക്കോളാസ് ഒറ്റമെന്‍ഡി പെനാല്‍ട്ടി വഴങ്ങിയെങ്കിലും ഫാല്‍ക്കാവോയുടെ കിക്ക് ഗോള്‍കീപ്പര്‍ വില്ലി കാബയേറോ പിടിച്ചെടുത്തു.

സമനില ഗോളിനായി പൊരുതിയ സിറ്റിക്ക് 58-ാം മിനുട്ടിലാണ് അഗ്വേറോ ആശ്വാസം നല്‍കിയത്. സ്റ്റര്‍ലിങിന്റെ പാസില്‍ നിന്നുള്ള അഗ്വേറോയുടെ ഗ്രൗണ്ടര്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിന്റെ പിഴവിലാണ് വലയില്‍ കയറിയത്. 61-ാം മിനുട്ടില്‍ ഫാല്‍ക്കാവോ വീണ്ടും മൊണാക്കോയെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ഫാല്‍ക്കാവോ ചിപ്പ് ചെയ്ത പന്ത് ഗോള്‍കീപ്പര്‍ക്ക് പിടിനല്‍കാതെ വലയിലേക്ക് താണിറങ്ങുകയായിരുന്നു.

71-ാം മിനുട്ടില്‍ അഗ്വേറോ വീണ്ടും ടീമിന് സമനില നല്‍കി. ഡേവിഡ് സില്‍വയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള വോളിയാണ് ലക്ഷ്യം കണ്ടത്. 77-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനിടെ യായ ടൂറെ ഹെഡ്ഡ് ചെയ്ത പന്ത് വലയിലേക്ക് തട്ടി ജോണ്‍ സ്‌റ്റോണ്‍സ് സിറ്റിക്ക് ലീഡ് നല്‍കി. 82-ാം മിനുട്ടില്‍ അഗ്വേറോയുടെ പാസില്‍ നിന്ന് ലിറോയ് സാനെ കൂടി ഗോളടിച്ചതോടെ സിറ്റിയുടെ വിജയം പൂര്‍ണമായി. വാശിയേറിയ പോരില്‍ പത്തു തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.

ഗോളുകള്‍ കാണാം:

അത്‌ലറ്റികോ ആധിപത്യം

എവേ മത്സരത്തില്‍ 17-ാം മിനുട്ടില്‍ സൗള്‍ നിഗ്വെസിന്റെ തകര്‍പ്പന്‍ ഗോളില്‍ അത്‌ലറ്റികോ മാഡ്രിഡ് ആണ് ആദ്യം ലീഡെടുത്തത്. 25-ാം മിനുട്ടില്‍ ഗമേറോയുടെ പാസില്‍ നിന്ന് ആന്റോയിന്‍ ഗ്രീസ്മന്‍ ലീഡുയര്‍ത്തി.

48-ാം മിനുട്ടില്‍ കരീം ബെല്ലറബി ആതിഥേയര്‍ക്കു വേണ്ടി ഒരു ഗോള്‍ മടക്കി. പക്ഷേ, 68-ാം മിനുട്ടില്‍ വഴങ്ങിയ പെനാല്‍ട്ടി ലെവര്‍കുസന് തിരിച്ചടിയായി. കിക്കെടുത്ത കെവിന്‍ ഗമീറോയ്ക്ക് പിഴച്ചില്ല. 68-ാം മിനുട്ടില്‍ അത്‌ലറ്റികോ ഡിഫന്റര്‍ സ്റ്റെഫാന്‍ സാവിച്ച് അബദ്ധത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ലെവര്‍കുസന് തിരിച്ചുവരാന്‍ സാധ്യത തെളിഞ്ഞെങ്കിലും 86-ാം മിനുട്ടില്‍, പകരക്കാരനായിറങ്ങിയ ഫെര്‍ണാണ്ടോ ടോറസ് ഹെഡ്ഡര്‍ ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി.

ഗോളുകള്‍ കാണാം:

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending