Connect with us

kerala

ഒന്നാം വാര്‍ഷികത്തിന്റെ പേരില്‍ വന്‍ധൂര്‍ത്ത്; പൊടിക്കുന്നത് കോടികള്‍

കിഫ്ബി തുക കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്റെ ആഘോഷം.

Published

on

തിരുവനന്തപുരം: സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പേരില്‍ വന്‍ധൂര്‍ത്ത്. ദിവസം ഇരുപതിലേറെ ഉദ്ഘാടന പരിപാടികളാണ് ആര്‍ഭാടപൂര്‍വം നടത്തിവരുന്നത്. കടമെടുത്ത് പിടിച്ചുനില്‍ക്കുന്ന സര്‍ക്കാറാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളുടെ ചെലവ് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയതും ധൂര്‍ത്ത് തുടരുമെന്ന സൂചനയാണ്.

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക 25,000 രൂപയില്‍ നിന്ന് 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. കിട്ടാവുന്നിടത്തോളം കടമെടുക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ ദിവസമാണ് 5000 കോടിയുടെ കടമെടുപ്പിന് കേന്ദ്രാനുമതി ലഭിച്ചത്. ഖജനാവ് കാലിയായിരിക്കെ ഉദ്ഘാടന മാമാങ്കളുടെ പേരില്‍ കോടികള്‍ ചെലവഴിക്കുന്നത് അഴിമതി നടത്താനാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.

കിഫ്ബി തുക കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്റെ ആഘോഷം. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രദര്‍ശനവിപണന മേള സംഘടിപ്പിച്ചിരുന്നു. മേളയുമായി ബന്ധപ്പെട്ട വിവിധ ചെലവുകള്‍ക്കായി 36 കോടിയാണ് വിനിയോഗിച്ചത്. ഇതിനു പുറമെ മേളയ്ക്കായി എയര്‍ കണ്ടീഷന്‍ ചെയ്ത വലിയ പന്തല്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിഫ്ബി ശരാശരി ഒരു ജില്ലയില്‍ ഒന്നര കോടി രൂപയില്‍ അധികം ചിലവഴിച്ചു. ഇതുമാത്രം 21 കോടി രൂപയായിട്ടുണ്ട്.കിഫ്ബിയും ഊരാളുങ്കലും വഴി സര്‍ക്കാര്‍ പണം പാര്‍ട്ടിക്ക് നല്‍കുന്നതിനുവേണ്ടിയുള്ള പരിപാടി മാത്രമാണിതെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം

കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്

Published

on

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്ത പ്രകടനം നടത്തിയതായി പരാതി. കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്. വടിവാള്‍ കൈവശം വച്ച് ആളുകളിലേക്ക് പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പ്രകടനത്തിനിടെ സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടനുബന്ധിച്ചാണ് അക്രമം നടന്നതെന്നാണ് സൂചന.

 

Continue Reading

kerala

യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി

യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടും നഗരവും കീഴടക്കി യുഡിഎഫ് നേടിയ വിജയത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഈ വിജയം നിര്‍ണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ അടയാളത്തിന്റെ ഫലങ്ങളെന്ന് രാഹുല്‍ വിലയിരുത്തി. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനം അറിയിച്ച രാഹുല്‍, വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പാര്‍ട്ടി നേതാവിനോടും പ്രവര്‍ത്തകനോടും ആത്മാര്‍ഥമായ നന്ദിയും അറിയിച്ചു.

Continue Reading

kerala

യു.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ സി.പി.എം ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.

Published

on

കാഞ്ഞിരപ്പള്ളി (കോട്ടയം): തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.

കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കൗണ്ടിങ് ഏജന്റുമായ ടി.എസ്. നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി കെ.എ (സുറുമി ടീച്ചര്‍) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടി.എസ്. നിസുവിന് നെറ്റിയില്‍ ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിജയാഹ്ലാദ പ്രകടനം പുരോഗമിക്കുന്നതിനിടെ സംഘം ചേര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 24 സീറ്റുകളില്‍ 13 സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കി. ഇടത് സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി ബി.ആര്‍. അന്‍ഷാദിനെതിരെ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ തേനംമാക്കല്‍ നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പൂതക്കുഴി വാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുറുമി കെ.എ (സുറുമി ടീച്ചര്‍) 150ലധികം വോട്ടുകള്‍ക്ക് വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് സുറുമി ടീച്ചര്‍ പരാജയപ്പെടുത്തിയത്.

 

Continue Reading

Trending