Connect with us

Video Stories

വി.എസ് വീണ്ടും പാര്‍ട്ടി കോര്‍ട്ടില്‍

Published

on

തിരുവനന്തപുരം: ഇന്നുമുതല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസ് അച്യുതാനന്ദനെതിരെയുള്ള പി.ബി കമ്മീഷന്‍ നടപടി അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമുണ്ടായേക്കും. ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ള നേതാക്കള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. വി.എസിനെതിരായ കമ്മീഷന്റെ നടപടി എന്താകും, ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജനും ഭാര്യാസഹോദരി പി.കെ ശ്രീമതിക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ, അഞ്ചേരിബേബി വധക്കേസില്‍ രണ്ടാം പ്രതിയായിട്ടും മന്ത്രിസ്ഥാനത്ത് തുടരുന്ന എം. എം മണിയുടെ കാര്യത്തില്‍ കേന്ദ്രനേതൃത്വം മാറി ചിന്തിക്കുമോ തുടങ്ങി വിഷയങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

തിരുവനന്തപുരത്ത് ആദ്യമായി പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയും പി.ബിയും ചേരുന്നെന്ന പ്രത്യേകത ഉള്ളതു കൊണ്ടുതന്നെ സംസ്ഥാനനേതൃത്വം ആര്‍ഭാടപൂര്‍വമാണ് യോഗങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇടംനേടുന്ന ഈ യോഗങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഇന്ന് രാവിലെ എ.കെ.ജി സെന്ററില്‍ ചേരുന്ന പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ട തീരുമാനിക്കുന്നത്. ഇതില്‍ പ്രധാനം വി.എസിനെതിരായ പി.ബി നടപടിയുടെ തുടര്‍ച്ചയാണ്. നടപടി അവസാനിപ്പിക്കാന്‍ പി.ബി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രനേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നു കാട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിന്റെ തുടര്‍ച്ചായായാണ് വി.എസിനെതിരെ പി.ബി കമ്മീഷന്‍ അന്വേഷണം നടത്തിയത്. ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പെടെ വി.എസിനെതിരായ കുറ്റപത്രം ശക്തമാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടങ്ങളിലും തുടര്‍ന്ന് മുഖ്യമന്ത്രി പദവിക്ക് വാശിപിടിക്കാതെയും വി.എസ് പാര്‍ട്ടിക്ക് വിധേയനായിരുന്നു. ഇതോടെ കേന്ദ്രനേതൃത്വം വി.എസിനെ നിരുപാധികം കുറ്റവിമുക്തനാക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതോടൊപ്പം വി.എസ് പാ ര്‍ട്ടിയുടെ ഏത് ഘടകത്തിലേക്കാണ് തിരിച്ചെത്തുകയെന്നതും ചര്‍ച്ച ചെയ്‌തേക്കും. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വി.എസിനെ സമിതിയിലേക്ക് തന്നെ തിരിച്ചെടുക്കാനാണ് സാധ്യത.

അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമാകണമെന്നാണ് വി.എസിന്റെ ആഗ്രഹം. സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന സമിതി അംഗങ്ങള്‍ക്കാണ്. അതിനാല്‍ കേന്ദ്രനേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല. ബന്ധുവും പി.കെ ശ്രീമതിയുടെ മകനുമായ പി.കെ സുധീറിന് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ‘ധാര്‍മികത’യുടെ പേരില്‍ ഇ.പി ജയരാജന്‍ രാജിവെച്ചെങ്കിലും പാര്‍ട്ടിതല നടപടി ഉണ്ടാകുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ജയരാജനും ശ്രീമതിയും കേന്ദ്രക്കമ്മറ്റി അംഗങ്ങളാണ്.

ഇവര്‍ക്കെതിരായ നടപടി ശാസനയില്‍ ഒതുങ്ങുമോ അതോ തരംതാഴ്ത്താലാകുമോ എന്ന കാര്യത്തില്‍ നാളെയോ ശനിയാഴ്ചയോ തീരുമാനമുണ്ടാകും. മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി ഇടപാടിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടുത്തദിവസമാണ് കേന്ദ്രനേതാക്കള്‍ സംസ്ഥാനത്ത് യോഗം ചേരുന്നത്. ഇത് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പൊലീസ് നയത്തെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യവും പി.ബി പരിശോധിക്കും. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഘടകകക്ഷികളുമായുള്ള ബന്ധത്തിലുണ്ടായിരിക്കുന്ന പൊട്ടിത്തെറികളെ കുറിച്ചും ചര്‍ച്ച നടക്കും. പോളിറ്റ്ബ്യൂറോ എ.കെ. ജി സെന്ററിലാണ് ചേരുക. എന്നാല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന കേന്ദ്രകമ്മറ്റി നക്ഷത്ര ഹോട്ടലായ ഹൈസിന്തിലാണ്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending