Connect with us

News

അത്ഭുതങ്ങള്‍ തീര്‍ക്കുന്ന വാലിദ്‌

ഖത്തര്‍ ലോകകപ്പിനായി മറ്റു ടീമുകള്‍ തയാറാടെപ്പുകള്‍ നടത്തുന്നതിനിടെ ഓഗസ്റ്റ് 31നാണ് ബോസ്‌നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരം 47 കാരനായ വാലിദ് റെഗ്‌റാഗി മൊറോക്കോയുടെ കോച്ചായി സ്ഥാനമേറ്റത്.

Published

on

ദോഹ: ഖത്തര്‍ ലോകകപ്പിനായി മറ്റു ടീമുകള്‍ തയാറാടെപ്പുകള്‍ നടത്തുന്നതിനിടെ ഓഗസ്റ്റ് 31നാണ് ബോസ്‌നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരം 47 കാരനായ വാലിദ് റെഗ്‌റാഗി മൊറോക്കോയുടെ കോച്ചായി സ്ഥാനമേറ്റത്. പ്രതിസന്ധികളില്‍ ഉഴറിയെ ഒരു ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത് വാലിദിന്റെ പരീക്ഷണങ്ങളാണെന്നതില്‍ രണ്ടില്ല വാദം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകകപ്പിന് തയ്യാറാക്കുക ഏറെ ശ്രമകരമായ ജോലിയാണ് വാലിദ് ഏറ്റെടുത്തത്. ആ ദൗത്യത്തില്‍ അദ്ദേഹം നൂറു ശതമാനവും വിജയിച്ചുവെന്നതിന്റെ തെളിവാണ് ലോകകപ്പ് സാധ്യത കല്‍പിച്ച സ്‌പെയിനിനെ തോല്‍പിച്ച് ടീം ക്വാര്‍ട്ടറില്‍ കയറി എന്നത്.

മൊറോക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ റഗ്‌റാഗി വെറും കോച്ചല്ല ഇനി, ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിച്ച സൂപ്പര്‍ കോച്ചാണ്. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയപ്പോഴെ കോച്ച് ഹീറോയായതാണ്. പിന്നാലെ കന്നി ക്വാര്‍ട്ടര്‍ ഫൈനല്‍ യാഥാര്‍ഥ്യമാക്കി ടീമിനോളവും അതിനു മുകളിലേക്കും കോച്ചും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറി. 2019ല്‍ സ്ഥാനമേറ്റ ഹലിലോദ്ജികിന്റെ കീഴിലായിരുന്നു മൊറോക്കോ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. എന്നാല്‍ മൊറോക്കന്‍ താരം ഹക്കിം സിയെച്ചുമായുള്ള പിണക്കവും ടീമിന്റെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മോശം പ്രകടനവും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തി. ഇതോടെ വാലിദ് റെഗ്‌റാഗിയെ തേടി മൊറോക്കന്‍ ദേശീയ ടീം പരിശീലക സ്ഥാനം എത്തുന്നത്. മൊറോക്കന്‍ ക്ലബായ വൈഡാഡ് അത്‌ലറ്റികിനെ ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി തിളങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം. ദേശീയ പരിശീലകനായി ചുമതലയേറ്റത്തിന് പിന്നാലെ ടീമിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനായി. ആദ്യ മത്സരത്തില്‍ മഡഗാസ്‌കറിനെതിരെ ജയം. റെഗ്‌രാഗിയുടെ കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലാണ് പിരിഞ്ഞത്. ഇതുവരെ വഴങ്ങിയതാകട്ടെ ഒരേയൊരുഗോള്‍. അതും കനഡയ്‌ക്കെതിരായ മത്സരത്തില്‍ പിറന്ന സെല്‍ഫ് ഗോള്‍. 2001 മുതല്‍ എട്ട് വര്‍ഷം മൊറോക്കോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് റെഗ്‌റാഗി.

2012ല്‍ ക്ലബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമാണ് പരിശീലന രംഗത്തേക്കിറങ്ങുന്നത്. 2012-13 കാലയളവില്‍ മൊറോക്കന്‍ പരിശീലകനായ റാച്ചിഡ് തൗസിയുടെ സഹായിയായി തുടങ്ങിയ റെഗ്‌റാഗി സ്വതന്ത്ര പരിശീലകനാകുന്നത് 2014ല്‍ ഫാത്ത് യൂണിയന്‍ സ്‌പോര്‍ട്ടിലൂടെയാണ്. രണ്ട് കിരീടങ്ങളും അവിടെ സ്വന്തമാക്കി. തുടര്‍ന്ന് ഖത്തറില്‍ അല്‍ദുഹൈല്‍ എസ്.സിയെ പരിശീലിപ്പിച്ചാണ് മൊറോക്കോയിലേക്ക് മടങ്ങി എത്തിയത്. ശൂന്യതയില്‍ നിന്നും ലോകകപ്പില്‍ വലിയ സ്വപ്‌നം കാണാന്‍ ഒരു രാജ്യത്തെ പ്രാപ്തനാക്കിയ കോച്ചിലൂടെ മൊറോക്കോ ഇനിയും ഉയരങ്ങളിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

kerala

പ്രജ്വലിനെതിരെ വീണ്ടും ബലാല്‍സംഗക്കേസ്; രഹസ്യമൊഴി നല്‍കി യുവതി

നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു.

Published

on

ഹാസനിലെ എംപിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതിയും കൂടി പരാതി നല്‍കി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്. ചോദ്യം ചെയ്യലിന് നല്‍കിയ നോട്ടിസ് മടങ്ങിയതിനെ തുടര്‍ന്ന് പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നതായും ഇവിടെ നിന്ന് ദുബൈയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

kerala

ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു. മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശ നല്‍കിയിരുന്നു.

 

Continue Reading

Trending