News
അത്ഭുതങ്ങള്‍ തീര്‍ക്കുന്ന വാലിദ്
ഖത്തര്‍ ലോകകപ്പിനായി മറ്റു ടീമുകള്‍ തയാറാടെപ്പുകള്‍ നടത്തുന്നതിനിടെ ഓഗസ്റ്റ് 31നാണ് ബോസ്നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരം 47 കാരനായ വാലിദ് റെഗ്റാഗി മൊറോക്കോയുടെ കോച്ചായി സ്ഥാനമേറ്റത്.

ദോഹ: ഖത്തര്‍ ലോകകപ്പിനായി മറ്റു ടീമുകള്‍ തയാറാടെപ്പുകള്‍ നടത്തുന്നതിനിടെ ഓഗസ്റ്റ് 31നാണ് ബോസ്നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരം 47 കാരനായ വാലിദ് റെഗ്റാഗി മൊറോക്കോയുടെ കോച്ചായി സ്ഥാനമേറ്റത്. പ്രതിസന്ധികളില്‍ ഉഴറിയെ ഒരു ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത് വാലിദിന്റെ പരീക്ഷണങ്ങളാണെന്നതില്‍ രണ്ടില്ല വാദം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകകപ്പിന് തയ്യാറാക്കുക ഏറെ ശ്രമകരമായ ജോലിയാണ് വാലിദ് ഏറ്റെടുത്തത്. ആ ദൗത്യത്തില്‍ അദ്ദേഹം നൂറു ശതമാനവും വിജയിച്ചുവെന്നതിന്റെ തെളിവാണ് ലോകകപ്പ് സാധ്യത കല്പിച്ച സ്പെയിനിനെ തോല്പിച്ച് ടീം ക്വാര്‍ട്ടറില്‍ കയറി എന്നത്.
മൊറോക്കന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ റഗ്റാഗി വെറും കോച്ചല്ല ഇനി, ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിച്ച സൂപ്പര്‍ കോച്ചാണ്. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയപ്പോഴെ കോച്ച് ഹീറോയായതാണ്. പിന്നാലെ കന്നി ക്വാര്‍ട്ടര്‍ ഫൈനല്‍ യാഥാര്‍ഥ്യമാക്കി ടീമിനോളവും അതിനു മുകളിലേക്കും കോച്ചും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറി. 2019ല്‍ സ്ഥാനമേറ്റ ഹലിലോദ്ജികിന്റെ കീഴിലായിരുന്നു മൊറോക്കോ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. എന്നാല്‍ മൊറോക്കന്‍ താരം ഹക്കിം സിയെച്ചുമായുള്ള പിണക്കവും ടീമിന്റെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മോശം പ്രകടനവും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തി. ഇതോടെ വാലിദ് റെഗ്റാഗിയെ തേടി മൊറോക്കന്‍ ദേശീയ ടീം പരിശീലക സ്ഥാനം എത്തുന്നത്. മൊറോക്കന്‍ ക്ലബായ വൈഡാഡ് അത്ലറ്റികിനെ ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി തിളങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം. ദേശീയ പരിശീലകനായി ചുമതലയേറ്റത്തിന് പിന്നാലെ ടീമിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനായി. ആദ്യ മത്സരത്തില്‍ മഡഗാസ്കറിനെതിരെ ജയം. റെഗ്രാഗിയുടെ കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലാണ് പിരിഞ്ഞത്. ഇതുവരെ വഴങ്ങിയതാകട്ടെ ഒരേയൊരുഗോള്‍. അതും കനഡയ്ക്കെതിരായ മത്സരത്തില്‍ പിറന്ന സെല്‍ഫ് ഗോള്‍. 2001 മുതല്‍ എട്ട് വര്‍ഷം മൊറോക്കോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് റെഗ്റാഗി.
2012ല്‍ ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിച്ച ശേഷമാണ് പരിശീലന രംഗത്തേക്കിറങ്ങുന്നത്. 2012-13 കാലയളവില്‍ മൊറോക്കന്‍ പരിശീലകനായ റാച്ചിഡ് തൗസിയുടെ സഹായിയായി തുടങ്ങിയ റെഗ്റാഗി സ്വതന്ത്ര പരിശീലകനാകുന്നത് 2014ല്‍ ഫാത്ത് യൂണിയന് സ്പോര്‍ട്ടിലൂടെയാണ്. രണ്ട് കിരീടങ്ങളും അവിടെ സ്വന്തമാക്കി. തുടര്‍ന്ന് ഖത്തറില്‍ അല്‍ദുഹൈല്‍ എസ്.സിയെ പരിശീലിപ്പിച്ചാണ് മൊറോക്കോയിലേക്ക് മടങ്ങി എത്തിയത്. ശൂന്യതയില്‍ നിന്നും ലോകകപ്പില്‍ വലിയ സ്വപ്നം കാണാന്‍ ഒരു രാജ്യത്തെ പ്രാപ്തനാക്കിയ കോച്ചിലൂടെ മൊറോക്കോ ഇനിയും ഉയരങ്ങളിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
kerala
മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്ത ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച യൂണിവേഴ്സിറ്റിയില്‍ നടന്ന ഐക്യ സര്‍വകലാശാല യൂണിയന്റെ സമാപന പ്രഖ്യാപന സമ്മേളനത്തിലായിരുന്നു അവാര്‍ഡ് വിതരണം. സമ്മേളനം സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ അര്‍ഷാദ് സ്വാഗതം പറഞ്ഞു. യൂണിയന് സെക്രട്ടറി സഫ്വാന് പത്തില്‍ അധ്യക്ഷത വഹിച്ചു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ മധു രാമനാട്ടുകര, ടി. ജെ മാര്ട്ടിന് സര്‍വകലാശാല ജീവനക്കാരുടെ സര്‍വീസ് സംഘടന നേതാക്കളായ ഹബീബ് തങ്ങള്‍, കെ.ഒ സ്വപ്ന സംസാരിച്ചു. യൂണിയന് ജോയിന്‍ സെക്രട്ടറി അശ്വിന് നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പ്രതിനിധി പി കെ മുബശ്ശിര്‍ നന്ദി പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും ചഇന്റര്‍ സോണ്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
News
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന് സൈന്യം വ്യക്തമാക്കി.

യുഎസ് ഇറാനെതിരെ നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന. ഇസ്രാഈലിലെ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന് സൈന്യം വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാം. അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണ്. ഇറാന് നിരുപാധികം കീഴടങ്ങണം- ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇറാനെതിരായ ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു.
kerala
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ നല്കിയ പരാതിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാര്‍ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷം തുടര്‍ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf20 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
kerala3 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
india2 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
india2 days ago
ജിയോ സേവനങ്ങള്‍ മുടങ്ങി