Connect with us

Culture

വയനാട്: മഴ കുറഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍

Published

on

 

കല്‍പ്പറ്റ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്കു മടങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍. വാസയോഗ്യമല്ലാതായിരിക്കയാണ് വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലെ വീടുകള്‍. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചവരും നിരവധിയാണ്. വെള്ളം കയറിയ വീടുകളില്‍ ഫര്‍ണിച്ചറുകളടക്കം നശിച്ചിരിക്കുകയാണ്. ഭക്ഷണം പാം ചെയ്യാനുള്ള പാത്രങ്ങളടക്കം മലവെള്ളത്തില്‍ ഒലിച്ചുപോയ വീടുകളാണ് അധികവും. വീട്ടില്‍ മടങ്ങിയെത്തിയാല്‍ തന്നെ എളുപ്പത്തില്‍ വീട് പഴയരീതിയിലാക്കാന്‍ കഴിയില്ലെന്നുറപ്പാണ്. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ജില്ലയില്‍ ഇന്നലെ വരെ 308 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 955 വീടുകള്‍ ഭാഗികമായി നശിച്ചു. 207 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 7975 കുടുംബങ്ങളിലെ 28660 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടില്‍ ഭീഷണി തുടരുകയാണ്. ചെമ്പ്രമലയില്‍ ഉരുള്‍ പൊട്ടുമെന്ന ഭീതിയില്‍ താഴ്‌വാരത്തുള്ള ഓടത്തോട്, കുന്നമ്പറ്റ, ചെമ്പ്ര 22 പ്രദേശങ്ങളിലെ 400 ഓളം പേരെ കോട്ടനാട് ജിയുപി സ്‌കൂളിലെ ക്യാന്പിലേക്കു മാറിയിട്ടുണ്ട്. കുന്നമ്പറ്റ മാങ്ങാവയല്‍ തടയണയ്ക്കു സമീപം സ്വകാര്യ കിണര്‍ താഴ്ന്നതും അങ്ങിങ്ങായി ഭൂമിയില്‍ നേരിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതും ആളുകളെ ചകിതരാക്കി.
മേപ്പാടി റേഞ്ചിലെ ചാരിറ്റി, കല്‍പ്പറ്റ റേഞ്ചിലെ സുഗന്ധഗിരി, കുറിച്യര്‍മല, ബേഗൂര്‍ റേഞ്ചിലെ മക്കിമല ഒഴികെ വനപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലോ കനത്തതോതിലുള്ള മണ്ണിടിച്ചിലോ ഉണ്ടായില്ലെന്നു വനം-വന്യജീവി വകുപ്പ് അധികൃതര്‍ അറിയിച്ചു. സൗത്ത് വയനാട് വനം ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ് ചാരിറ്റി, സുഗന്ധഗിരി, കുറിച്യര്‍മല പ്രദേശങ്ങള്‍. നോര്‍ത്ത് വയനാട് വനം ഡിവിഷനിലാണ് മക്കിമല. വലിയ കുന്നുകള്‍ പൊതുവെ ഇല്ലാത്തതാണ് വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ പരിധിയില്‍ വരുന്ന വനം. ഇന്നലെ രാവിലെ 9.30നു അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ ശരാശരി 27.6 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മാനന്തവാടി താലൂക്കിലാണ് കൂടുതല്‍ മഴ വര്‍ഷിച്ചത്-38 മില്ലീമീറ്റര്‍. വൈത്തിരി താലൂക്കില്‍ 29-ഉം ബത്തേരി താലൂക്കില്‍ 15.8-ഉം മില്ലീമീറ്റര്‍ മഴ ലഭിച്ചു.
ശനിയാഴ് രാവിലെ 9.30നു അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ ശരാശരി 39.93 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മാനന്തവാടി താലൂക്കിലാണ് കഴിഞ്ഞദവസവും കൂടുതല്‍ മഴ ലഭിച്ചത്-61 മില്ലീമീറ്റര്‍. വൈത്തിരി താലൂക്കില്‍ 36-ഉം ബത്തേരി താലൂക്കില്‍ 22.8-ഉം മില്ലീമീറ്റര്‍ മഴ ലഭിച്ചു.

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending