Connect with us

kerala

‘മുന്നണി മാറ്റം വേണം, എല്‍ഡിഎഫില്‍ നിന്നത് കൊണ്ട് പാര്‍ട്ടിയ്ക്ക് ഗുണമൊന്നുമുണ്ടായില്ല’; സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം

എല്‍ഡിഎഫില്‍ നിന്നത് കൊണ്ട് പാര്‍ട്ടിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും സിപിഐയുടെ നാല് മന്ത്രിമാരും പരാജയമാണെന്നും സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ പരാമര്‍ശമുണ്ടായി. 

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ മുന്നണി മാറ്റം വേണമെന്ന് ഇടുക്കി ജില്ലാ കൗണ്‍സിലില്‍ യോഗത്തില്‍ ആവശ്യം. എല്‍ഡിഎഫില്‍ നിന്നത് കൊണ്ട് പാര്‍ട്ടിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും സിപിഐയുടെ നാല് മന്ത്രിമാരും പരാജയമാണെന്നും സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ പരാമര്‍ശമുണ്ടായി.

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ വന്നതുകൊണ്ട് യാതൊരുഗുണവുമുണ്ടായില്ലെന്നും പ്രതിനിധികള്‍ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടു. പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിലും ജില്ലാ കൗണ്‍സില്‍ അതൃപ്തി പ്രകടിപ്പിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ചെങ്കില്‍ സിപിഐയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചേനെ. സ്വന്തം വകുപ്പുകള്‍ക്കുള്ള പണം പോലും സിപിഐ മന്ത്രിമാര്‍ക്ക് ധനവകുപ്പില്‍ നിന്ന് വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല. ഇടുക്കിയിലെ തോല്‍വിയുടെ കാരണവും പാര്‍ട്ടി മന്ത്രിമാരുടെ മോശം പ്രകടനമാണെന്നും ജില്ലാ കൗണ്‍സിലില്‍ പ്രതിനിധികള്‍ പറഞ്ഞു.

സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിന് ഉള്‍പ്പെടെ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് വന്നതുകൊണ്ട് ജില്ലയിലും മുന്നണിയ്ക്ക് കാര്യമായി പ്രയോജനമൊന്നുമുണ്ടായില്ല. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലുള്‍പ്പെടെ യുഡിഎഫിനായിരുന്നു ലീഡ്. എന്നിട്ടും എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന് അമിത പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.വി അന്‍വറിന് എഎപി പിന്തുണയില്ല; തീരുമാനം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന് ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1968ലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പാലിക്കാത്തതിനാലാണ് അന്‍വറിന്റെ പത്രിക തള്ളിയത്. ആകെ 19 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതില്‍ ഏഴ് പത്രികകള്‍ തള്ളി.

കൂടാതെ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ ഇല്ലാത്തതും പത്രിക തള്ളാന്‍ കാരണമാവുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ഥിയെ കുറിച്ച് കമ്മീഷനില്‍ അറിയിക്കണം എന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തു. പി.വി അന്‍വര്‍ മത്സരിക്കുന്നത് അറിയിക്കാന്‍ ടിഎംസി വൈകിയതോടെ പത്രിക തള്ളുകയായിരുന്നു.

Continue Reading

kerala

ഇഡിക്കെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്

ഫോണ്‍ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിച്ചത്.

Published

on

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം കേസ് ഒതുക്കി തീര്‍ക്കുന്നതിന് ഇഡി ഉദ്യോഗസ്ഥന്റെ പേരില്‍ 25 ലക്ഷം ലഭിച്ചെന്ന വിവരത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

അഞ്ച് പരാതികളാണ് ഫോണ്‍ മുഖേന ലഭിച്ചിരിക്കുന്നത്. അതേസമയം രേഖാ മൂലം പരാതി നല്‍കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല. ഗൗരവകരമായ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി സ്വമേധയ കേസെടുക്കാന്‍ പറ്റുകയാണെങ്കില്‍ ആ രീതിയില്‍ കേസെടുക്കാന്‍ കഴിയുമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥന്‍ 25 ലക്ഷം വാങ്ങിയെന്ന പരാതിയില്‍ പ്രാഥാമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.

കേസില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി പരാതി നല്‍കിയിരുന്നു. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്. ഇടനില നിന്ന രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

kerala

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: സസ്‌പെന്‍ഷനിലായിരുന്ന ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്‌പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

Published

on

തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്‌പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസി. പ്രിസണ്‍ ഓഫിസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് കഴിഞ്ഞ ജൂലൈയില്‍ സസ്‌പെന്‍ഡ് ചെയ്തത്.

തിരിച്ചെടുത്ത കെ.എസ്. ശ്രീജിത്തിനെ വിയ്യൂര്‍ അതിസുരക്ഷ ജയിലിലും ബി.ജി. അരുണിനെ ചീമേനി തുറന്ന ജയിലിലും ഒ.വി. രഘുനാഥിനെ ഹോസ്ദുര്‍ഗ് ജില്ല ജയിലിലും നിയമിച്ചു. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.

Continue Reading

Trending