Connect with us

kerala

‘എമ്പുരാൻ നിർവഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരം’: ടി.വി ഇബ്രാഹിം എംഎൽഎ

Published

on

എമ്പുരാൻ സിനിമയെ പിന്തുണച്ച് കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം. കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം എന്ന വികലനീതി തുറന്നുകാട്ടാൻ എമ്പുരാൻ സിനിമയെ പ്രോത്സാഹിപ്പിക്കുമെന്നും ഇബ്രാഹിം ഫേസ്‍ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും സഹപ്രവർത്തകരും നിർവ്വഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരമാണെന്നും അത് പ്രേക്ഷക സമൂഹത്തിനപ്പുറത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യവാദികൾക്ക് പ്രതീക്ഷനൽകുന്നതാണെന്നും ഫേസ്‍ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം’ എന്ന വികലനീതി തുറന്നുകാട്ടാൻ ‘എൽ 2 എമ്പുരാൻ’ സിനിമയെ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യും.! ഫാസിസ്റ്റ് ഭരണകൂടം അധികാരമാളുന്ന കാലത്ത് സാധ്യമായ പരിമിതമായ ആവിഷ്കാര സ്വാതന്ത്ര്യത്തെ പരമാവധി പ്രയോജനപ്പെടുത്തി, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യയുടെ പിന്നാമ്പുറക്കാഴ്ചകളെ ലോകത്തെങ്ങുമുള്ള സിനിമാസ്വാദർക്ക് സമർപ്പിക്കാനുള്ള ധീരവും സർഗാത്മകവുമായ ചുവടുവെപ്പാണ് എൽ2 എമ്പുരാൻ. ഫാഷിസ്റ്റ് ഭീഷണിക്കെതിരായി രാജ്യത്തെങ്ങും ഉയർന്നു വരുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പലതരം ചെറുത്തുനിൽപ്പു സമരരൂപങ്ങളിൽ ഒന്നായി, തങ്ങളുടെ സിനിമയെ മാറ്റിത്തീർത്തുകൊണ്ട് എമ്പുരാന്റെ സംവിധായകനായ പ്രിയപ്പെട്ട നടൻ പ്രിഥ്വിരാജും സഹപ്രവർത്തകരും യഥാർത്ഥത്തിൽ നിർവഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരം തന്നെയാണ്. സിനിമയുടെ ഉള്ളടക്കം എന്നപോലെതന്നെ അതിനോടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും കൃത്യമായ രാഷ്ട്രീയ സംവാദങ്ങളായി മാറുന്നു. ഒരു സിനിമ അതിന്റെ പ്രേക്ഷക സമൂഹത്തിന് പുറത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യവാദികൾക്ക് പ്രതീക്ഷയും സമരോർജ്ജവും പകരുന്ന ധീരമായ ഒരു കലാവിഷ്കാരമായി മാറുന്ന അപൂർവമായ ചരിത്രസന്ദർഭം കുറിച്ചുവെക്കുകയാണ് എൽ2 എമ്പുരാൻ ചെയ്യുന്നത്.

ചിത്രത്തിലെ 17 ഭാഗങ്ങൾ വെട്ടിക്കളയുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ബാബ ബജ്റംഗി എന്ന പ്രധാന വില്ലന്റെ പേര്, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, ഗർഭിണിക്കെതിരെ നടന്ന മൃഗീയമായ ആക്രമണം, മുസ്‍ലിംകൾക്ക് അഭയം നൽകിയ നാട്ടുറാണിയെ കൊല്ലുന്നത്, ജാതി അധിക്ഷേപങ്ങൾ തുടങ്ങിയ രംഗങ്ങളആണത്രെ വെട്ടിക്കളയാൻ പോകുന്നത്. ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യും. ചുരുക്കത്തിൽ, വലതുപക്ഷ വർഗീയവാദികളെ അലോസരപ്പെടുത്തുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും. ‘കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം’ എന്ന വികലനീതി പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ, സിനിമക്കുണ്ടായ പരിണതികൾ ഏറെ സഹായകമായി.

അധികാരത്തിലേറിയതുമുതൽ സ്വന്തം വംശീയ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ചരിത്രത്തെ അട്ടിമറിക്കാനുള്ള ഗൂഡശ്രമങ്ങൾ ബിജെപിയും സംഘപരിവാറും ആരംഭിച്ചിട്ടുണ്ട്. വ്യാജമായ ചരിത്രനിർമ്മിതയും ചരിത്രനിഷേധവും ആസൂത്രിതമായ അട്ടിമറികളും ഫാഷിസ്റ്റ് ഭരണത്തിൽ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു. അത്തരം കുത്സിത പദ്ധതികളുടെ ഭാഗമായാണ് വംശീയനുണകളും സാംസ്ക്കാരികഹിംസയും സമാസമം ചേർത്ത ‘കശ്മീർ ഫയൽസ്’, ‘കേരള സ്റ്റോറി’ ‘ഛാവ’ പോലുള്ള സിനിമകൾ നിർമ്മിക്കപ്പെട്ടത്. സംഘ്പരിവാർ പണി ശാലകളിൽ രൂപം കൊണ്ട ഹിംസാത്മകമായ ഉപകരണങ്ങളാണ് ആ സിനിമകൾ.

ഫാസിസം കടന്നുവരുന്നതും വിഷം ചീറ്റുന്നതും നൃത്തം ചവിട്ടുന്നതും, വിവരമുണ്ടെന്ന് കരുതുന്നവർതന്നെ കണ്ണുചിമ്മി കണ്ടില്ലെന്ന് നടിച്ചാൽ വിഷപ്പാമ്പുകൾക്ക് ഇതിൽപ്പരം സൗകര്യം വേറെ ലഭിക്കാനില്ല. ഇത്തരം മനോഭാവത്തിനും ചെയ്തികൾക്കുമെതിരെ ജനാധിപത്യമനസ്സുള്ള, മതനിരപേക്ഷതയിൽ വിശ്വാസമർപ്പിച്ച സകലരും ഒറ്റക്കെട്ടായി സടകുടഞ്ഞെഴുന്നേറ്റ് കർമനിരതരാകേണ്ട ഘട്ടം അതിക്രമിച്ചതായി ഓർമപ്പെടുത്തുന്നു

വർഗീയ ഫാഷിസ്റ്റ് ഖഡ്ഗത്തെ ജനങ്ങൾക്ക് കുറേക്കൂടി വ്യക്തമായി ചൂണ്ടിക്കാണിക്കാൻ സഹായിച്ച ഈ കലാസൃഷ്ടിയെ നമ്മൾ, ജനാധിപത്യ വിശ്വാസികൾ ഹൃദയത്തോട് ചേർത്ത് നിർത്തി പിന്തുണക്കും!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

Published

on

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.

മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.

പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.

Continue Reading

kerala

‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

Published

on

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading

india

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Published

on

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

Continue Reading

Trending