Connect with us

india

സിങ് ഈസ് കിങ്; എന്തു കൊണ്ട് മന്‍മോഹന്‍?

സമ്പദ് മേഖലയിലെ ഈ പരിഷ്‌കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

Published

on

ഇന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ 88-ാം ജന്മദിനം. രാജ്യം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുമ്പോട്ടു പോകുന്ന വേളയിലാണ് മന്‍മോഹന്റെ ഇടപെടലുകളെ രാജ്യം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ മന്മോഹനേക്കാള്‍ മികച്ച ഒരാളെ ഇന്ന് കിട്ടാനില്ല എന്ന് സാമൂഹിക മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നു. എന്തു കൊണ്ട് മന്‍മോഹന്‍ എന്നു പരിശോധിക്കുന്നു.

മികച്ച സാമ്പത്തിക വളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പിതാവ് എന്നാണ് മന്‍മോഹന്‍ സിങ് അറിയപ്പെടുന്നത്. നരസിംഹറാവു സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി ആയിരിക്കെയാണ് സിങ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ധിഷണാപൂര്‍വ്വമായ ചുവടുവയ്പ്പുകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുവന്നു.

മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലത്ത് രാജ്യത്തിന്റെ ജിഡിപി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നില കൈവരിച്ചു. 2006-07 കാലയളവില്‍ മന്‍മോഹന്റെ കാലത്ത് കൈവരിച്ച 10.08 ശതമാനം ജിഡിപി വളര്‍ച്ചയാണ് അതില്‍ മികച്ചത്. മന്‍മോഹന്‍ ഭരണത്തിലിരുന്ന കാലത്ത് മൂന്നു വര്‍ഷം ഒമ്പത് ശതമാനത്തിന് മുകളിലായിരുന്നു ജിഡിപി. മോദി അധികാരത്തിലുള്ള കാലത്ത് 2015-16 വര്‍ഷത്തില്‍ കൈവരിച്ച 8.1 ശതമാനം ജിഡിപിയാണ് ഏറ്റവും മികച്ചത്. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ആഭ്യന്തര ഉത്പാദനം താഴോട്ടു പോയി.

2021 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മൈനസ് 23.9 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ നിരക്കാണിത്. കോവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ മൂലമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്നിവയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചത്. ജിഡിപി കുറയുന്നതിന്റെ അര്‍ത്ഥം രാജ്യത്ത് തൊഴിലില്ലാതാകുന്നു എന്നതാണ്. ജൂലൈ മുതല്‍ മാത്രം 18.9 ദശലക്ഷം ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വരും മാസങ്ങളില്‍ ഈ നഷ്ടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. നഗരമേഖലയില്‍ ജീവിക്കുന്ന പത്തില്‍ ഒരാള്‍ തൊഴില്‍ രഹിതനാണ് എന്നാണ് കണക്ക്.

സാമ്പത്തിക പരിഷ്‌കാരം അത്യാവശ്യം

1991ല്‍ നടപ്പാക്കിയതു പോലുള്ള സാമ്പത്തിക പരിഷ്‌കാരം രാജ്യത്ത് ഇപ്പോള്‍ ആവശ്യമാണ് എന്നാല്‍ ദ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എകണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12.6 ശതമാനം ജിഡിപി വളര്‍ച്ച കുറയുമെന്നും എന്‍സിഎഇആര്‍ പ്രവചിക്കുന്നു.

സമ്പദ് മേഖലയിലെ ഈ പരിഷ്‌കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നല്ലൊരു ധനമന്ത്രിയോ സാമ്പത്തിക വിദഗ്ദധനോ കൂടെയില്ല എന്നതാണ് മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയും.

നോട്ടുനിരോധനം, അശാസ്ത്രീയ ജിഎസ്ടി തുടങ്ങിയ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കൊപ്പം കോവിഡ് മഹാമാരി കൂടിയായതോടെ സര്‍ക്കാര്‍ ഏതാണ്ട് നടുവൊടിഞ്ഞ സ്ഥിതിയിലായിട്ടുണ്ട്. കോവിഡിനെതിരെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് പോലും ഫലപ്രദമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍സിങിനെ പോലെ ദീര്‍ഘവീക്ഷണുള്ള ഒരു സാമ്പത്തിക വിദഗ്ധന്റെ അനുഭവജ്ഞാനം രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

കര്‍ക്കശക്കാരനായ കൂടിയാലോചകന്‍

യുഎസുമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സിവില്‍ ആണവക്കരാര്‍ ഒപ്പുവച്ചത് മന്‍മോഹന്‍സിങിന്റെ കാലത്താണ്. 2005 ജൂലൈ 18നായിരുന്നു കരാര്‍ ഒപ്പുവച്ചത്. ആണവ റിയാക്ടറുടെ കാര്യത്തില്‍ ഇടഞ്ഞ യുഎസുമായി അന്ന് ചര്‍ച്ച നടത്താന്‍ അവസാന നിമിഷം സിങ് തയ്യാറായില്ല. സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ് റൈസ്, പ്രധാനമന്ത്രിക്കു പകരം വിദേശകാര്യമന്ത്രിയുമായാണ് ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ നിലപാട് മന്ത്രി അറിയിക്കുകയും കരാര്‍ സാധ്യമാകുകയും ചെയ്തു.

നിലവിലെ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച സുഹൃദ്ബന്ധമാണ് ഉള്ളത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും സുഹൃദ് സന്ദര്‍ശനങ്ങള്‍ നടത്തുകയും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കുയും ചെയ്തു. എന്നാല്‍ ഇതുവരെ യുഎസും ഇന്ത്യയും തമ്മില്‍ ഒരു വ്യാപാരക്കരാറില്‍ എത്താന്‍ മോദിക്കായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പിഴ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ; പ്രതികാര നടപടിയുമായി ട്രംപ്

ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീ

Published

on

യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീരുവക്ക് പുറമെ, ഇന്ത്യ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുന്നത് ആഗസ്റ്റ് ഒന്നുമുതലായിരിക്കും. കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. അതില്‍ ചിലത് വെട്ടിക്കുറക്കുകയും മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നു പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് തുടര്‍ച്ചയായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിന്റെ പ്രതികാരത്തിന് കാരണം.

”എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യ യുക്രെയ്‌നിലെ കൂട്ടക്കൊല നടത്തണമെന്ന് ലോകം ആഗ്രഹിക്കുമ്പോ, ചൈനക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും ക്രൂഡ് ഓയില്‍ വാങ്ങുകയാണ് ഇന്ത്യ. ഇതൊന്നും നല്ലതല്ല. അത്‌കൊണ്ട് ആഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യ 26ശതമാനം തീരുവയും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും”എന്നാണ് ട്രംപിന്റെ പോസ്റ്റ്.

Continue Reading

india

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവം; ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ പ്രകാശ് രാജ്

പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു.

Published

on

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവത്തില്‍ ഇഡി ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ പ്രകാശ് രാജ്. 2016ലുണ്ടായ സംഭവമാണിതെന്നും ധാര്‍മികമായി താന്‍ അതില്‍ പങ്കെടുത്തിട്ടില്ല. പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു. ചോദ്യം ചെയ്യലിനോട് സഹകരിച്ചതായും നടന്‍ പറഞ്ഞു.

സൈബരാബാദ് പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ബഷീര്‍ബാഗിലെ ഇഡി ഓഫിസിലാണ് പ്രകാശ് രാജ് ചോദ്യം ചെയ്യലിനു ഹാജരായത്. 2016ല്‍ ജംഗ്ലീ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് നടനെതിരെ കേസെടുത്തത്. ബെറ്റിങ് ആപ്പ് കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നും 2017നു ശേഷം ഗെയിം ആപ്ലിക്കേഷനുകള്‍ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

Continue Reading

india

കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; ബജ്‌രംഗ് ദള്‍ വാദം അനുകൂലിച്ച് ജാമ്യാപേക്ഷ എതിര്‍ത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍

ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന ബജ്‌രംഗ് ദള്‍ വാദം പ്രോസിക്യൂഷന്‍ അനുകൂലിച്ചു.

Published

on

ഛത്തീസഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന ബജ്‌രംഗ് ദള്‍ വാദം പ്രോസിക്യൂഷന്‍ അനുകൂലിച്ചു. അതേസമയം, കേരളത്തിലെ വിവിധയിടങ്ങളില്‍ ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധ റാലി നടന്നു. വിവിധ സഭകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം രാജ്ഭവനില്‍ പ്രതിഷേധ റാലി നടന്നു.

അതേസമയം,  അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്‍സ് കോടതിക്ക് സമീപം ബജ് റംഗദള്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ജാമ്യഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

Continue Reading

Trending