india
സിങ് ഈസ് കിങ്; എന്തു കൊണ്ട് മന്മോഹന്?
സമ്പദ് മേഖലയിലെ ഈ പരിഷ്കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്ക്കുന്നു.

ഇന്ന് മുന്‍പ്രധാനമന്ത്രി മന്മോഹന് സിങിന്റെ 88-ാം ജന്മദിനം. രാജ്യം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുമ്പോട്ടു പോകുന്ന വേളയിലാണ് മന്മോഹന്റെ ഇടപെടലുകളെ രാജ്യം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ മന്മോഹനേക്കാള് മികച്ച ഒരാളെ ഇന്ന് കിട്ടാനില്ല എന്ന് സാമൂഹിക മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നു. എന്തു കൊണ്ട് മന്മോഹന് എന്നു പരിശോധിക്കുന്നു.
മികച്ച സാമ്പത്തിക വളര്‍ച്ച
ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണത്തിന്റെ പിതാവ് എന്നാണ് മന്മോഹന് സിങ് അറിയപ്പെടുന്നത്. നരസിംഹറാവു സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി ആയിരിക്കെയാണ് സിങ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ധിഷണാപൂര്‍വ്വമായ ചുവടുവയ്പ്പുകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുവന്നു.
മന്മോഹന് പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലത്ത് രാജ്യത്തിന്റെ ജിഡിപി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നില കൈവരിച്ചു. 2006-07 കാലയളവില്‍ മന്മോഹന്റെ കാലത്ത് കൈവരിച്ച 10.08 ശതമാനം ജിഡിപി വളര്‍ച്ചയാണ് അതില്‍ മികച്ചത്. മന്മോഹന് ഭരണത്തിലിരുന്ന കാലത്ത് മൂന്നു വര്‍ഷം ഒമ്പത് ശതമാനത്തിന് മുകളിലായിരുന്നു ജിഡിപി. മോദി അധികാരത്തിലുള്ള കാലത്ത് 2015-16 വര്‍ഷത്തില്‍ കൈവരിച്ച 8.1 ശതമാനം ജിഡിപിയാണ് ഏറ്റവും മികച്ചത്. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ആഭ്യന്തര ഉത്പാദനം താഴോട്ടു പോയി.
2021 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മൈനസ് 23.9 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ നിരക്കാണിത്. കോവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ മൂലമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്നിവയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചത്. ജിഡിപി കുറയുന്നതിന്റെ അര്‍ത്ഥം രാജ്യത്ത് തൊഴിലില്ലാതാകുന്നു എന്നതാണ്. ജൂലൈ മുതല്‍ മാത്രം 18.9 ദശലക്ഷം ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വരും മാസങ്ങളില്‍ ഈ നഷ്ടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. നഗരമേഖലയില്‍ ജീവിക്കുന്ന പത്തില്‍ ഒരാള്‍ തൊഴില്‍ രഹിതനാണ് എന്നാണ് കണക്ക്.
സാമ്പത്തിക പരിഷ്കാരം അത്യാവശ്യം
1991ല്‍ നടപ്പാക്കിയതു പോലുള്ള സാമ്പത്തിക പരിഷ്കാരം രാജ്യത്ത് ഇപ്പോള്‍ ആവശ്യമാണ് എന്നാല്‍ ദ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എകണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12.6 ശതമാനം ജിഡിപി വളര്‍ച്ച കുറയുമെന്നും എന്‍സിഎഇആര്‍ പ്രവചിക്കുന്നു.
സമ്പദ് മേഖലയിലെ ഈ പരിഷ്കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്ക്കുന്നു. നല്ലൊരു ധനമന്ത്രിയോ സാമ്പത്തിക വിദഗ്ദധനോ കൂടെയില്ല എന്നതാണ് മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയും.
നോട്ടുനിരോധനം, അശാസ്ത്രീയ ജിഎസ്ടി തുടങ്ങിയ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കൊപ്പം കോവിഡ് മഹാമാരി കൂടിയായതോടെ സര്‍ക്കാര്‍ ഏതാണ്ട് നടുവൊടിഞ്ഞ സ്ഥിതിയിലായിട്ടുണ്ട്. കോവിഡിനെതിരെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് പോലും ഫലപ്രദമായിട്ടില്ല.
ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍സിങിനെ പോലെ ദീര്‍ഘവീക്ഷണുള്ള ഒരു സാമ്പത്തിക വിദഗ്ധന്റെ അനുഭവജ്ഞാനം രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
കര്‍ക്കശക്കാരനായ കൂടിയാലോചകന്‍
യുഎസുമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സിവില്‍ ആണവക്കരാര്‍ ഒപ്പുവച്ചത് മന്‍മോഹന്‍സിങിന്റെ കാലത്താണ്. 2005 ജൂലൈ 18നായിരുന്നു കരാര്‍ ഒപ്പുവച്ചത്. ആണവ റിയാക്ടറുടെ കാര്യത്തില്‍ ഇടഞ്ഞ യുഎസുമായി അന്ന് ചര്‍ച്ച നടത്താന്‍ അവസാന നിമിഷം സിങ് തയ്യാറായില്ല. സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ് റൈസ്, പ്രധാനമന്ത്രിക്കു പകരം വിദേശകാര്യമന്ത്രിയുമായാണ് ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ നിലപാട് മന്ത്രി അറിയിക്കുകയും കരാര്‍ സാധ്യമാകുകയും ചെയ്തു.
നിലവിലെ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച സുഹൃദ്ബന്ധമാണ് ഉള്ളത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും സുഹൃദ് സന്ദര്‍ശനങ്ങള്‍ നടത്തുകയും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കുയും ചെയ്തു. എന്നാല്‍ ഇതുവരെ യുഎസും ഇന്ത്യയും തമ്മില്‍ ഒരു വ്യാപാരക്കരാറില്‍ എത്താന്‍ മോദിക്കായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന് സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന് സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന് യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
india
ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രാജധാനി എക്സ്പ്രസിന് പിന്നാലെ എത്തിയ കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍