Connect with us

india

സിങ് ഈസ് കിങ്; എന്തു കൊണ്ട് മന്‍മോഹന്‍?

സമ്പദ് മേഖലയിലെ ഈ പരിഷ്‌കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

Published

on

ഇന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ 88-ാം ജന്മദിനം. രാജ്യം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുമ്പോട്ടു പോകുന്ന വേളയിലാണ് മന്‍മോഹന്റെ ഇടപെടലുകളെ രാജ്യം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ മന്മോഹനേക്കാള്‍ മികച്ച ഒരാളെ ഇന്ന് കിട്ടാനില്ല എന്ന് സാമൂഹിക മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നു. എന്തു കൊണ്ട് മന്‍മോഹന്‍ എന്നു പരിശോധിക്കുന്നു.

മികച്ച സാമ്പത്തിക വളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പിതാവ് എന്നാണ് മന്‍മോഹന്‍ സിങ് അറിയപ്പെടുന്നത്. നരസിംഹറാവു സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി ആയിരിക്കെയാണ് സിങ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ധിഷണാപൂര്‍വ്വമായ ചുവടുവയ്പ്പുകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുവന്നു.

മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലത്ത് രാജ്യത്തിന്റെ ജിഡിപി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നില കൈവരിച്ചു. 2006-07 കാലയളവില്‍ മന്‍മോഹന്റെ കാലത്ത് കൈവരിച്ച 10.08 ശതമാനം ജിഡിപി വളര്‍ച്ചയാണ് അതില്‍ മികച്ചത്. മന്‍മോഹന്‍ ഭരണത്തിലിരുന്ന കാലത്ത് മൂന്നു വര്‍ഷം ഒമ്പത് ശതമാനത്തിന് മുകളിലായിരുന്നു ജിഡിപി. മോദി അധികാരത്തിലുള്ള കാലത്ത് 2015-16 വര്‍ഷത്തില്‍ കൈവരിച്ച 8.1 ശതമാനം ജിഡിപിയാണ് ഏറ്റവും മികച്ചത്. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ആഭ്യന്തര ഉത്പാദനം താഴോട്ടു പോയി.

2021 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മൈനസ് 23.9 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ നിരക്കാണിത്. കോവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ മൂലമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്നിവയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചത്. ജിഡിപി കുറയുന്നതിന്റെ അര്‍ത്ഥം രാജ്യത്ത് തൊഴിലില്ലാതാകുന്നു എന്നതാണ്. ജൂലൈ മുതല്‍ മാത്രം 18.9 ദശലക്ഷം ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വരും മാസങ്ങളില്‍ ഈ നഷ്ടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. നഗരമേഖലയില്‍ ജീവിക്കുന്ന പത്തില്‍ ഒരാള്‍ തൊഴില്‍ രഹിതനാണ് എന്നാണ് കണക്ക്.

സാമ്പത്തിക പരിഷ്‌കാരം അത്യാവശ്യം

1991ല്‍ നടപ്പാക്കിയതു പോലുള്ള സാമ്പത്തിക പരിഷ്‌കാരം രാജ്യത്ത് ഇപ്പോള്‍ ആവശ്യമാണ് എന്നാല്‍ ദ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എകണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12.6 ശതമാനം ജിഡിപി വളര്‍ച്ച കുറയുമെന്നും എന്‍സിഎഇആര്‍ പ്രവചിക്കുന്നു.

സമ്പദ് മേഖലയിലെ ഈ പരിഷ്‌കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നല്ലൊരു ധനമന്ത്രിയോ സാമ്പത്തിക വിദഗ്ദധനോ കൂടെയില്ല എന്നതാണ് മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയും.

നോട്ടുനിരോധനം, അശാസ്ത്രീയ ജിഎസ്ടി തുടങ്ങിയ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കൊപ്പം കോവിഡ് മഹാമാരി കൂടിയായതോടെ സര്‍ക്കാര്‍ ഏതാണ്ട് നടുവൊടിഞ്ഞ സ്ഥിതിയിലായിട്ടുണ്ട്. കോവിഡിനെതിരെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് പോലും ഫലപ്രദമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍സിങിനെ പോലെ ദീര്‍ഘവീക്ഷണുള്ള ഒരു സാമ്പത്തിക വിദഗ്ധന്റെ അനുഭവജ്ഞാനം രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

കര്‍ക്കശക്കാരനായ കൂടിയാലോചകന്‍

യുഎസുമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സിവില്‍ ആണവക്കരാര്‍ ഒപ്പുവച്ചത് മന്‍മോഹന്‍സിങിന്റെ കാലത്താണ്. 2005 ജൂലൈ 18നായിരുന്നു കരാര്‍ ഒപ്പുവച്ചത്. ആണവ റിയാക്ടറുടെ കാര്യത്തില്‍ ഇടഞ്ഞ യുഎസുമായി അന്ന് ചര്‍ച്ച നടത്താന്‍ അവസാന നിമിഷം സിങ് തയ്യാറായില്ല. സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ് റൈസ്, പ്രധാനമന്ത്രിക്കു പകരം വിദേശകാര്യമന്ത്രിയുമായാണ് ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ നിലപാട് മന്ത്രി അറിയിക്കുകയും കരാര്‍ സാധ്യമാകുകയും ചെയ്തു.

നിലവിലെ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച സുഹൃദ്ബന്ധമാണ് ഉള്ളത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും സുഹൃദ് സന്ദര്‍ശനങ്ങള്‍ നടത്തുകയും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കുയും ചെയ്തു. എന്നാല്‍ ഇതുവരെ യുഎസും ഇന്ത്യയും തമ്മില്‍ ഒരു വ്യാപാരക്കരാറില്‍ എത്താന്‍ മോദിക്കായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending