Connect with us

gulf

യു.എ.ഇയിലേക്കുള്ള ഇസ്രയേല്‍ വിമാനം വരുന്നത് എങ്ങനെ? കണ്ണുനട്ട് അറബ് ലോകം

സാധാരണഗതിയില്‍ സഊദി അറേബ്യയുടെ വ്യോമപാത ഉപയോഗിച്ചേ ഈ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകൂ.

Published

on

അബുദാബി/ടെല്‍അവീവ്: നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതോടു കൂടി തിങ്കളാഴ്ച ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം യു.എ.ഇയിലെത്തുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിമാന സര്‍വീസാണ് തിങ്കളാഴ്ചയിലേത്.

ഇസ്രയേലിലെ ബെന്‍ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യവിമാനം. ഇസ്രയേല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വൈബ്സൈറ്റില്‍ വെള്ളിയാഴ്ച ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടു. തിങ്കളാഴ്ച യുഎഇയിലെത്തുന്ന വിമാനം ചൊവ്വാഴ്ച ബെന്‍ ഗുരിയന്‍ വിമാനത്താവളത്തിലേക്കു തന്നെ തിരിക്കും.

എല്‍വൈ 971 നമ്പര്‍ ബോയിങ് വിമാനത്തില്‍ യു.എസില്‍ നിന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജെറാദ് കുഷ്‌നര്‍, യു.എസ് ഉദ്യോഗസ്ഥര്‍, ഇസ്രയേല്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഡി ഒബ്രിയന്‍, മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ഉദ്യോഗസ്ഥരായ അവി ബെര്‍കോവിസ്റ്റ് ഇറാന്‍ ബ്രിയന്‍ ഹൂക് എന്നിവരാണ് ഉള്ളത്. ഇസ്രയേല്‍ സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയര്‍ ബെന്‍ ഷബ്ബാത് ആണ് നയിക്കുന്നത്. വിവിധ ഇസ്രയേല്‍ മന്ത്രാലയങ്ങള്‍ അവരുടെ പ്രതിനിധികളെ അയക്കുന്നുണ്ട്. വിദേശ, പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍മാരും സംഘത്തിലുണ്ട്.

സാധാരണഗതിയില്‍ സഊദി അറേബ്യയുടെ വ്യോമപാത ഉപയോഗിച്ചേ ഈ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകൂ. ഇസ്രയേലിന് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ റിയാദ് അനുമതി നല്‍കിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരെ ശക്തമായി നിലനില്‍ക്കുന്ന രാഷ്ട്രമാണ് സഊദി. ജൂത രാഷ്ട്രവുമായി നയതന്ത്ര ബന്ധവും സഊദിക്കില്ല. അതു കൊണ്ടു തന്നെ സഊദി വ്യോമ പാത ഇസ്രയേല്‍ ഉപയോഗിക്കുമോ എന്നാണ് അറബ് ലോകം ഇപ്പോള്‍ കൗതുകത്തോടെ ഉറ്റു നോക്കുന്നത്.

 

 

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending