Connect with us

kerala

കണ്ണീര്‍മലയായി മക്കിമല: മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തിലെ

ജീപ്പ് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്‍ ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.

Published

on

മാനന്തവാടി മക്കിമലയില്‍ ഇന്നലെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തില്‍ പെട്ടവരും കാലങ്ങളായി ഒരുമിച്ച് ജോലിചെയ്യുന്നവരും. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാംനമ്പര്‍ എസ്‌റ്റേറ്റിലെ ഒരു കോളനിയില്‍ കഴിയുന്ന ഒമ്പത് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നാടിനെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളായി 13 തൊഴിലാളികള്‍ ഒരുമിച്ചാണ് തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുവാനും മറ്റു തൊഴിലിനുമായി പോകാറുള്ളത്.
ഈ തൊഴിലാളികള്‍ സഹോദരങ്ങളെ പോലെയാണ് പെരുമാറിയിരുന്നതെന്ന് മാത്രമല്ല, നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവര്‍. ഒരുമിച്ച് തൊഴിലിന് പോകുന്നതിനാലും, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഒരുമിച്ചായിരുന്നു എല്ലാവരും പോയിരുന്നത്. ചെറുപ്പം മുതല്‍ കണ്ടും സ്‌നേഹം പങ്കിട്ടും അയല്‍ക്കാരായി കഴിഞ്ഞവരാണ് ഒരുമിച്ച് യാത്രയായത്.
പട്ടിണിയും പരിവട്ടവുമാണ് തേയിലത്തോട്ടത്തിലെന്നും. എന്നാല്‍ കിട്ടുന്നതില്‍ സംതൃപ്തിയോടെ കഴിയുന്നവരായിരുന്നു ഇന്നലെ മരണപ്പെട്ട സ്ത്രീതൊഴിലാളികള്‍. തേയിലത്തോട്ടങ്ങളില്‍ നിന്നും ചപ്പ് പറിച്ചെടുക്കുന്നത് കിലോക്ക് കൂലിനിശ്ചയിച്ചാണ്. തുച്ഛമായ കൂലിയാണെങ്കിലും മറ്റ് ജോലിസാധ്യതകളില്ലാത്തതിനാല്‍ ജന്മനാ ശീലിച്ച ജോലി ഉപേക്ഷിക്കാതെ വാര്‍ധക്യത്തിലെത്തിയിട്ടും കുടുംബം നോക്കാനായി തൊഴിലെടുക്കുന്നവരായിരുന്നു.പതിവ് പോലെ തമാശകള്‍ പറഞ്ഞു കളിച്ചു ചിരിച്ചും ജോലിചെയ്ത ശേഷം വീട്ടിലേക്കുള്ള യാത്രയാണ് ഇവരുടെ അന്ത്യയാത്രയായത്. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞിരുന്നു. ഇത് കൊണ്ട് തന്നെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ മെഡിക്കല്‍ കോളേജില്‍ ഏറെ സമയമെടുത്തു. ജീപ്പ് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്‍ ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.എട്ടോ പത്തോ പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ജീപ്പില്‍ 14 പോരാണുണ്ടായിരുന്നത്.ഇതും അപകടത്തിന്റെ ആക്കം കൂട്ടി.ഒരു ഗ്രാമത്തിലെ 9 വീട്ടമ്മമാര്‍ ഇന്ന് മണ്ണില്‍ ലയിക്കുമ്പോള്‍ മക്കിമലക്കാര്‍ക്ക് മറക്കാനാവത്ത ദുരന്തമായി ഇന്നലെ നടന്ന അപകടം അവശേഷിക്കും.

 

kerala

ഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്

കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്.

Published

on

ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീയും കുട്ടിയും മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പത്തുവയസുള്ള കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ.

Continue Reading

kerala

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

Published

on

പൂവിലും ഇലയിലും വിഷാശം ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അരളിപ്പു ക്ഷേത്രങ്ങളിൽ നിന്ന് നിരോധിച്ചു. ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

അരളിപ്പൂവിന്റെ ഉപയോ​ഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി.അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി നിരോധിച്ചത്‌.

Continue Reading

kerala

വി.എച്ച്.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചു; 71.42 ശതമാനം വിജയം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ

Published

on

വി.എച്ച്.എസ്.സി ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 71.42 %. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ. 2023ല്‍ 78.39%ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാടാണ്. 85.21 ആണ് വിജയ ശതമാനം. 68.31 വിജയ ശതമാനമുള്ള കാസര്‍കോട് ആണ് വിജയം കുറവ്. 12 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേട്. 251 പേര്‍ ഫുള്‍ എ പ്ലസ് നേടി.

Continue Reading

Trending