Connect with us

Culture

പ്രതിഷേധ ജ്വാലയായി യു.ഡി.എഫ് രാപ്പകല്‍ സമരം

Published

on

തിരുവനന്തപുരം: മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും പിണറായി സര്‍ക്കാറിന്റെ ജനവഞ്ചനക്കുമെതിരെ യു.ഡി.എഫ് ആരംഭിച്ച രാപ്പകല്‍ സമരത്തില്‍ പ്രതിഷേധം ഇരമ്പി. പതിനായിരങ്ങള്‍ അണിനിരന്ന സമരം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ താക്കീതായി മാറി. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍പ്പെട്ട നിരവധിപേര്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സമരപ്പന്തലിലെത്തി. ഇന്നു രാവിലെ പത്തിന് സമരം സമാപിക്കും. സെക്രട്ടറിയേറ്റിന് മുമ്പിലും ജില്ലാ കലക്‌ട്രേറ്റുകള്‍ക്ക് മുന്നിലുമാണ് സമരം നടക്കുന്നത്.

സെക്രട്ടറിയേറ്റിനു മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. 2019 മോദിയുടെ അന്ത്യത്തിന്റെ ആരംഭമാകുമെന്ന് എം.എം ഹസന്‍ പറഞ്ഞു. ഒന്നരവര്‍ഷത്തിനിടെ പാചകവാതക വിലയില്‍ 70 രൂപയാണ് വര്‍ധിച്ചത്. വീട്ടമ്മമാര്‍ ഒന്നടങ്കം മോദിയെ ശപിക്കുകയാണ്. മോദി പെണ്‍ശാപത്തില്‍ വെന്തുരുകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ കാരണം ജനജീവിതം ദുസ്സഹവും ദുരിതപൂര്‍ണവുമായെന്നും ഹസന്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായീന്‍ഹാജി, കെ. മുരളീധരന്‍ എം.എല്‍.എ, എ.എ അസീസ് തുടങ്ങിയ യു.ഡി.എഫ് നേതാക്കളും തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുത്തു.

കൊല്ലത്ത് കലക്ട്രേറ്റിനു മുന്നില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ എം.പി, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, എറണാകുളത്ത് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ രാപ്പകല്‍ സമരപ്പന്തലില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ ജോസഫ് എം.എല്‍.എ എത്തിയത് ശ്രദ്ധേയമായി. തൃശൂരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പാലക്കാട്ട് വി.എസ് ശിവകുമാര്‍ എം.എല്‍.എ, കോഴിക്കോട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, വയനാട് എം.ഐ ഷാനവാസ് എം.പി, കണ്ണൂരില്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കാസര്‍കോട് സി.പി ജോണ്‍ എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ മാസം 19നാണ് സമരം നടക്കുക.

ഇന്ന് രാവിലെ പത്തിന് നടക്കുന്ന രാപ്പകല്‍ സമരത്തിന്റെ സമാപനം തിരുവനന്തപുരത്ത് തെന്നല ബാലകൃഷ്ണപിള്ള, കൊല്ലത്ത് സി.വി പത്മരാജന്‍, ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥ്, കോട്ടയത്ത് കെ. മുരളീധരന്‍, ഇടുക്കിയില്‍ ഷെയ്ഖ് പി. ഹാരീസ്, എറണാകുളത്ത് എ.എ അസീസ്, തൃശൂരില്‍ ബെന്നി ബെഹന്നാന്‍, പാലക്കാട് പി.സി ചാക്കോ, കോഴിക്കോട് ആര്യാടന്‍ മുഹമ്മദ്, വയനാട്ടില്‍ സി. മോയീന്‍കുട്ടി, കണ്ണൂരില്‍ കെ.സി ജോസഫ് എം.എല്‍.എ, കാസര്‍കോട് കെ.എം ഷാജി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, യു.ഡി.എഫ് നേതാക്കള്‍, ത്രിതല തദ്ദേശ സഭാംഗങ്ങളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending