Connect with us

Culture

ഹിജാബിനെ അപമാനിച്ച കേന്ദ്രമന്ത്രി വിജയ് ഗോയലിന് ‘ദങ്കല്‍’ നായികയുടെ വായടപ്പന്‍ മറുപടി

Published

on

ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ ‘ദങ്കലി’ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വലിയ വിവാദമായിരുന്നു. മഹ്ബൂബക്കൊപ്പമുള്ള ഫോട്ടോയുടെ പേരില്‍ കശ്മീരില്‍ നിന്നുള്ള ഒരു വിഭാഗമാളുകളില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന സൈറ, മാപ്പപേക്ഷയുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പെട്ടെന്നു തന്നെ അത് പിന്‍വലിക്കുകയുണ്ടായി. ഈ വിഷയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16-കാരിയായ സൈറക്ക് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.

പെല്ലറ്റ് തോക്ക് പ്രയോഗത്തിന്റെ പേരില്‍ സൈന്യത്തിനെതിരെ പൊതുവികാരം നിലനില്‍ക്കുന്ന കശ്മീരില്‍ സൈറ വാസിം, മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വലിയ ഒച്ചപ്പാടുണ്ടാക്കി. ബി.ജെ.പിയുടെ പിന്തുണയോടെ ഭരിക്കുന്ന മഹ്ബൂബ മുഫ്തിക്കെതിരായ ജനവികാരം കൂടിയാണ് സൈറക്കെതിരായ ട്രോളുകളിലും വിമര്‍ശനങ്ങളിലും പ്രതിഫലിച്ചത്. മഹ്ബൂബയെ അനുകൂലിച്ചും സൈറക്ക് ‘സംരക്ഷണ’മൊരുക്കിയും രംഗത്തെത്തിയതില്‍ കൂടുതല്‍ പേരും ബി.ജെ.പിക്കാരായിരുന്നു.

ബഹുമാനപ്പെട്ട മന്ത്രീ, എന്റെ കഥ അങ്ങനെയല്ല

എന്നാല്‍, തന്റെ പേരില്‍ ഹിജാബിനെ അപമാനിച്ച് ട്വീറ്റ് ചെയ്ത കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി വിജയ് ഗോയലിന് വായടപ്പന്‍ മറുപടി നല്‍കി ഒരിക്കല്‍ക്കൂടി സൈറ വാസിം വാര്‍ത്തകളില്‍ നിറയുകയാണ്. ഡല്‍ഹിയിലെ ത്യാഗ്‌രാജ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ ആര്‍ട്ട്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഗോയല്‍ വിവാദത്തിന് തുടക്കമിട്ടത്.

ഹിജാബ് ധരിച്ച മുസ്‌ലിം വനിത കൂട്ടിലടക്കപ്പെട്ടതായി ചിത്രീകരിച്ച ചിത്രത്തിനൊപ്പമുള്ള ട്വീറ്റില്‍ ഗോയല്‍ കുറിച്ചതിങ്ങനെ: ‘ഈ പെയിന്റിങ് സൈറ വാസിമിന്റേതിനു തുല്യമായ കഥയാണ് പറയുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ കൂടുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ കൂടുതല്‍ കരുത്ത് നേടട്ടെ…’

എന്നാല്‍ മുതലെടുപ്പിനുള്ള അവസരം ബി.ജെ.പിക്കാരനായ മന്ത്രിക്ക് നല്‍കാതെ മൂന്ന് ട്വീറ്റുകളിലൂടെ സൈറ നയം വ്യക്തമാക്കി.

1. ‘വിജയ് ഗോയല്‍ സര്‍, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടെയും ഞാന്‍ വിയോജിക്കുന്നു. ഇത്തരം മര്യാദകെട്ട വര്‍ണനകളുമായി എന്നെ ബന്ധിക്കരുത്.’

2. ‘ഹിജാബ് ധരിച്ച വനിതകള്‍ സുന്ദരികളും സ്വതന്ത്രകളുമാണ്’

3. ‘അതോടൊപ്പം, ഈ പെയിന്റിങിനൊപ്പം വര്‍ണിക്കപ്പെട്ട കഥക്ക് എന്റെ കഥയുമായി വിദൂര സാമ്യം പോലുമില്ല.’

സൈറ വാസിമിന്റെ തകര്‍പ്പന്‍ മറുപടി ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്‍ തരംഗമായി. ആയിരക്കണക്കിനു പേരാണ് ഇത് ലൈക്കും റിട്വീറ്റും ചെയ്തത്.

 

Culture

മാഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ ആദ്യമായി ബാങ്ക് വിളിച്ചു: ഇഫ്താറിനായി ഒത്തുകൂടിയത് നിരവധി പേര്‍

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.

Published

on

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍. റമസാന്‍ മാസത്തില്‍ കത്തീഡ്രലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ്് ഇഫ്താറില്‍ പങ്കെടുത്തത്.

ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വീഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിഥികള്‍ക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാന്‍ ആംഗ്ലിക്കന്‍ സഭ പള്ളിക്കുള്ളിലെ പീഠങ്ങള്‍ മാറ്റിയിരുന്നു.

Continue Reading

Culture

പരാതികൊടുത്തവരുടെ മുന്നിൽ തോൽക്കാൻ വയ്യ ;സർക്കാർ ജോലി രാജിവെച്ചു ഫ്രാൻസിസ് നൊറോണ

നൊറോണയുടെ കഥയെ അസ്പദമാക്കി രചിച്ച കക്കുകളി എന്ന നാടകവും അടുത്തിടെ വിവാദമായിരുന്നു.

Published

on

‘മാസ്റ്റർപീസ്’ എന്ന തൻറെ നോവലിനെ കുറിച്ച് പരാതിയും അന്വേഷണവും ഉണ്ടായ സാഹചര്യത്തിൽ സർക്കാർ ജോലി രാജിവച്ചതായി എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ അറിയിച്ചു. കോഴിക്കോട് കുടുംബ കോടതിയിലെ സീനിയർ ക്ളാർക്കായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മൂന്ന് വർഷത്തോളം സർവീസ് അവശേഷിക്കെയാണ് സ്വയം വിരമിച്ചത്. ‘മാസ്റ്റർപീസ്’ എന്ന നോവലിനെതിരെ ഹൈക്കോടതിയിൽ പരാതിനൽകിയതിനെത്തുടർന്ന് അന്വേഷണവും നടന്നു. തിരുത്തൽ നൽകിയിട്ട് ജോലിയിൽ തുടർന്നാൽ മതി എന്നായിരുന്നു മേലധികാരികളുടെ നിലപാടിനു പിന്നാലെയാണ് രാജിവെച്ചത്.

സ്വതന്ത്രമായി എഴുതാനുള്ള സാഹചര്യം നഷ്ടമായതിനാലാണ് രാജി വെക്കുന്നതെന്ന് നൊറോണ ഫേസ്ബുക്കിൽ കുറിച്ചു. നൊറോണയുടെ കഥയെ അസ്പദമാക്കി രചിച്ച കക്കുകളി എന്ന നാടകവും അടുത്തിടെ വിവാദമായിരുന്നു.

Continue Reading

Culture

ഭക്ഷ്യപരിശോധന സമിതി തൈരിന്റെ പേരുമാറ്റം പിന്‍വലിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Published

on

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.

തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending