Connect with us

Culture

കരയാതെ ഞാന്‍ എങ്ങനെ അവന്റെ മുമ്പില്‍ പിടിച്ചു നിന്നു എന്നറിയില്ല; ബിഹാറിലെ കരളലിയിക്കുന്ന അനുഭവം പങ്കുവെച്ച് സുബൈര്‍ ഹുദവി

ബിഹാറിലെ ഗ്രാമങ്ങളിലെ മുസ്‌ലിം ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രമാണ് ഈ വിവരണം.

Published

on

ഡോ. സുബൈർ ഹുദവി ചേകനൂർ
കരയാതെ അത്രയും നേരം അവരുടെ മുന്നിൽ പിടിച്ചു നിന്നത് എങ്ങിനെ എന്നറിയില്ല. അവർ പോയതിന് ശേഷം റൂമിൽ പോയി ലൈറ്റിടാതെ കരയാനുളള മനസ്സിന്റെയും കണ്ണിന്റെയും പൂതി തീർത്തു.
സംഭവം ഇന്നലെ രാത്രിയാണ്. കിച്ചണിൽ ഒരു ഹെൽപറെ ആവശ്യമുണ്ടെന്ന് പലരോടും പറഞ്ഞ് വെച്ചിരുന്നു. തോണിയിൽ പുഴ കടന്നെത്തേണ്ട ബങ്കർ ദ്വാരിയിൽ നമ്മൾ സ്ഥാപിച്ച പ്രാഥമിക വിദ്യാലയത്തിന്റെ നടത്തിപ്പുകാരനും ‘ആക്ടിവിസ്റ്റും’ ‘യൂറ്റുബ് പത്രകാറും’ ഒക്കെയായ ഫൈസാൻ വിളിച്ചു പറഞ്ഞു, നല്ല പറ്റിയ ഒരാളെ പുഴ കടത്തി ടൗണിലേക്ക് വിട്ടിട്ടുണ്ട്, നല്ല ഉഷാർ പണിക്കാരനാണെന്ന്.
ഇരുൾ വീണതിന് ശേഷമാണ് ഫൈസാന്റെ മാമ മുഷ്താഖ് ഭായ് നാട്ടുകാരനായ വേറെ ഒരാളെയും കൂട്ടി പുതിയ പണിക്കാരനുമായി ഓഫീസിലെത്തിയത്. ഇതാ നിങ്ങൾക്ക് നല്ല ഒരു കക്ഷി എന്നദ്ദേഹം.
അവനെ ഒന്നേ നോക്കിയുള്ളൂ , എന്റെ ഹൃദയം പൊട്ടി. എന്റെ സുഹൈർ മോനേക്കാൾ പ്രായം കുറവ്, ഒരു പതിനാല് കാണും. അവന്റെ കണ്ണുകൾ നിറഞ്ഞു ചുവന്നിട്ടുണ്ട്.
എനിക്കാണെങ്കിൽ വാക്കുകൾ വരുന്നില്ല, ദേശ്യവും സങ്കടവും.
എനിക്കൊന്ന് ഇവനോട് ഒറ്റക്ക് സംസാരിക്കണം എന്ന് പറഞ്ഞ് അവനെ അപ്പുറത്തേക്ക് കൊണ്ടുപോയി. പുതിയ പണിക്കാരനെ ഇന്റർവ്യൂ ചെയ്യാനാകുമെന്ന് കരുതിയ മുഷ്താഖ് ഭായ് , അവൻ വേഗം പണി പഠിച്ചോളും നല്ല ഉഷാറാ എന്നൊക്കെ പറഞ് ശിഫാരിഷ് ഭാണ്ഡം തുറന്ന് വെച്ചു.
ചേർത്തിരുത്തി പേര് ചോദിച്ചു, ഷാദാബ്, തന്നെക്കാൾ ഇത്തിരി പ്രായക്കൂടുതലുളള ഇക്കാക്ക ലുദിയാനയിൽ പണിയെടുക്കുന്നു. ഉണ്ടായിരുന്ന ഭൂമി വിറ്റ് പെങ്ങളെ അടുത്ത ദിവസം കെട്ടിച്ചു. ഇരുത്തം പഠിക്കാൻ തുടങ്ങിയ ഒന്നാം വയസ്സിലെ ഒരു കാണാ ചിത്രം മാത്രമാണ് ഉപ്പ. മഴ പെയ്ത് നിറഞ്ഞൊഴുകിയ മഹാനന്ദയിൽ മീൻ പിടിക്കാൻ പോയ ഉപ്പ മരിച്ച രംഗത്തിന്റെ നാട്ടിൽ കൈമാറി വരുന്ന നരേഷൻ ശ്വാസം വിടാതെ അവൻ പറഞ്ഞു തീർത്തു.
നിനക്ക് പഠിക്കാനാണോ ജോലി ചെയ്യാനോ താൽപര്യം.
അൽപ നേരം നിറഞ്ഞ കണ്ണുകളിൽ ഭാരിച്ച ചിന്തകൾ,
എട്ടാം ക്ളാസ് പരീക്ഷ എഴുതി ജയിച്ചു , പഠിക്കാനാണിഷ്ടം, പക്ഷെ പഠിക്കാൻ കഴിയില്ല. ചാച്ചമാരുടെ പാടത്ത് പണിയെടുക്കുകയാണ്. ഇനി പഠിക്കണ്ട, തൊഴിലെടുത്തോളൂ, കടം വീടണെങ്കിൽ പണിയെടുക്കണം , എന്നാണ് സംരക്ഷിക്കേണ്ടവരുടെ ശാസനകൾ… അങ്ങിനെ നിസ്സാഹയത, ഉൾവേദനകൾ വാക്കുകളായി വീണു കൊണ്ടിരുന്നു …..
സൗകര്യപ്പെടുത്തിയാൽ പഠിക്കാൻ സന്നദ്ധനാണോ എന്ന ചോദ്യത്തിൽ അവനൊന്ന് വിടർന്നു , പിന്നെ, പുഴക്കപ്പുറത്തെ വേണ്ടപ്പെട്ടവരുടെ ‘തല്ലോടലുകൾ’ ഓർത്തിട്ടാകാം, വീണ്ടും വിഷണ്ണ ഭാവം.
തിരിച്ചു വന്ന് മുഷ്താഖ് ഭായിനോട് പറഞ്ഞു, ഇവന് ജോലി കൊടുക്കാൻ കഴിയില്ല , നിയമത്തിനും മനസ്സാക്ഷിക്കും എതിരാണ്, കുറ്റകരമാണ്… ഇവനെ പഠിപ്പിക്കണം , അവൻ പഠിക്കേണ്ട സമയമാണ്, പഠിക്കാൻ ആഗ്രഹവുമുണ്ട്.
അത് വെറുതെ പറയുകയായിരിക്കും എന്ന് അവർ.
അതെന്തായാലും അവനെ പഠിപ്പിക്കൽ നമ്മുടെ ബാധ്യതയാണ്, നിങ്ങൾ അവൻറെ രേഖകൾ ശരിയാക്കി തന്നാൽ മതി, പഠിപ്പിക്കേണ്ട കാര്യം ഞാനേറ്റു , WMO യുടെ ജമാൽക്കാനെ മനസ്സിൽ കരുതി ഞാൻ പറഞ്ഞു.
ചാച്ചമാർ സമ്മതിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും ശ്രമിക്കാം എന്നു പറഞ്ഞ് പോയിട്ടുണ്ട് അവർ.. നിങ്ങൾ ശരിയാക്കി തന്നില്ലെങ്കിൽ പടച്ചവനോട് മറുപടി പറയേണ്ടിവരുമെന്നഒരു ചെറിയ ഭീഷണിയും ദൈവഭയമുള്ള മുഷ്താഖ് ഭായിയുടെ മുന്നിൽ വെച്ചു.
ഒപ്പം വന്ന ആളുടെ മനസ്സും ഒന്ന് ആ വഴിക്ക് ഇളകിയിട്ടുണ്ട്. സത്യത്തിൽ ഒരു പാവം അനാഥ ബാലനെ ഒരു ജോലി കണ്ടെത്തി സഹായിക്കുക എന്ന ഒരു മഹത്കാര്യം ചെയ്യാൻ ഇറങ്ങിയതാണ് സേവന മനസ്സുളള അവർ.
അശരണരുടെ ദൈന്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അനാഥരെ ഭാരമായല്ല, ചോദിക്കാനാരുമില്ലാത്തവരായാണ് ഉപ്പയും ഉമ്മയും കഴിഞ്ഞാൽ പിന്നെ രക്ഷിതാക്കളാകേണ്ടവർ പോലും കാണുന്നത്. വന്നത് മുതൽ ആ വേദനകൾ കണ്ടു കൊണ്ടിരിക്കുന്നു. അപകട മരണങ്ങളും തമ്മിൽ തല്ല് കൊലകളും ഇട്ടേച്ചോടിപ്പോകലും വ്യാപകമായതിനാൽ അനാഥർക്കും വിധവകൾക്കും ഒരു കുറവുമില്ല …. ഇവിടെ വന്ന ഈ രണ്ട് കൊല്ലത്തിനിടയിൽ ഒത്തിരി പേരാണ് ജീവത സഹായവും പഠന സഹായവും തേടി വന്നത്. ആശ്വാസം നേടി ഇത്തരം ചില ജീവിതങ്ങൾ നമ്മുടെ നാട്ടിലെത്തിയപ്പോൾ നമ്മൾ എല്ലാം ചേർന്ന് കുന്തം കുടച്ചക്രവും എടുത്ത് ഓടിച്ചതല്ലേ – ഈ ഭീകരൻമാരെ ….
എത്രയും പെട്ടെന്ന് ഇവിടെ തന്നെ നല്ല സനാഥാലയങ്ങൾ തുറക്കാൻ കഴിയുമോ എന്ന അന്വേഷണത്തിലാണ്. മാതൃകാ സനാഥാലയങ്ങൾ നടത്തുന്ന WMO യും ന്റെ മുബാറക് ഭായിയുടെ മലപ്പുറം പടിഞ്ഞാറ്റു മുറിയിലെ ഫസ്ഫരിയും ഒക്കെ ഗൈഡ് ചെയ്യാം എന്ന് പറഞ്ഞ ഉറപ്പിൽ….
വേദനകളിൽ ആശ്വാസം തേടി നാട്ടിൽ വിളിക്കുമ്പോഴാണ് മെബൈലും ടാബും ഇന്റർനെറ്റും ഓൺലൈൻ ക്ളാസും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പഠിക്കാതിരിക്കാൻ ഉപായങ്ങൾ തേടുന്ന മക്കളെക്കുറിച്ച അവരുടെ ഉമ്മയുടെ പരാതി കേൾക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending