Connect with us

More

 തീര്‍ഥാടകരുടെ തിരക്ക്; കിസ്‌വ ഉയര്‍ത്തിക്കെട്ടി

Published

on

 
മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച പുടവ (കിസ്‌വ) ഉയര്‍ത്തിക്കെട്ടി. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതോടെ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. എല്ലാ വര്‍ഷവും ഹജ്ജ് കാലത്ത് കിസ്‌വ ഇങ്ങനെ ഉയര്‍ത്തിക്കെട്ടാറുണ്ട്. ഹാജിമാര്‍ക്ക് കൈയെത്താത്ത വിധം മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയിരിക്കുന്നത്. വെളുത്ത പട്ട് തുണി ഉപയോഗിച്ച് ഉയര്‍ത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം രണ്ട് മീറ്റര്‍ വീതിയില്‍ മറച്ചിട്ടുമുണ്ട്.
കടുത്ത തിരക്കില്‍ ഹജ്ജ് തീര്‍ഥാടകര്‍ പിടിച്ച് വലിച്ച് കീറിപ്പോകാതെ നോക്കുന്നതിനാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. കേടാകാതെയും ചെളിപിടിക്കാതെയും സംരക്ഷിക്കുന്നതിനാണ് ഹജ്ജ് കാലത്ത് കിസ്‌വ ഉയര്‍ത്തുന്നതെന്ന് കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജോദ പറഞ്ഞു. ചില തീര്‍ഥാടകര്‍ കിസ്‌വയുടെ ഭാഗം കീറിയെടുക്കാറുണ്ട്. ധാരാളം ഹജ്ജ് തീര്‍ഥാടകര്‍ കിസ്‌വയില്‍ സ്പര്‍ശിക്കാനും ആഗ്രഹിക്കുന്നു. ഇതെല്ലാം കിസ്‌വ കേടുവരാന്‍ ഇടയാക്കും. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് ഹജ്ജ് കാലത്ത് കിസ്‌വ ഉയര്‍ത്തുന്നത്. ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം പഴയ പോലെ കിസ്‌വ താഴ്ത്തുമെന്നും ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജോദ പറഞ്ഞു.
ദുല്‍ഹജ്ജ് ഒമ്പതിന് രാവിലെ നിലവിലെ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ പുടവ അണിയിക്കും. വര്‍ഷത്തില്‍ ഒരു തവണയാണ് കിസ്‌വ മാറ്റുന്നത്. പുതിയ കിസ്‌വയുടെ നിര്‍മാണം ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ കോംപ്ലക്‌സില്‍ പൂര്‍ത്തിയായിട്ടുണ്ട്. കറുത്ത പട്ട് തുണി ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. ഇതില്‍ സ്വര്‍ണ, വെള്ളി നൂലുകള്‍ ഉപയോഗിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത് അലങ്കരിക്കുന്നു. ദുല്‍ഹജ്ജ് ഒന്നിന് ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ പുതിയ കിസ്‌വ ഉന്നതാധികൃതര്‍ക്ക് ഔദ്യോഗികമായി കൈമാറും. കഅ്ബാലയത്തിന്റെ നാല് ഭാഗത്തുമായി തൂക്കുന്ന നാല് കഷ്ണങ്ങളും വാതിലിന് മുകളില്‍ തൂക്കുന്ന കര്‍ട്ടണും അടക്കം അഞ്ച് കഷ്ണങ്ങള്‍ അടങ്ങിയ കിസ്‌വ കഅ്ബാലയത്തിന്റെ നാല് വശങ്ങളില്‍ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയില്‍ സ്വദേശികളുടെ കരവിരുതിലാണ് കിസ്‌വ നിര്‍മിക്കുന്നത്. ഒരു കിസ്‌വ നിര്‍മിക്കുന്നതിന് 22 മില്യണ്‍ റിയാലിലേറെയാണ് ചെലവ്.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending