Connect with us

News

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; വെളിപ്പെടുത്തലുമായി യു.എസ് സൈബര്‍ വിദഗ്ധന്‍

Published

on


ലണ്ടന്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഇത് വഴി കോണ്‍ഗ്രസിന് 201 സീറ്റുകള്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.


എങ്ങിനെയാണ് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യുന്നതെന്ന് ലണ്ടനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഷൂജ കാണിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സന്നിഹിതനായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. 2014 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ നിന്നും സിഗ്നലുകള്‍ പുറത്തു പോകുന്നതായി കണ്ടെത്തുകയും ഇക്കാര്യം ബി.ജെ.പി നേതാക്കളെ അറിയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ താനും സംഘവും ഹൈദരാബാദിനു സമീപം ഒരു പ്രാന്ത പ്രദേശത്തു വെച്ച് ബി.ജെ.പി നേതാക്കളെ കാണാനിരിക്കെ തങ്ങള്‍ക്കു നെരെ ആക്രമണമുണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഷൂജ അടക്കമുള്ളവര്‍ക്ക് വെടിയേറ്റിരുന്നു. സംഭവം മൂടിവെക്കുന്നതിനായി ഹൈദരാബാദിലെ കിഷന്‍ഗഡില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.


2014ലെ പൊതു തെരഞ്ഞെടുപ്പിനൊപ്പം യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയാണ് ഈ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്കു ചെയ്തിരുന്നതെന്നും മിലിറ്ററി ഗ്രേഡ് ഫ്രിക്വന്‍സി പുറത്തുവിടുന്ന മോഡുലേറ്റര്‍ ഉപയോഗിച്ചാണ് ഇത് നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എം ഹാക്കിങിനെ കുറിച്ച് അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ഷൂജ അവകാശപ്പെട്ടു. ബി.ജെ.പിക്ക് പുറമെ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ്, എ.എ.പി എന്നീ പാര്‍ട്ടികളും ഇ.വി.എം ഹാക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


2015ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇ.വി.എം ഹാക്ക് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കായെന്നും അതിന്റെ ഫലമായി എ.എ.പി 70ല്‍ 67 സീറ്റും നേടിയതായും, അല്ലാത്ത പക്ഷം ബി.ജെ.പി വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ടി.വി ചര്‍ച്ചകളില്‍ വാതോരാതെ ഒച്ചവെക്കുന്ന പ്രശസ്തനായ ഒരു ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനോട് ഇ.വി.എം കൃത്രിമത്തെക്കുറിച്ച് താന്‍ പറഞ്ഞിരുന്നതായും ഷൂജ അവകാശപ്പെട്ടു. തന്റെ ആളുകള്‍ക്ക് ഇ.വി.എം ഹാക്കിങ് തടയാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണയും ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമായിരുന്നെന്നും ഷൂജ പറഞ്ഞു. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യുന്നതിനായി താഴ്ന്ന ഫ്രിക്വന്‍സി സിഗ്നലുകള്‍ നല്‍കി ടെലികോം കമ്പനിയായ റിലയന്‍സാണ് ബി.ജെ.പിയെ സഹായിക്കുന്നതെന്നും ഇതിന് സൗകര്യമുള്ള ഒമ്പത് കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുകയാണെന്ന് ഇവിടെയുള്ള തൊഴിലാളികള്‍ക്ക് അറിയില്ലെന്നും അവര്‍ ഡാറ്റ എന്‍ട്രിയാണ് ചെയ്യുന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ അഭയം തേടാനായി താന്‍ സമര്‍പ്പിച്ച ഇതു സംബന്ധിച്ച തെളിവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇ.വി.എം ഹാക്കിങ് സംബന്ധിച്ച വാര്‍ത്ത പുറത്തു വിടാന്‍ തയാറാണെന്ന് തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മിക്കുന്നതെന്ന ആര്‍.ടി.ഐ അപേക്ഷ സമര്‍പ്പിച്ച ഉടന്‍ അവരും കൊല്ലപ്പെട്ടതായി ഷൂജ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടാനാണ് മാധ്യമപ്രവര്‍ത്തക കൂട്ടായ്മ ലണ്ടനില്‍ വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് അമേരിക്കയിലുളള സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ പോരായ്മ തുറന്നു കാട്ടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending