Connect with us

Video Stories

വിവാദങ്ങളുടെ ‘പാലാരിവട്ട’വും 245 പാലങ്ങളും

Published

on


ഫിര്‍ദൗസ് കായല്‍പ്പുറം

കേരളത്തിന്റെ വികസന ചരിത്രത്തില്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യനേട്ടങ്ങളില്‍ അവിസ്മരണീയ അധ്യായം എഴുതിച്ചേര്‍ത്തത് 2011-16ലെ യു.ഡി.എഫ് സര്‍ക്കാരായിരുന്നു. അതിന് നേതൃത്വം നല്‍കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞും. പൊതുവേ തര്‍ക്കങ്ങളുടെയും സമരങ്ങളുടെയും സംസ്ഥാനമായ കേരളത്തില്‍ കേവലം അഞ്ചുവര്‍ഷങ്ങള്‍ക്കിടെ 245 പാലങ്ങളും നിരവധി ബൈപ്പാസുകളും റോഡുകളും നിര്‍മിച്ച ഒരു സര്‍ക്കാര്‍ വേറെയില്ല.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ആ സുവര്‍ണകാലം ആര്‍ക്കും വിസ്മരിക്കാനാവില്ല. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് പിറവിയെടുത്ത പാലാരിവട്ടം മേല്‍പ്പാലം ഇന്ന് സജീവ ചര്‍ച്ചയാണ്. പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോള്‍ ഉത്തരവാദിത്തം കഴിഞ്ഞ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടാകുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പണി ആരംഭിച്ച പാലാരിവട്ടം ഫ്‌ളൈഓവര്‍ ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ഒക്‌ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. 2016 ഒക്‌ടോബര്‍ 12-ലെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയില്‍ ഈ പാലത്തിന്റെ മധ്യഭാഗമുള്‍പ്പെടെയുളള പ്രധാന നിര്‍മ്മാണങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ആരംഭിച്ചത് എന്ന് പറയുന്നുണ്ട്. അതേസമയം പാലത്തിന് നിര്‍മ്മാണ വൈകല്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത് തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയാണ്. എന്നാല്‍ ഇടതു ജനാധിപത്യമുന്നണിയിലെ ഒരു പാര്‍ട്ടി കളമശേരി എം.എല്‍.എ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് രാജാവിനേക്കാള്‍ വലിയ രാജഭക്തി ആയിട്ടു മാത്രമേ പൊതുസമൂഹം കണ്ടിട്ടുളളൂ. പിന്നീട് സി.പി.എമ്മും ആ വഴിയേ നീങ്ങിയെന്ന് മാത്രം. കുന്നത്തുനാട് ഭൂമി നികത്തലിലും ചൂര്‍ണ്ണിക്കര വ്യാജരേഖ പ്രശ്‌നത്തിലും റവന്യൂമന്ത്രിയുടെ വീട്ടിലേക്കോ പരീക്ഷ തട്ടിപ്പില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കോ മാര്‍ച്ച് നടത്തുന്നതിനോ കശുവണ്ടി തൊഴിലാളികളുടെ ആനുകൂല്യം തട്ടിയെടുത്ത കേസില്‍ ബന്ധപ്പെട്ട മന്ത്രിയെ ഉപരോധിക്കാനോ ഇക്കൂട്ടര്‍ തയാറാകാത്തത് വിചിത്രമാണ്.
പി.ഡബ്ല്യു.ഡി മാനുവല്‍ അനുസരിച്ച് ഒരു പാലം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അത് കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പ് നിര്‍മ്മാണത്തിന്റെ കരാറില്‍ ഒപ്പിട്ട എഗ്രിമെന്റ് അതോറിറ്റി പരിശോധിച്ച് പാലം ഗതാഗതയോഗ്യമാണെന്നും പാലത്തിന് അപാകതകളൊന്നുമില്ലെന്നും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇവിടെ അതുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. അതുണ്ടായിട്ടില്ലെങ്കില്‍ പാലം കമ്മീഷന്‍ ചെയ്തത് തെറ്റാണ്. അങ്ങനെയെങ്കില്‍ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തുക തന്നെ വേണം. പാലത്തിന്റെ നിര്‍മ്മാണത്തിനുളള ഭരണാനുമതി നല്‍കി കഴിഞ്ഞാല്‍ മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ മറ്റ് മന്ത്രിമാരോ മറ്റു കാര്യങ്ങളില്‍ ഇടപെടാറില്ല. ഉദേ്യാഗസ്ഥ തലത്തിലും മന്ത്രി തലങ്ങളിലുമുളള പുരോഗതി അവലോകനങ്ങളാണ് പിന്നീട് നടക്കുന്നത്. അതില്‍ കണ്‍സള്‍ട്ടന്റും എഞ്ചിനീയര്‍മാരും വകുപ്പ് തലവന്‍മാരും നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ചര്‍ച്ച ചെയ്യുന്നത്.
പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ചത് ആര്‍.ബി.ഡി.സി.കെയാണ്. ഡെക്ക് കണ്‍ഡിന്യൂറ്റി എന്ന സാങ്കേതിക വിദ്യ പ്രയോഗിച്ച കേരളത്തിലെ ആദ്യത്തെ പാലമാണ്. വേണ്ടത്ര അവധാനതയും സൂക്ഷ്മതയും കാണിച്ചല്ല പുതിയ സാങ്കേതിക വിദ്യ പ്രയോഗിച്ചതെന്ന് വ്യക്തമാണ്. അതോടൊപ്പം കമ്പിയും സിമെന്റും വേണ്ടത്ര തോതില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അത് നോക്കാന്‍ ഏല്‍പ്പിച്ചിട്ടുളള ഉദേ്യാഗസ്ഥര്‍ക്കാണ്. പണിയില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ കരാറുകാരനും സാങ്കേതിക വിദ്യ നല്‍കിയവരും കണ്‍സള്‍ട്ടന്റും ഉത്തരവാദികളാണ്. 1999ല്‍ രൂപീകൃതമായ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ റെയില്‍വെ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ 40 മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലുളള ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
47 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പാലാരിവട്ടം പദ്ധതിക്കായി കണക്കാക്കിയത്. പിന്നീട് 13 ശതമാനം കുറവിന് 42 കോടിക്ക് കരാര്‍ ഉറപ്പിച്ചു. 34 കോടിയാണ് ഇതുവരെ കോണ്‍ട്രാക്ടര്‍ക്ക് ബില്ല് നല്‍കിയത്. ജി.ഒ (എം.എസ്.)73/2013/പി.ഡബ്ല്യു.ഡി. തീയതി 31.08.2013 പ്രകാരം ഡിഫക്ട് ലയബിലിറ്റി ക്ലോസ്’ നടപ്പിലാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. ഇപ്പോള്‍ വരുന്ന റീഹാബിലിറ്റേഷന്‍ പണികള്‍ക്കുളള ചെലവ് അതുകൊണ്ട് തന്നെ കരാറുകാരനില്‍ നിന്നും ഈടാക്കാന്‍ സാധിക്കും. സര്‍ക്കാരിന്റെ പണം ദുരുപയോഗപ്പെടുന്ന സാഹചര്യം ഇക്കാര്യത്തിലില്ലെന്ന് വ്യക്തം.
കൊച്ചി ബൈപ്പാസില്‍ നാല് ഫ്‌ളൈഓവറുകള്‍ നിര്‍മ്മിച്ച് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണമെന്ന് 2013 മാര്‍ച്ച് രണ്ടിന് നടന്ന ഒരു ആശയ കൂട്ടായ്മയില്‍ കൊച്ചിയിലെ ജനപ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ്യയോട് ഗവണ്‍മെന്റ് അത് ആവശ്യപ്പെടുകയും അവര്‍ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.
അതിന്റെ നിര്‍മ്മാണ ചെലവും സ്ഥലമേറ്റെടുക്കുന്ന സംഖ്യയുമുള്‍പ്പെടെ കോടാനുകോടി രൂപ ചെലവ് വരുമ്പോള്‍ ഒരു അംബാസിഡര്‍ കാര്‍ ഒരു വശത്തേക്ക് കടക്കുന്നതിന് കുറഞ്ഞത് 100 രൂപയെങ്കിലും ടോള്‍ വരും എന്ന് കണക്കാക്കപ്പെട്ടു. മാത്രമല്ല നഗരത്തിന്റെ ഹൃദയഭാഗത്ത് നാല് പാലങ്ങള്‍ക്ക് ടോള്‍ പിരിവ് വരുമ്പോള്‍ ഉണ്ടാകാവുന്ന വിഷ്യത്തുകള്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുകയും ടോളില്ലാത്ത പാലമാണ് ആവശ്യമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഈ ഘട്ടത്തില്‍ കൊച്ചിയിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.എച്ച്.എ.ഐ, കെ.എസ്.ടി.പി, കെ.എം.ആര്‍.എല്‍, പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം, നിരത്തുകളും പാലങ്ങളും വിഭാഗം, ഗതാഗത വകുപ്പ് എന്നിവര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്തു. ഇതേത്തുടര്‍ന്നാണ് ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളില്‍ നാല് ഫ്‌ളൈഓവറുകള്‍ സ്പീഡ് കേരള (സസ്റ്റെയ്‌നബിള്‍ ആന്റ് പ്ലാന്‍ഡ് ഇഫര്‍ട്ട് ടു എന്‍ഷ്വര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് ഇന്‍ കേരള) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ചതും 2013 നവംബര്‍ 22നും 2014 ഫെബ്രുവരി 22നും സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തത്. അതനുസരിച്ച് പാലാരിവട്ടം ഫ്‌ളൈ ഓവര്‍ ആര്‍.ബി.ഡി.സി.കെയെ ഏല്‍പ്പിക്കുകയും ഇതിനാവശ്യമായ തുക റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
പദ്ധതി പ്രകാരം ഇടപ്പളളി ഫ്‌ളൈഓവറും പാലാരിവട്ടം പാലവും പണി ആരംഭിച്ചു. വൈറ്റിലയും കുണ്ടന്നൂരും പണി ആരംഭിക്കാനുളള പ്രാഥമിക നടപടികള്‍ സ്വീകരിച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം വന്നതുകാരണം നിര്‍മ്മാണം തുടങ്ങാന്‍ സാധിച്ചില്ല. അതിന്റെ നിര്‍മ്മാണം ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.കോര്‍പറേഷന്‍, മുനിസിപ്പല്‍, ഗ്രാമീണ റോഡുകള്‍ ഉള്‍പെടെ 11770 റോഡുകള്‍ 6,000 കോടി രൂപ മുടക്കി ഉപരിതലം പുതുക്കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കേരളത്തിന്റെ മുഖമുദ്രയായിരുന്ന കാലത്തുനിന്നും മനോഹരമായ റോഡുകള്‍ സമ്മാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.
തകര്‍ന്നു കിടന്ന 5000 റോഡുകളാണ് യു.ഡി.എഫ് സര്‍ക്കാര്‍ പുതുക്കിയെടുത്തത്. മഹാപ്രളയത്തെ പോലും അതിജീവിച്ച അഞ്ച് വര്‍ഷത്തിലേറെ പഴക്കമുളള ബി.എം ആന്‍ഡ് ബി.സി റോഡുകള്‍ വിസ്മയം തന്നെയാണ്. 1500 കെട്ടിടങ്ങളാണ് കഴിഞ്ഞ യു.ഡി.എഫ് കാലത്ത് നിര്‍മ്മിച്ചത്. വാടക ഇനത്തിലും കാലപ്പഴക്കത്താലും ഭീമമായ നഷ്ടം ഉണ്ടാക്കിവച്ച സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പുതുക്കി പണിതതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലാഭിക്കാന്‍ കഴിഞ്ഞത്.ദേശീയപാതാ വികസനം പ്രാവര്‍ത്തികമാകാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉണ്ടായ ക്ലേശം പരിഹരിക്കാന്‍ 1870 കോടി രൂപയുടെ അഞ്ച് ബൈപ്പാസുകളാണ് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മ്മിച്ചത്. സംസ്ഥാനം പൂര്‍ണ്ണമായും ചെലവ് വഹിച്ച് നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ദേശീയപാതയായ കോഴിക്കോട് ബൈപ്പാസ് അക്കാലത്ത് പൂര്‍ത്തിയായതാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മ്മാണം.
നഗര ഗതാഗതം സുഗമമാക്കുന്നതിനായി കൊണ്ടുവന്ന നഗരറോഡ് വികസന പദ്ധതികള്‍ തിരുവനന്തപുരത്തും കോഴിക്കോടും പൂര്‍ത്തിയായി. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കൊല്ലം, കോട്ടയം, ആലപ്പുഴ നഗരങ്ങളില്‍ കൂടി ഇത് നടപ്പിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചെങ്കിലും അധികാരത്തില്‍ തുടരാന്‍ കഴിയാത്തതിനാല്‍ അവ തുടങ്ങിയിടത്തു തന്നെ ഇപ്പോഴും നില്‍ക്കുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കുക കൂടി ചെയ്തിട്ടില്ല. നഷ്ടപ്പെട്ടതെന്ന് കരുതിയ കെ.എസ്.ടി.പി രണ്ടാംഘട്ടത്തിന് 1166 കോടി രൂപ ലോകബാങ്ക് സഹായം നേടിയെടുക്കാനും നിര്‍മ്മാണം തുടങ്ങാനും കഴിഞ്ഞത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. സംസ്ഥാനത്തെ 363 കി.മീ. വരുന്ന ഒന്‍പത് റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനോടൊപ്പം 1106 കി.മീ. റോഡുകള്‍ ഹെവി മെയിന്റനന്‍സ് നടത്തുവാനും സാധിച്ചു.
ഇവയില്‍ ചിലതിന്റെ ഉദ്ഘാടനം നടത്തുക മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. എം.സി റോഡിലെ 80 കി.മീ. റോഡ് സംസ്ഥാനത്തെ ആദ്യസുരക്ഷാ ഇടനാഴി ആക്കിയതും ഇതിനായി ലോകബാങ്കിന്റെ സഹായം നേടിയെടുക്കാനുമായി.
5100 കോടി രൂപ മുതല്‍ മുടക്കില്‍ 1204 കി.മീ. റോഡുകളുടെ വികസനം ലക്ഷ്യമിട്ട് നടപ്പില്‍ വരുത്തിയ സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്, സംസ്ഥാനത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം, കരമന – കളിയിക്കാവിള പാത, ഹൈക്കോടതിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അഭിനന്ദനം നേടിയെടുത്ത ശബരിമല റോഡ് വികസനം, കൊച്ചിയിലെ സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ട വികസനവും വീതികൂട്ടലും കൊച്ചി മുതല്‍ കോഴിക്കോട് വരെ നീളുന്ന തീരദേശ ഇടനാഴി, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുണ്ടായിരുന്ന 8570 കി.മീ റോഡുകളെ മേജര്‍ ഡിസ്ട്രിക്ട് റോഡുകളായി മാറ്റിയ വിപ്ലവകരമായ തീരുമാനം, ഗതാഗത യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുളള പ്രതീക്ഷ, ആശ്വാസ് കമ്പനികള്‍, കേരള ചരിത്രത്തില്‍ ആദ്യമായി ഹരിത നിര്‍മ്മാണ നയം, പൈതൃക കെട്ടിട സംരക്ഷണം, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ സ്വതന്ത്രമാക്കല്‍, പ്ലാസ്റ്റിക് റോഡ് നിര്‍മ്മാണം, 17 റെയില്‍വെ മേല്‍പ്പാലങ്ങള്‍, റോഡ് കുഴിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍, നിര്‍മ്മാണത്തിന് ഗ്യാരന്റി തുടങ്ങി യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഒട്ടേറെയാണ്.
ഇ- ഗവേണന്‍സ് ആദ്യം നടപ്പിലാക്കിയത് പൊതുമരാമത്ത് വകുപ്പിലായിരുന്നുവെന്നതും ഇ-ടെണ്ടര്‍ കൊണ്ടു വന്നതും 40 വര്‍ഷങ്ങള്‍ക്കുശേഷം മാനുവല്‍ പരിഷ്‌ക്കരിച്ചതും വിസ്മരിക്കാനാവില്ല. പദ്ധതി വിഹിതത്തേക്കാള്‍ 300 ശതമാനം ചെലവാക്കി ആസൂത്രണ വകുപ്പിന്റെ അംഗീകാരം നേടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹരിക്കുക തന്നെവേണം. എന്നാല്‍ പാലാരിവട്ടത്തിന്റെ പേരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയെയും വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിമര്‍ശിക്കുന്നത് നീതികേടാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending