Connect with us

Culture

പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി

Published

on

ദുബൈ: പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പാക്കി. പാക്കിസ്താനെതിരായ രണ്ടാം പോരാട്ടത്തിലും വ്യക്തമായ ആധിപത്യം നേടിയ രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ സെ‍ഞ്ചുറികളുടെ സഹായത്താലാണ് പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ഒൻപതുവിക്കറ്റ്‌ ജയം.

ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്താന്‍ നേടിയ 238 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇരുപത് ഓവറില്‍ തന്നെ വിജയമുറപ്പാക്കിയ പ്രകടനമാണ് നടത്തിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിതും പാക് ബൗളിംഗിനെ കശക്കി. രോഹിതിനെ തുടക്കത്തിില്‍ പുറത്താക്കാന്‍ ലഭിച്ച അവസരം പാക്കിസ്താന്‍ പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി.
പാക്കിസ്താന്‍ ബാറ്റിംഗ് നിരയില്‍ മിന്നിയത് സീനിയര്‍ താരം ഷുഹൈബ് മാലിക്കായിരുന്നു. 90 പന്തില്‍ 78 റണ്‍സുമായി അദ്ദേഹമാണ് ഇന്നിംഗ്‌സിന് മാന്യത സമ്മാനിച്ചത്. യുവതാരങ്ങളെല്ലാം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയ ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖ്, ഫഖാര്‍ സമാന്‍, മൂന്നാം നമ്പറില്‍ കളിച്ച ബബര്‍ അസം എന്നിവര്‍ക്കൊന്നും സമ്മര്‍ദ്ദത്തെ അതിജയിക്കാനായില്ല. ഗ്യാലറിയിലെ ആരവങ്ങള്‍ക്കൊപ്പം ബാറ്റേന്തി മല്‍സരത്തിന്റെ ആവേശം തിരിച്ചു സമ്മാനിക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. സാധാരണ തകര്‍ത്തു കളിക്കുന്ന ബാറ്റ്‌സ്മാനാണ് ഫഖാര്‍ സമാന്‍. പക്ഷേ കഴിഞ്ഞ മല്‍സരങ്ങളിലെ മോശം ഫോം കാരണം പ്രതിരോധാത്മകമായി യുവതാരം കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയും നഷ്ടമായി. 31 റണ്‍സ് നേടാന്‍ 44 പന്തുകളെടുത്തു ഫഖാര്‍. ഒരു ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു സമ്പാദ്യം. പക്ഷേ ആദ്യം പുറത്തായത് ഇമാമുല്‍ ഹഖായിരുന്നു. പാക്കിസ്താന്‍ സ്‌ക്കോര്‍ 24 ല്‍ നില്‍ക്കുമ്പോള്‍ ചാഹലിന്റെ പന്തില്‍ ഇമാം വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പക്ഷേ ഫഖാറും ബബര്‍ അസമും പൊരുതാന്‍ ശ്രമിച്ചു. രണ്ട് പേരും പ്രതീക്ഷ നല്‍കി ഒരേ സമയം മടങ്ങിയത് സ്‌ക്കോര്‍ബോര്‍ഡിനെ കാര്യമായി തന്നെ ബാധിച്ചു. സ്‌ക്കോര്‍ 55 ല്‍ നില്‍ക്കുമ്പോള്‍ കുല്‍ദീപിന്റെ പന്തില്‍ ഫഖാര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ ബബര്‍ ഒമ്പത് റണ്‍സുമായി റണ്ണൗട്ടായി. പിറകെ വന്ന നായകന്‍ സര്‍ഫ്രാസ് അഹമ്മദും മാലിക്കും ഉത്തരവാദിത്ത്വത്തോടെ കളിച്ചു. ചാമ്പ്യന്‍ഷിപ്പിലുടനീളം ഗംഭീര പ്രകടനം തുടരുന്ന മാലിക് സ്പിന്നര്‍മാരെ മനോഹരമായി കൈകാര്യം ചെയ്തു. മോശം പന്തുകള്‍ തെരഞ്ഞെടുത്ത ശിക്ഷിച്ചുള്ള അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന് പിന്തുണ നല്‍കുന്ന റോളായിരുന്നു നായകന്. പക്ഷേ ഇടക്ക് കത്തികയറാന്‍ ശ്രമിച്ച സര്‍ഫ്രാസ് 44 ല്‍ കുല്‍ദീപിന്റെ പന്തില്‍ രോഹിത് ശര്‍മക്ക്് ക്യാച്ച്് നല്‍കി. ആസിഫ് അലിയായിരുന്നു പകരം വന്നത്. നല്ല ഷോട്ടുകളുമായി 30 റണ്‍സ് നേടി യുവതാരം. അപ്പോഴും മാലിക്കിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇന്ത്യ. സ്‌ക്കോര്‍ 203 ലെത്തിപ്പോള്‍ മാലിക്കിന്റെ പ്രതിരോധം ജസ്പ്രീത് ബുംറ ഭേദിച്ചു. ധോണിക്ക് നല്ല ക്യാച്ച്. 78 റണ്‍സായിരുന്നു മാലിക്കിന്റെ സമ്പാദ്യം. വാലറ്റത്തില്‍ മിന്നാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറ,ചാഹല്‍,കുല്‍ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ നാല് വിക്കറ്റ് നേടിയ ജഡേജക്ക് ഇരകളെ ലഭിച്ചില്ല. ഭുവനേശ്വര്‍ കുമാറാവാട്ടെ കാര്യമായി ശിക്ഷിക്കപ്പെട്ടു. ഒമ്പത് ഓവറില്‍ 49 റണ്‍സാണ് ഭുവി വഴങ്ങിയത്. പിറകെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ആറാട്ട്്. ധവാനാണ് ആദ്യം ഫിഫ്റ്റി പിന്നിട്ടത്.

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending