Video Stories
ജയത്തോടെ ബ്ലാസ്റ്റേര്‍സ് മുന്നോട്ട്; സെമി സാധ്യത
കൊച്ചി: ഐഎസ്എല്ലില്‍ പൂനെ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേര്‍സിന് 2-1ന്റെ ജയം. ക്യാപ്റ്റന്‍ ഹ്യൂസിന്റെയും ഹെയ്തി താരം നാസോണിന്റെയും ഉജ്വല ഗോളുകളുടെ മികവിലാണ് ആതിഥേയര്‍ ഹോംഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാം ജയം നേടിയത്. ജയത്തോടെ കേരളം സെമി സാധ്യത നിലനിര്‍ത്തി.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഹെയ്തി താരം നാസോണാണ് കേരളത്തിനായി അക്കൗണ്ട് തുറന്നത്.
watch first goal:
തുടര്‍ന്ന് ആദ്യ പകുതിയില്‍ ഒട്ടേറെ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ ബ്ലാസ്‌റ്റേര്‍സ് താരങ്ങള്‍ക്കായില്ല. പലപ്പോഴും വിലങ്ങുതടിയായത് പോസ്റ്റിനു മുന്നില്‍ മഹാമേരുവായി നിന്ന പൂനെ ഗോള്‍കീപ്പര്‍ എദെല്‍ ബെറ്റെ തന്നെ.
ആദ്യ പകുതിയുടെ തുടര്‍ച്ച തന്നെയായിരുന്നു രണ്ടാം പകുതിയിലും. ഇടതടവില്ലാതെ ബ്ലാസ്റ്റേര്‍സ് മുന്നേറ്റങ്ങള്‍ക്കിടെ രണ്ടാം ഗോള്‍പിറന്നു. 57ാം മിനിറ്റില്‍ റാഫിയുടെ ഗോള്‍ ശ്രമം പൂനെ പ്രതിരോധം രക്ഷപ്പെടുത്തിയപ്പോള്‍ ലഭിച്ച കോര്‍ണറിലാണ് ഗോള്‍ വന്നത്. ഇഷ്ഫാഖിന്റെ കോര്‍ണര്‍ പോസ്റ്റിലേക്ക് വിനീത് മറിച്ചിട്ടത് ഹ്യൂസ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി.
പിന്നീട് പന്ത് കൈവശം വെച്ച് പൂനെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയായിരുന്നു ബ്ലാസ്റ്റേര്‍സ്. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളില്‍ അബിദല്‍ പൂനെക്കായി ഒരു ഗോള്‍ മടക്കിയത് സമ്മര്‍ദം സൃഷ്ടിച്ചെങ്കിലും കൂടുതല്‍ വില കൊടുക്കാതെ കേരളം മത്സരം സ്വന്തമാക്കി.
മുംബൈ സെമി ഉറപ്പാക്കിയതിനാല്‍ അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കാണ് ലീഗില്‍ ഇനിയുള്ള മത്സരം. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തേക്ക് കയറി. ഇത്ര തന്നെ പോയിന്റുള്ള കൊല്‍ക്കത്ത ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ഒരു ഹോം മത്സരവും ഒരു എവേ മത്സരവുമാണ് കേരളത്തിന് ഇനി അവശേഷിക്കുന്നത്. 29ന് കൊല്‍ക്കത്തയിലും ഡിസംബര്‍ നാലിനു കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുമാണ് മറ്റു അങ്ക ങ്ങള്‍. മൂന്നു കളികളും ജയിച്ചാല്‍ 24 പോയിന്റ് കേരളത്തിനു സ്വന്തമാക്കാം. ഗോള്‍ ശരാശരിയാണ് കേരളത്തിന് വിലങ്ങുതടിയാകുന്നത്. ഒരു അധിക ഗോള്‍ ശരാശരിയില്‍ മുംബൈക്കെതിരെ കളിച്ച കേരളം, മത്സരം അവസാനിപ്പിച്ചത് മൈനസ് നാലു ഗോളിന്റെ വ്യത്യാസത്തിലായിരുന്നു.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala2 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india2 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
kerala2 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്