Connect with us

Video Stories

കുടിവെള്ളത്തിന് ജലസാക്ഷരത

Published

on

 

ഇനിയൊരു ലോക യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന നിരീക്ഷണത്തെ സാധൂകരിക്കുകയാണ് പുതിയ ജല ദൗര്‍ലഭ്യത്തിന്റെ കണക്കുകളും കഥകളും. ആഗോള താപനവും കാലാവസ്ഥാ മാറ്റവും മഴയെ തകിടം മറിക്കുമ്പോള്‍ ശുദ്ധ ജലം അപൂര്‍വ വസ്തുവായി മാറുന്നു. ഇപ്പോള്‍ പൈപ്പിന് ചുവട്ടില്‍ മാത്രമല്ല വെള്ളത്തിന് വേണ്ടിയുള്ള യുദ്ധം അരങ്ങേറുന്നത്, സംസ്ഥാനങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമാണ്. ആഗോളവത്കരണം നേടിക്കൊടുത്ത വ്യാപാര വ്യവസായ സാധ്യതകളുടെ ഫലമായി ശുദ്ധജലം മലിനവത്കരിക്കപ്പെടുകയും പ്രകൃതി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത് ഓരോ ജല ദിനവും നല്‍കുന്ന സന്ദേശത്തിന് ഇനിയൊരു ഭാവിയില്‍ ശുദ്ധ ജലത്തിന് എന്തു ചെയ്യുമെന്ന ഭീതിയുടെ ചുവയുണ്ട്. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജലക്ഷാമത്തിന് ഇരകളാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വാചാലമാകുമ്പോള്‍ ഈ ഭീതി അസ്ഥാനത്തല്ലെന്ന് മനസ്സിലാകും. ജല ദിനങ്ങള്‍ക്ക് പ്രമേയങ്ങള്‍ ഉണ്ടാക്കി ആഘോഷിക്കുന്നതിനേക്കാളുപരി ജലക്ഷാമത്തെ ഫലപ്രദമായി നേരിടേണ്ടതിനെ കുറിച്ചുള്ള ആലോചനകളും വിചാരപ്പെടലുകളുമാണുണ്ടാവേണ്ടത്.
ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണത്തെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അവബോധമുണ്ടാക്കുകയാണ് ജലദിനാചാരണത്തിന്റെ ലക്ഷ്യം. 1992 ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന സമ്മേളന (യു.എന്‍ കോണ്‍ഫ്രന്‍സ് ഓണ്‍ എന്‍വറിനോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് ൗിരലറ) ആണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. തുടര്‍ന്ന് യു.എന്‍, ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.
21-ാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തുവായി ജലം മാറിയിരിക്കുന്നു എന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്. 2027 വരെയുള്ള പത്തു വര്‍ഷം കുടിനീരിനായി മനുഷ്യന്‍ ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസ്സുകളെ കുറിച്ചുള്ള പഠനങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കുമുള്ള ശ്രമങ്ങള്‍ യുനെസ്‌കോയുടെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയടക്കം തുടങ്ങിക്കഴിഞ്ഞു. ഭൂമിയെ നിലനിര്‍ത്താനും സൗരയൂഥ മരുവിലെ പച്ചയായി തുടരാനും നക്ഷത്രങ്ങളില്‍ നിന്ന് വിണ്‍ഡ് ഗംഗ ഒഴുകുമോയെന്ന അന്വേഷണമാണ് ഇപ്പോള്‍ ശാസ്ത്ര രംഗത്ത്. ‘ആകാശതാരമേ ആര്‍ദ്ര നക്ഷത്രമേ, അലരുകള്‍ പൊഴിയുമീ മണ്ണില്‍ വരൂ’ എന്ന് കവി താരകത്തെ വിളിച്ചത് ഒരു തിരിവെട്ടം പകരാനാണെങ്കില്‍ ഒരു തുള്ളിവെള്ളം പകര്‍ന്നുതരാനാണ് ശാസ്ത്ര ലോകമിന്ന് നക്ഷത്രങ്ങളിലേക്ക് ഉറ്റുനോക്കുന്നത്. ലോക ജനസംഖ്യയുടെ 18 ശതമാനത്തിനും (1.1 ബില്യന്‍) ഇപ്പോള്‍ തന്നെ സുരക്ഷിതമായ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ ഈയടുത്ത് പുറത്തുവിട്ട കണക്ക്. അടിസ്ഥാന ശുചീകരണാവശ്യങ്ങള്‍ നിറവേറ്റാന്‍ വെള്ളം ലഭിക്കാത്ത 2.6 ബില്യന്‍ ജനങ്ങള്‍ ഇന്ന് ഭൂമുഖത്തുണ്ട്. സോമാലിയയും എത്യോപ്യയും പോലുള്ള രാജ്യങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2025 ആകുമ്പോഴേക്കും ലോകത്തിലെ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും വെള്ളമില്ലാതെ കഷ്ടപ്പെടുമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഏറെ ജല സമൃദ്ധിയുള്ള രാജ്യമായി കണക്കാക്കപ്പടുന്ന ഇന്ത്യയില്‍ ശരാശരി മഴ വര്‍ഷിക്കുന്നത് 60 ദിവസമാണെങ്കില്‍ 40-150 ദിവസങ്ങള്‍ക്കിടയിലാണ് കേരളത്തില്‍ ലഭിക്കുന്ന മഴയുടെ കണക്ക്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ജലമില്ലാത്ത, ഉള്ള ജലത്തെ ഉപയോഗിക്കാന്‍ പര്യാപ്തമല്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യയും ഒപ്പം കേരളവും മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 44 നദികളൊഴുകുന്ന കേരളത്തിന്റെ അവസ്ഥയാണിത്. ഈ നദികള്‍ ചേര്‍ന്ന് വര്‍ഷത്തില്‍ കേരളത്തിന് നല്‍കുന്ന ജലം 78,041 ദശലക്ഷം ക്യുബിക് മീറ്ററാണ്. ഇതില്‍ 42, 700 ദശലക്ഷം ക്യുബിക് മീറ്റര്‍ മാത്രമാണ് ഉപയോഗിക്കാന്‍ ലഭിക്കുന്നത്. വലിയ തോതില്‍ മഴ ലഭിക്കുന്ന സംസ്ഥാനത്ത് മഴക്കാലത്ത് ലഭിക്കുന്ന മഴ വെള്ളം ഉപയോഗശൂന്യമായി കടലില്‍ ചേരുന്ന ദയനീയ അവസ്ഥയാണ് ഏറ്റവും വലിയ പ്രതിസന്ധി. മഴവെള്ളം പ്രയോജനപ്പെടുത്തുന്നതിലെ പരാജയമാണ് വിനയാകുന്നത്. കേരളത്തില്‍ ലഭിക്കുന്ന മഴ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ശുദ്ധജല ക്ഷാമം പരിഹരിക്കാമെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നതാണ്. മഴക്കാലത്ത് ഒഴുകിപ്പോകുന്ന അധിക ജലം ഭൂമിയില്‍ താഴ്ത്തി ഭൂഗര്‍ഭ ജലവിതാനം കൂട്ടിയാല്‍ കിണറുകളിലും കുളത്തിലും വേനല്‍ക്കാലത്ത് ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകും.
മഴവെള്ളത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ അറിവും പരിജ്ഞാനവുമുള്ള വിദഗ്ധര്‍ സംസ്ഥാനത്തുണ്ട്. എന്നിട്ടും ജലവിഭവ മാനേജ്‌മെന്റില്‍ പാളിച്ചകള്‍ വരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് വ്യക്തമായ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കാണണം. അനധികൃതമായി നിര്‍മ്മിക്കുന്ന കുഴല്‍ കിണറുകള്‍ ജല സമ്പത്തിനെ ഊറ്റിക്കുടിക്കുന്നുണ്ട്. ഭൂഗര്‍ഭ മാനേജ്‌മെന്റിനെതിരെ വലിയ വെല്ലുവിളിയാണ് ഈ അനധികൃത നിര്‍മാണം. ഇതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ഒഴുകിപ്പോകുന്ന വെള്ളം കൊണ്ട് ഭൂഗര്‍ഭ ജലസമ്പത്ത് സമ്പന്നമാകുമ്പോള്‍ മാത്രമേ ജലക്ഷാമത്തിന്റെ പരിഹാര നടപടികള്‍ തുടങ്ങാനൊക്കൂ.
ജല ദുരുപയോഗം തടയുകയെന്നതാണ് ഈ വര്‍ഷത്തെ ജലദിന പ്രമേയം. പലപ്പോഴും ആവശ്യത്തിന് മഴ ലഭിച്ചിട്ടും വരള്‍ച്ചയുടെ തീക്ഷ്ണത അനുഭവിക്കേണ്ടിവരുന്ന കേരളീയ സാഹചര്യത്തില്‍ ഈ പ്രമേയത്തിന് വലിയ പ്രസക്തിയുണ്ട്. ജല ചൂഷണങ്ങളും പൊതു ജലാശയങ്ങളെ മലിനപ്പെടുത്തുന്ന പ്രവണതയും അമിത ജലോപയോഗവും പ്രബുദ്ധ മലയാളിയുടെ വരെ ദിനചര്യയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതും അതിനെത്തുടര്‍ന്ന് മണിക്കൂറുകളോളവും ദിവസങ്ങളോളവും റോഡിലൂടെ വെള്ളമൊഴുകുന്നതും കേരളത്തിലെ നിത്യകാഴ്ചയാണ്. ഒരര്‍ത്ഥത്തില്‍ പൊതുജലാശയങ്ങളുടെ പവിത്രതയും പ്രാധാന്യവും തിരിച്ചറിയാത്ത ലോകത്തിലെ അപൂര്‍വ്വം ജനതയായിരിക്കും മലയാളികള്‍. ലോക പ്രശസ്ത നഗരങ്ങളുടെ ചുറ്റും വന്‍ നദികള്‍ ഒഴുകുന്നുണ്ട്. ജന ലക്ഷങ്ങള്‍ താമസിക്കുകയും വലിയ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും അത്തരം നദികള്‍ മനിലമാകാതെ ശാന്തമായി ഒഴുകുന്നു. നദീ സംരക്ഷണം പൗരബോധത്തിന്റെ നിദര്‍ശനമായാണ് പാശ്ചാത്യര്‍ കാണുന്നത്. കേരളീയര്‍ ഇന്ത്യക്കാര്‍ പൊതുവെയും ഈ വിഷയത്തില്‍ വളരെ പിറകിലാണ്. ആത്മീയ പരിവേഷമുണ്ടായിട്ടും ഗംഗക്കും യമുനക്കും കോടിക്കണക്കിന് ടണ്‍ മാലിന്യം പേറേണ്ടിവരുന്നത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്‌നം കൊണ്ടു കൂടിയാണ്. ഒരു വീണ്ടു വിചാരത്തിനു തയ്യാറായിട്ടില്ലെങ്കില്‍ പര്യവസാനം മഹാദുരന്തമായിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
സൂര്യതാപത്താല്‍ പക്ഷിമൃഗാദികള്‍ ചത്തുവീഴുന്നതും മനുഷ്യ ശരീരത്തില്‍ പൊള്ളലേല്‍ക്കുന്നതും വരാനിരിക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകളിലേക്കുള്ള സൂചനകളാണെന്നറിഞ്ഞിട്ടും മലയാളിയുടെ മനോഭാവത്തില്‍ മാറ്റം വരുന്നില്ലെന്നത് അത്ഭുതകരം തന്നെ. ജല സ്രോതസുകള്‍ നശിപ്പിച്ചും മഴ വര്‍ഷത്തിന്റെ കാരണങ്ങളെ ഇല്ലാതാക്കിയും പ്രകൃതിയെ സ്വാര്‍ത്ഥതയുടെ പേരില്‍ ചൂഷണം ചെയ്തുമാണ് മലയാളി ജലക്ഷാമത്തിന്റെ കടുത്ത ദിനങ്ങളെ വരവേല്‍ക്കാനൊരുങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending