Connect with us

Video Stories

നിത്യ രോഗികളാക്കുന്ന മത്സ്യ വിപണന മാഫിയ

Published

on


മലയാളി ഒരു ദിവസം കഴിക്കുന്നത് 2500 ടണ്‍ മത്സ്യം. മത്സ്യവിപണിയില്‍ ദിനംപ്രതി മറിയുന്നതാകട്ടെ കോടികളും. ലാഭവും പെരും ലാഭവുമാണ് വിപണിയെ ചലിപ്പിക്കുന്നത്. വിരലിലെണ്ണാവുന്ന മൊത്തക്കച്ചവടക്കാരുടെ കുത്തകയായി കേരളത്തിലെ മത്സ്യവിപണന രംഗം മാറിയിട്ട് വര്‍ഷങ്ങളായി. മത്സ്യവിപണന മേഖലയില്‍ പങ്കൊന്നുമില്ലെന്ന മട്ടിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ഫലമാകട്ടെ ലാഭക്കൊതിയന്മാര്‍ കേരളീയരെ വിഷം തീറ്റിക്കുന്നു.
കേരളത്തിന്റെ തീരങ്ങളില്‍നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് 1000 ടണ്ണിന് താഴെയാണ്. ട്രോളിങ് നിരോധന സമയത്ത് മത്സ്യലഭ്യത ഇതിന്റെ പത്തിലൊന്നായി കുറയും. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്നതിന്റെ ഒന്നര ഇരട്ടിയാണ് അന്യസംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തികടന്ന് പ്രതിദിനം കേരളത്തിലെത്തുന്നത്. കേരളത്തിലെ മത്സ്യവിപണിയും വിലയും നിയന്ത്രിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് കേരള വിപണി എന്നും ചാകരയാണ്. ഇതിനായി കൃത്രിമ ക്ഷാമം സൃഷ്ടിച്ചും ചെറുകിട വ്യാപാരികളെ തകര്‍ത്തും അധോലോകത്തെ വെല്ലുന്ന മാഫിയാ തന്ത്രങ്ങളാണ് മത്സ്യവിപണിയില്‍ അരങ്ങേറുന്നത്.
എന്നാല്‍ സംസ്ഥാനത്തെ ഫിഷിങ് ഹാര്‍ബറുകളെ കയ്യടക്കാന്‍ വന്‍കിട മൊത്തക്കച്ചവടക്കാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാല്‍ തീര നഗരങ്ങളിലെങ്കിലും വളരെ ന്യൂനപക്ഷത്തിന് വിഷലിപ്തമല്ലാത്ത മത്സ്യം ലഭിക്കുന്നുണ്ട്. പക്ഷേ കേരളത്തിലെ 90 ശതമാനം അടുക്കളകളിലുമെത്തുന്ന മത്സ്യങ്ങളില്‍ മാരക വിഷം അടങ്ങിയിരിക്കുന്നുവെന്നതാണ് വസ്തുത. അമോണിയ, ഫോര്‍മലിന്‍, ബെന്‍സോയേറ്റ് തുടങ്ങിയ കൊടുംവിഷം വലിയ തോതില്‍ കലര്‍ത്തിയ മത്സ്യങ്ങളാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നത്. കപ്പല്‍ ബോട്ടുകളുടെ വരവോടെയാണ് ഫോര്‍മാലിന്‍ വ്യാപകമായത്. മത്സ്യബന്ധനത്തിന്‌ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ഇവ തീരമടുക്കുന്നത്. മീന്‍ കേടുകൂടാതെ ‘ഫ്രഷ്’ ആയി ഹാര്‍ബറിലെത്തിക്കാന്‍ ഫോര്‍മാലിനെ ആശ്രയിച്ചതോടെയാണ് ഈ മാരക വിഷം മത്സ്യവിപണന മേഖലയിലും വ്യാപകമായത്. മൃതദേഹങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ എന്ന കൊടുംവിഷത്തിന്റെ വീര്യം മത്സ്യം വേവിച്ചാല്‍ പോലും കെടില്ല. മീന്‍ കൂടുതല്‍ ദിവസം വെക്കണമെങ്കില്‍ കൂടുതല്‍ ഫോര്‍മാലിന്‍ എന്നതാണ് മൊത്തകച്ചവടക്കാരുടെ ഫോര്‍മുല. മീനിന്റെ കണ്ണും ചെകിളയും ഉള്‍പ്പെടെ ഫ്രഷ്. എന്നാല്‍ ഫോര്‍മാലിന്‍ അടങ്ങിയ മീന്‍ സ്ഥിരമായി കഴിക്കുന്നവരെ കാത്തിരിക്കുന്നത് അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍. കരള്‍, വൃക്ക, നാഡീവ്യൂഹം തുടങ്ങിയവയേയും ഈ മാരകവിഷം തകര്‍ക്കും. സോഡിയം ബെന്‍സോയേറ്റ് ഇതിനേക്കാള്‍ മാരകമാണ്. ജനിതക വൈകല്യമുള്‍പ്പെടെ തലമുറകളെ തന്നെ ബാധിക്കുന്ന കൊടുംവിഷമാണ് ബെന്‍സോയേറ്റ്. അര്‍ബുദവൂം അകാല വാര്‍ധക്യവും തുടങ്ങി ഒരു ജനതയുടെ പ്രസന്നതയെ തന്നെ ഈ വിഷം നശിപ്പിക്കും. മലയാളി അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം മീനിലെ ഈ കൊടുംവിഷം തന്നെയാണ്. സ്വന്തം ജനത നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നം പക്ഷേ സര്‍ക്കാര്‍ വളരെ ലാഘവത്തോടെ തള്ളുകയാണ് വര്‍ഷങ്ങളായി ചെയ്യുന്നത്. അര്‍ബുദ രോഗികളെ ചൂണ്ടി തമിഴ്‌നാട്ടിലെ പച്ചക്കറി കര്‍ഷകരേയും കോഴി ഫാം ഉടമകളേയും പഴിചാരുകയാണ് പതിവ്. എന്നാല്‍ പകല്‍ കൊള്ളക്കായി കൊടുംവിഷം ചേര്‍ക്കുന്ന മത്സ്യ മൊത്ത കച്ചവടക്കാരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നുമില്ല.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തില്‍ പ്രധാനമായും മത്സ്യമെത്തുന്നത്. ഈ രണ്ട് ഹാര്‍ബറുകളില്‍നിന്നും ഫ്രീസര്‍ ട്രക്കുകളില്‍ കൊണ്ടുവരുന്ന മീന്‍ കേടുകൂടാതെ സംസ്ഥാനത്തെ ഏത് വിപണിയിലും 12 മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മത്സ്യ വിപണിയെ നിയന്ത്രിക്കാനുള്ള മൊത്തക്കച്ചവടക്കാരുടെ കുതന്ത്രങ്ങളാണ് മത്സ്യത്തെ വിഷമയമാക്കുന്നതും മലയാളിയെ മഹാരോഗികളാക്കുന്നതും. മത്സ്യലഭ്യതയുടെ തോതനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുകയെന്നതിനാല്‍ വിപണിയിലേക്ക് മത്സ്യമെത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് മൊത്തകച്ചവടക്കാര്‍ ചെയ്യുന്നത്. ഇതിനായി കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ചിലപ്പോള്‍ മാസങ്ങളോളം മീന്‍ പിടിച്ചുവെക്കും. ഫോര്‍മാലിന്‍ ഉള്‍പ്പെടെ കൊടും വിഷങ്ങളാണ് ഇതിന് ഉപാധി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിപണി വില നിശ്ചയിക്കുന്നത് പത്തില്‍ താഴെ വരുന്ന മൊത്തകച്ചവടക്കാരായതിനാല്‍ കാര്യം എളുപ്പവുമാണ്. സര്‍ക്കാര്‍ മീന്‍കാര്യത്തിലൊന്നും ഇടപെടില്ലെന്ന് അവര്‍ക്ക് നന്നായറിയുകയും ചെയ്യാം.
മത്സ്യ വിപണന മേഖലയില്‍ നടക്കുന്ന കൊടും കുറ്റത്തെ നിസ്സാരവത്കരിക്കുകയാണ് സര്‍ക്കാരും അധികൃതരും ചെയ്യുന്നത്. മത്സ്യത്തിലെ വിഷാംശം കണ്ടെത്താനുള്ള പേപ്പര്‍ സ്ട്രിപ്പുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ലഭ്യമാക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രഖ്യാപനത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല. പേപ്പര്‍ സ്ട്രിപ്പുകള്‍ ലഭ്യമായാല്‍ തന്നെ ഉപഭോക്താവിന് മത്സ്യത്തില്‍ വിഷം കണ്ടെത്തിയാല്‍ അവ ഉപേക്ഷിക്കാമെന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ തെളിവൊന്നുമില്ലാത്തതിനാല്‍, ഉപഭോക്താവിന് നിയമ നടപടി സ്വീകരിക്കാന്‍ കടമ്പകളേറെയാണ്. മാത്രമല്ല, പേപ്പര്‍ സ്ട്രിപ്പുകള്‍ വ്യാപകമായാല്‍ തന്നെ എത്ര പേര്‍ ഇത് ഉപയോഗിക്കുമെന്നതും പ്രശ്‌നമാണ്.
ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയാല്‍ തന്നെ കേരളത്തിലേക്ക് വിഷ മീനുകള്‍ എത്തുന്നത് സര്‍ക്കാരിന് തടയാനാകും. എന്നാല്‍ മൊത്തക്കച്ചടവടക്കാര്‍ കാണേണ്ടതു പോലെ കാണുന്നതിനാല്‍ പരിശോധനകള്‍ പേരിന് മാത്രമാകുന്നതാണ് സ്ഥിതി. കമ്മീഷന്‍ കടകള്‍ വഴിയാണ് സംസ്ഥാനത്തെ മത്സ്യ വിപണനം ഇപ്പോള്‍ തകൃതിയില്‍ നടക്കുന്നത്. ഇവിടങ്ങളിലും പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ മടിക്കുകയാണ്. ട്രോളിങ് നിരോധന കാലത്ത് ചില പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും നിരോധനം കഴിയുന്നതോടെ നിലക്കുകയാണ് പതിവ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പ് ഓപ്പറേഷന്‍ സാഗര്‍ റാണി പോലുള്ളവ നടപ്പാക്കിയെങ്കിലും ഫലപ്രദമായില്ല.
കേരളത്തില്‍ വിഷലിപ്ത മത്സ്യം വിപണനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ തീരുന്നതാണ് യഥാര്‍ത്ഥത്തില്‍ മത്സ്യവിപണന മേഖലയിലെ പ്രശ്‌നം. 85 ശതമാനം പേര്‍ മത്സ്യം കഴിക്കുന്ന സംസ്ഥാനത്ത്, ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന ഒരു കാര്യത്തില്‍ സര്‍ക്കാര്‍ ഇത്ര നിര്‍ഗുണത കാണിക്കുന്നത് എന്തിനാണ്. കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് മാത്രമായില്ല, അവ കാര്യക്ഷമമായി നടപ്പാക്കാന്‍കൂടി കഴിഞ്ഞാല്‍ മാത്രമേ നിയമത്തിന് പ്രസക്തിയുണ്ടാകുകയുള്ളൂ. എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചാണ് മലയാളിയെ നിത്യരോഗികളാക്കി ഒരു ചെറിയ സംഘം തടിച്ചു കൊഴുക്കുന്നത്. ഇതിന് തടയിട്ടില്ലെങ്കില്‍ ഭാവി കേരളം ആസ്പത്രികളില്‍ തളച്ചിടപ്പെടും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending