Connect with us

Video Stories

ഗവര്‍ണര്‍ പദവിക്ക് നാണക്കേട്

Published

on

നിയമസഭാതെരഞ്ഞെടുപ്പുഫലം തൂക്കുസഭ സൃഷ്ടിച്ചിട്ടും കര്‍ണാടകയില്‍ ബി.ജെ.പിയുടെ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. കേന്ദ്ര ഭരണകക്ഷിക്ക് കേവലഭൂരിപക്ഷമായ 112 വേണ്ടിടത്ത് 104 സാമാജികര്‍ മാത്രമാണുള്ളതെന്ന് വ്യക്തമായിട്ടും ബി.ജെ.പി നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകവഴി ഗവര്‍ണര്‍ പദവിയെ അധിക്ഷേപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയാണ് കര്‍ണാടക ഗവര്‍ണറും ആര്‍.എസ്.എസുകാരനുമായ വാജുഭായ്‌വാല എന്നതു മാത്രമാണ് ഈ നടപടിക്ക് ഹേതുകം. സ്വതന്ത്ര ജനാധിപത്യ ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭരണഘടനയുടെ അവഹേളനത്തിനും രാഷ്ട്രീയ കുതിരക്കച്ചവടത്തിനും പരമാവധി സൗകര്യം അനുവദിച്ചിരിക്കുകയാണ് ഗവര്‍ണറും നരേന്ദ്രമോദി ഭരണകൂടവും.
തിങ്കളാഴ്ച മുഴുവന്‍ ഫലവും പുറത്തുവരുന്നതിനുമുമ്പേതന്നെ കേവല ഭൂരിപക്ഷത്തിന് തങ്ങള്‍ അര്‍ഹരല്ലെന്ന് പ്രധാനപ്പെട്ട മൂന്നു കക്ഷികളും ഉറപ്പിച്ചിരുന്നതാണ്. ഭരണത്തിലുള്ള കോണ്‍ഗ്രസ് 122ല്‍ നിന്ന് 78ലേക്ക് താഴ്ന്ന് രണ്ടാമത്തെ വലിയ കക്ഷിയായപ്പോള്‍ പ്രതിപക്ഷത്തുണ്ടായിരുന്ന ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയും ജനതാദള്‍ സോഷ്യലിസ്റ്റ് 37 സീറ്റോടെ മൂന്നാമത്തെ വലിയ കക്ഷിയും ആകുകയാണ് സംഭവിച്ചത്. ഭരണം പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കിക്കൊണ്ട് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മികവുറ്റ ആസൂത്രണത്തോടെയും ചടുലതയോടെയും കോണ്‍ഗ്രസ് ജനതാദളിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. പരസ്പരം പോരടിച്ചാണ് മല്‍സരിച്ചതെങ്കിലും ഫാസിസ്റ്റ് ഭീഷണിയെ എന്തുവില കൊടുത്തും തടയണമെന്നതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കത്തിന് പ്രേരകം. മാത്രമല്ല, മതേതര വിശ്വാസികളായ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനതയുടെ അഭിലാഷവും അതായിരുന്നു. എന്നാല്‍ ഇതിനെ പച്ചക്ക് അരിഞ്ഞുതള്ളി ഏതു വിധേനയും അധികാരം പിടിക്കുമെന്ന വാശിയാണ് ഇന്നലത്തെ ഗവര്‍ണറുടെ നടപടിയിലൂടെ സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കുതന്ത്രങ്ങളാണ് പതിവുപോലെ ഇവിടെയും പ്രയോഗിച്ചിരിക്കുന്നതെന്ന് സുവ്യക്തം.
104ല്‍ നിന്ന് 112 തികക്കാന്‍ (കുമാരസ്വാമിയുടെ രണ്ടു സീറ്റിലെ ഒരു വിജയം കുറച്ചാല്‍ 111) എന്തുവഴിയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി പറയാതെ പറയുന്നുണ്ട്. ഇന്നലെ രാവിലെ രാജ്ഭവനിലെ സത്യപ്രതിജ്ഞയില്‍ പതിവുപോലെ മോദിയോ അമിത്ഷായോ പങ്കെടുത്തില്ല എന്നതും അവരുടെ അനിശ്ചിതത്വം വെളിപ്പെടുത്തുന്നുണ്ട്. ജനതാദള്‍ എം.എല്‍.എ ആനന്ദ് സിങിനെ സാമ്പത്തിക കുറ്റാന്വേഷണ ബ്യൂറോ (എന്‍ഫോഴ്‌സ്‌മെന്റ്) ഉദ്യോഗസ്ഥരെ കൊണ്ട് ഭീഷണിപ്പെടുത്തിയതും ഹെലികോപ്റ്ററില്‍ കടത്തിയതും നൂറുകോടി രൂപ ചാക്കിലിടാനായി വീശിയിരിക്കുന്നുവെന്ന വാര്‍ത്തകളുമൊന്നും മോദിയുടെയും അമിത്ഷായുടെയും ഗതകാല ചെയ്തികളെക്കുറിച്ച് അറിയാവുന്നവരെ സംബന്ധിച്ച് അല്‍ഭുതമുളവാക്കുന്നില്ല. പതിനഞ്ച് ദിവസത്തേക്ക് ഗവര്‍ണറോട് എഴുതിവാങ്ങിയിരിക്കുന്ന കാലാവധി ഈ പണം വിതറലിനും അധികാരം ഉപയോഗിച്ചുള്ള ഭീഷണിക്കുമുള്ളതാണ്. ഒരു ബി.ജെ.പി നേതാവ് ടി.വി ചാനലില്‍ പറഞ്ഞതുപോലെ, ഒരു ഡസന്‍ പ്രതിപക്ഷ എം.എല്‍.എമാരെങ്കിലും തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നത് അധികാരവും പണവും ഉപയോഗപ്പെടുത്തി എന്തിനും ആ കക്ഷി തയ്യാറാകുമെന്നതിന്റെ വ്യക്തമായ തെളിവാണ്. അതിന് ഇടം ലഭിക്കാതിരിക്കട്ടെ എന്നുമാത്രമേ ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാനാകൂ. ജനതാദളിന്റെ മുഖ്യമന്ത്രിയായി കുമാരസ്വാമിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റും ഗവര്‍ണറെ ആദ്യമേ ചെന്നുകണ്ട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അവരെ ചര്‍ച്ചക്ക് ക്ഷണിക്കാന്‍ പോലും ഗവര്‍ണര്‍ തയ്യാറായില്ല എന്നിടത്തുനിന്ന് തുടങ്ങിയിരുന്നു യഥാര്‍ത്ഥത്തില്‍ മോദിയുടെ കരുനീക്കങ്ങള്‍. തെര.കമ്മീഷന്റെ നോട്ടീസ് കിട്ടട്ടെ എന്നായിരുന്നു ഗവര്‍ണറുടെ മറുപടിയെങ്കില്‍ പിന്നീട് രായ്ക്കുരാമാനം ബി. ജെ.പി നേതാവ് യെദിയൂരപ്പയെ കാണാന്‍ അദ്ദേഹം അനുമതി നല്‍കി. ബുധനാഴ്ച രാത്രി വരെയും ആരെ വിളിക്കുമെന്ന അഭ്യൂഹം മന:പൂര്‍വം പടര്‍ത്തിവിടാനാണ് ഗവര്‍ണറുടെ ഓഫീസും കേന്ദ്ര സര്‍ക്കാരും ബി.ജെ.പി നേതൃത്വവും ശ്രമിച്ചത്. കേന്ദ്രമന്ത്രിമാരെ ഇതിനായി സംസ്ഥാനത്ത് കാവല്‍കിടത്തി. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെന്ന് ഗവര്‍ണറുടെ ഉത്തരവിന് മണിക്കൂറുകള്‍ക്കുമുമ്പേ ബി.ജെ.പി കര്‍ണാടകഘടകം ട്വിറ്ററിലൂടെ ലോകത്തോട് വെളിപ്പെടുത്തി. മാധ്യമങ്ങള്‍ക്കുപോലും കിട്ടാതിരുന്ന വിവരങ്ങള്‍ ബി.ജെ.പി. എം.എല്‍.എമാര്‍ അനര്‍ഗളം പുറത്ത്‌വിട്ടുകൊണ്ടിരുന്നു. രാവിലെ ഒന്‍പതുമണിക്ക് നടത്തുമെന്ന് പറഞ്ഞ സത്യപ്രതിജ്ഞയെക്കുറിച്ച് രാത്രി പത്തുമണിവരെയായിട്ടും സ്ഥിരീകരിക്കാന്‍ കഴിയാതെ ഊഹാപോഹങ്ങള്‍ക്ക് വിട്ടത് രാജ്യത്തെ നിയമത്തോടും ഭരണഘടനയോടും രാഷ്ട്രീയ നൈതികതയോടുമൊക്കെയുള്ള ബി.ജെ.പിയുടെ തനിമനോഭാവമാണ് പ്രകടമാക്കിയത്.
ഗവര്‍ണര്‍ പദവിയെ തദനുസാരം അപഹസിച്ച് ഭരണഘടനാമൂല്യങ്ങളെയും ജനാധിപത്യത്തെയും കശാപ്പ്‌ചെയ്ത സംഭവം ഇതുപോലെ രാജ്യം ഇതിനുമുമ്പ് കണ്ടിട്ടില്ല. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ഭൂരിപക്ഷമുള്ള ബി.ജെ.പിയുടെ തട്ടിക്കൂട്ടു സഖ്യത്തെ ക്ഷണിച്ചത് ഇതേ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണറായിരുന്നുവെന്നോര്‍ക്കണം. മണിപ്പൂരിലും സമാനതയാണ് സംഭവിച്ചത്. മേഘാലയയില്‍ വെറും രണ്ട് അംഗങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് വിരുദ്ധരെയെല്ലാം ചാക്കിട്ടുപിടിച്ചാണ് ബി.ജെ.പി അവിടെയും അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി നാറിയ നാടകം കളിച്ചത്. 2016ല്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട മോദി സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയതിനാണ് അവിടുത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ തീരുമാനത്തെ കേന്ദ്രം ഇപ്പോള്‍ അട്ടത്തുകയറ്റിവെച്ചിരിക്കുന്നത്. ആറു മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയം ശിപാര്‍ശ ചെയ്ത രണ്ടാമത്തെ വ്യക്തിയെ, അവര്‍ ഒരു അഭിഭാഷക മാത്രമായിട്ടും പകരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു.
തെരഞ്ഞെടുപ്പുഫലം ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥ സംജാതമാക്കിയാല്‍ എന്തു ചെയ്യണമെന്ന് ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടില്ല എന്നതാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴിവെക്കുന്നത്. എന്നാല്‍തന്നെയും നിരവധിയായ കേസുകളിലെ വിധികളായും രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും കീഴ്‌വഴക്കങ്ങളാലും പല തരത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിലൊക്കെ ഭരണഘടനാസ്ഥാപനങ്ങളായ ഇവരുടെ വിവേചനാധികാരമാണ് പ്രധാനം. എങ്കിലും സാമാന്യമായി നോക്കിയാല്‍ ജനഹിതം പ്രതിഫലിക്കപ്പെടുന്ന, ഭൂരിപക്ഷം അംഗങ്ങളുള്ള കക്ഷികളെയോ സഖ്യങ്ങളെയോ ആണ് ക്ഷണിക്കേണ്ടതെന്ന് സാമാന്യബോധമുള്ള ആര്‍ക്കും തോന്നാം. അതുതന്നെയാണ് ജനാധിപത്യത്തിന്റെ ചന്തവും അന്തസ്സും. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിനുള്ള 117 അംഗങ്ങളുടെ നേതാവിനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ തയ്യാറാകാതിരുന്ന നടപടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതുപോലെ ജനാധിപത്യത്തിന്റെ അട്ടിമറിതന്നെയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending