Connect with us

Video Stories

തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനെ സന്ദര്‍ശിച്ചു; ജര്‍മ്മന്‍ ഫുട്‌ബോള്‍ താരത്തിനെതിരെ ആരാധകരുടെ കടുത്ത പ്രതിഷേധം

Published

on

ബെര്‍ലിന്‍: തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ സന്ദര്‍ശച്ചതിന് ജര്‍മ്മന്‍ ഫുട്‌ബോള്‍ താരത്തിനുനേരെ പ്രതിഷേധം. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം ഇല്‍കെ ഗുണ്ടോഗനാണ് കാണികളുടെ പ്രതിഷേധത്തിന് ഇരയായത്. ലോകകപ്പിനു മുന്നോടിയായുള്ള ജര്‍മ്മനിയുടെ അവസാന സന്നാഹ മത്സരത്തില്‍ സഊദി അറ്യേബക്കെതിരെ പകരനായി ഇറങ്ങിയ ഗുഡോഗണെ കൂക്കിയാണ് ആരാധകര്‍ വരവേറ്റത്. പിന്നീട് പന്തു തൊടുമ്പോഴെല്ലാം കാണികള്‍ താരത്തെ കൂക്കി വിളിക്കുകയായിരുന്നു.

തുര്‍ക്കിഷ് വംശജരായ മെസൂദ് ഓസിലും ഗുണ്ടോഗനും ആഴ്ചകള്‍ക്കു മുമ്പ്് തുര്‍ക്കിഷ് പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാനെ സന്ദര്‍ശിച്ചതാണ് ജര്‍മന്‍ കാണികളുടെ രോഷത്തിനിടയാക്കിയത്. പരിക്കു മൂലം ഓസില്‍ മത്സരത്തിനിറങ്ങാത്തതു കാരണം കാണികളുടെ പ്രതിഷേധത്തിനിരയാവേണ്ടി വന്നില്ല. ആസ്ട്രിയക്കെതിരെ ജര്‍മ്മനി തോറ്റ മത്സരത്തിലും കാണികള്‍ താരത്തിനെ കൂക്കി വിളിച്ചിരുന്നു.

 

താരത്തെ കൂക്കിവിളിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് ജര്‍മന്‍ പരിശീലകന്‍ ജോക്വിം ലോ ഉയര്‍ത്തിയത്. ഗുണ്ടോഗന്‍ ജര്‍മ്മനിക്കു വേണ്ടിയാണു കളിക്കുന്നതെന്നും അതു ആരാധകര്‍ മനസിലാക്കണമെന്നും ജര്‍മന്‍ പരിശീലകന്‍ പറഞ്ഞു. ഇത്തരത്തില്‍ താരങ്ങളെ കൂക്കി വിളിക്കുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നും അതു താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാനേ ഉപകാരപ്പെടുവെന്നും ലോ കൂട്ടിച്ചേര്‍ത്തു. കളി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചെങ്കിലും മത്സരത്തില്‍ മികച്ച ഒന്നു രണ്ടവസരങ്ങള്‍ ഗുണ്ടോഗന്‍ നഷ്ടപ്പെടുത്തി . കഴിഞ്ഞ ആറു സൗഹൃദ മത്സരങ്ങള്‍ളില്‍ നിലവിലെ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ ആദ്യ ജയമാണ് സഊദിക്കെതിരെ.

ശക്തമായ പ്രകടനമാണ് ജര്‍മ്മനിക്കെതിരെ സഊദി പുറത്തെടുത്തത്. ജര്‍മ്മനിയുടെ പലയുറച്ച ഗോളുകളും സഊദി വലകാത്ത അബ്ദുല്ല അല്‍ മയൂഫിന് മുന്നില്‍ നിഷ്പ്രഭമായി. മയൂഫിന് ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാനു കീഴില്‍ പരിശീലനം ലഭിച്ചിരുന്നു.പല മികച്ച അവസരങ്ങള്‍ മുന്നേറ്റനിര മുതലാക്കാത്തതും സഊദിക്ക് തിരിച്ചടിയായി. വെര്‍ണര്‍ ജര്‍മനിക്കായി ഗോള്‍ നേടിയപ്പോള്‍ ഒത്ത്മാന്റെ സെല്‍ഫ് ഗോളാണ് വിജയം നേടാന്‍ സഹായിച്ചത്. പെനാല്‍ട്ടി റീബൗണ്ടിലൂടെ തൈസീറാണ് സഊദിയുടെ ഗോള്‍ മടക്കി. സൗദി ഗോള്‍കീപ്പര്‍ മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ച വെച്ചത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending