Connect with us

Culture

ഹാദിയയുടെ സത്യാവാങ്മൂലത്തില്‍ കേരളാ പൊലീസിനെതിരെ ഗുരുതര ആരോപണം

Published

on

 

ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നിയെന്നും അവര്‍ പറഞ്ഞു. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ ഏതു തരത്തിലും പീഡനം നടത്താന്‍ പൊലീസ് അനുവദിച്ചതായും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ പറയുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയതിന്റെ രണ്ടാം ദിവസം മുതല്‍ പലരും തന്നെ സന്ദര്‍ശിച്ചതായും. എന്നാല്‍ കൗണ്‍സിലിങ്ങിന് പകരം മാനസികവും, ശാരീരികവുമായ പീഡനമായിരുന്നു പലതുമെന്നും ഹാദിയ പറയുന്നു. ഇസ്‌ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു അവരില്‍ പലരും. ശിവശക്തി യോഗ സെന്ററില്‍ നിന്നാണ് ഇവരില്‍ പലരും എത്തിയതെന്ന് പിന്നീടാണ് മനസിലായതെന്നും ഹാദിയ പറയുന്നു. തന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം ദിവസം കഴിയും തോറും വര്‍ധിച്ചു. തലയില്‍ ചുറ്റിയിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. തന്റെ ഭര്‍ത്താവ് നിരവധി വിവാഹം കഴിച്ചയാളാണെന്നും, പ്രായം കൂടിയയാളാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ആദ്യമൊക്കെ ഇസ്‌ലാം ഒരു നല്ല മതമല്ലെന്ന് എന്നെ വിശ്വസിപ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ അവര്‍ വിജയിച്ചില്ല. ഇസ്‌ലാം മതത്തെയും, അടുപ്പം ഉള്ളവരില്‍ നിന്നും അകറ്റാനുള്ള ശ്രമം വിഫലമായതോടെ കൈയും കാലും കെട്ടിയിട്ട ശേഷം എന്റെ അനുമതി ഇല്ലാതെ വിവാഹം നടത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഈ നിലപാടിനോട് പൊലീസുകാരും യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നി. ഒരിക്കല്‍ പോലും എന്റെ മുറിയില്‍ നിന്ന് പുറത്ത് വരാന്‍ അനുവദിച്ചില്ല. എന്നാല്‍ കൗണ്‍സിലര്‍മാരെ എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്കും പൊലീസ് അനുവദിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ അച്ഛനില്‍ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചതിനും, ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതിനുമായിരുന്നു ഈ അക്രമവും പീഡനവുമെല്ലാം. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കിടപ്പ് മുറിയിലും, എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്ക് പുറത്തുമുണ്ടായിരുന്നു. എന്നാല്‍ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ പ്രയാസമായിരുന്നു. മറ്റുള്ളവരുടെ സാനിധ്യത്തില്‍ പ്രാര്‍ത്ഥന (നമസ്‌കാരം) നടത്തുന്നത് നിര്‍ത്തി. ഹലാല്‍ അല്ലാത്ത രീതിയില്‍ തരുന്ന മാംസം കഴിക്കാന്‍ തുടങ്ങി. സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും കാരണം ഇസ്‌ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അഭിനയിക്കേണ്ടി വന്നു. അതുകൊണ്ട് രാത്രിയില്‍ മാത്രമായി പ്രാര്‍ത്ഥന. ചിലപ്പോള്‍ മനസിലും ഒതുങ്ങി.

എന്റെ സുരക്ഷയും ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി കൗണ്‍സിലര്‍മാര്‍ വരുമ്പോള്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ അവരുടെ തീരുമാനം അംഗീകരിച്ചിരുന്നില്ല. ഒരു പേനയോ പേപ്പറോ പോലും ലഭിച്ചിരുന്നില്ല. മഹറായി ലഭിച്ചത് ഉള്‍പ്പടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അച്ഛന്‍ ഊരി വാങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭരണങ്ങള്‍ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് മനസിലായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, രാഹുല്‍ ഈശ്വറും പല ദിവസങ്ങളിലായി വീട്ടില്‍ എത്തി അച്ഛനെ സന്ദര്‍ശിച്ചു. മറ്റ് പല നേതാക്കളും വീട്ടില്‍ എത്തി. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഇവരില്‍ പലരും ഭീഷണിപ്പെടുത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, വനിതാ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ കാണുന്നതില്‍ നിന്ന് വിലക്കി. അവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ബഹളം വെച്ചു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി പെടുത്തുകയും വലിച്ചിഴക്കുകയും ചെയ്തു.

വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിക്കാന്‍ പുസ്തകവും പത്രവും നല്‍കണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങള്‍ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വായനയാണെന്ന് കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഭയാനകമായിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് പരിചയപ്പെടുത്തിയത്. ഐ.എസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോള്‍ കതക് അടയ്ക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഖുര്‍ആനോ, പ്രാര്‍ത്ഥനക്കുള്ള വസ്ത്രമോ തരാന്‍ തയ്യാറായില്ല. ഹോസ്റ്റലില്‍ താമസിച്ച 156 ദിവസവും ഭയാനകമായിരുന്നുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2016ന് മുമ്പ് ആര്‍ക്കെങ്കിലും ഇസ്്‌ലാമിക വീഡിയോ അയച്ചിരുന്നോ എന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി. പിടികിട്ടാപുള്ളികളോട് സ്വീകരിക്കുന്ന സമീപനമായിരുന്നു വൈക്കം ഡി.വൈ.എസ്.പിയുടേത്. സുപ്രിം കോടതിയില്‍ ഹാജരാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചകള്‍ക്ക് ശേഷം താന്‍ പറയാത്ത കാര്യങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞതായും സത്യവാങ്മൂലത്തില്‍ ഹാദിയ പറയുന്നു. വീട്ടു തടങ്കലിലായിരുന്ന സമയത്ത് തനിക്കു നല്‍കിയ ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തിയതായുള്ള ആരോപണവും ഹാദിയ ഉന്നയിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ മാതാപിതാക്കള്‍ മയക്കുമരുന്ന് കലര്‍ത്തുന്നതായി മനസിലായതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നു എന്നതിന് തെളിവുണ്ടെന്നു പൊലീസുകാരെ അറിയിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ലെന്നും ഹാദിയ പറയുന്നു. രാഹുല്‍ ഈശ്വര്‍ കാണാന്‍ മൂന്ന് തവണ വന്നിരുന്നു. ഇസ്്‌ലാം മതം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ ഇസ്്‌ലാം മതത്തില്‍ തുടരാന്‍ ഉള്ളതന്റെ നിശ്ചയദാര്‍ഢ്യം രാഹുല്‍ ഈശ്വറിന് ബോധ്യമായി.

ഏതു സമയവും താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു. താന്‍ മരിച്ചാല്‍ മാതാപിതാക്കള്‍ തന്റെ ശിരോ വസ്ത്രം നീക്കി, ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറിയതായി അവകാശപ്പെടുമെന്ന് രാഹുല്‍ ഈശ്വറിനെ അറിയിച്ചിരുന്നു. മരിച്ചാല്‍ ഇസ്്‌ലാമിക ആചാര പ്രകാരമാണ് തന്റെ സംസ്‌കാരം നടത്തേണ്ടതെന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണമെന്നും രാഹുല്‍ ഈശ്വറിനോട് അഭ്യര്‍ഥിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബെയിലില്‍ പകര്‍ത്തുമ്പോള്‍ അച്ഛനും പൊലീസും വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്നും ഹാദിയ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending