Connect with us

More

മാര്‍ച്ച് 31-ന് ശേഷം ‘ജിയോ’ക്ക് പണം നല്‍കണം; കുറഞ്ഞ നിരക്കില്‍ മികച്ച ഓഫറുമായി അംബാനി

Published

on

മുംബൈ: ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് ഉടമ മുകേഷ് അംബാനി. ഏപ്രില്‍ ഒന്ന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങുമെന്നും എന്നാല്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയാത്തത്ര കുറഞ്ഞ നിരക്കില്‍ മികച്ച സേവനങ്ങളാണ് ജിയോ നല്‍കുകയെന്നും അംബാനി വ്യക്തമാക്കി.

നിലവിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന ‘ജിയോ പ്രൈം’ ആണ് അംബാനിയുടെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ആകര്‍ഷകം. 99 രൂപ നല്‍കി ജിയോ പ്രൈം അംഗത്വമെടുത്താല്‍ ഓരോ മാസവും 303 രൂപക്ക് റീചാര്‍ജ് ചെയ്ത് നിലവിലെ സൗകര്യങ്ങള്‍ (പ്രതിദിനം സൗജന്യമായി അതിവേഗ 1 ജി.ബി ഡേറ്റ, പരിധിയില്ലാതെ കോള്‍ സൗകര്യം) എന്നിവ തുടര്‍ന്നും ആസ്വദിക്കാനാവും. ഒരു വര്‍ഷമാണ് ജിയോ പ്രൈമിന്റെ കാലാവധി. മൈ ജിയോ ആപ്പ് വഴി പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാം.

nita-ambani

ജിയോയുടെ കടന്നുവരവോടെ മറ്റു മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനികള്‍ അസ്വസ്ഥരായിരിക്കുകയാണെന്നും നൂറു കണക്കിന് പ്ലാനുകളാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അംബാനി പറഞ്ഞു. ഇവയേക്കാളൊക്കെ മികച്ച പ്ലാന്‍ ആയിരിക്കും മാര്‍ച്ച് 31-നു ശേഷം ജിയോ നല്‍കുക. മറ്റ് എല്ലാ ഓപറേറ്റര്‍മാരേക്കാളും ഇരട്ടി 4ജി ബേസ് സ്റ്റേഷനുകള്‍ ജിയോക്കുണ്ട്. ഇത് വരും മാസങ്ങളില്‍ ഇരട്ടിയാക്കുമെന്നും 99 ശതമാനം ഇന്ത്യക്കാരിലും ജിയോ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 170 ദിവസങ്ങളില്‍ ഓരോ നിമിഷവും ഏഴു പേര്‍ എന്ന നിലയ്ക്കാണ് ജിയോ ഉപഭോക്താക്കളെ സ്വന്തമാക്കിയതെന്ന് അംബാനി പറയുന്നു. ലോകത്തെ മറ്റെല്ലാ കമ്പനികളേക്കാളും മികച്ചതാണിത്. ജിയോ വരുന്നതിനു മുമ്പ് ബ്രോഡ്ബാന്റ് കാര്യക്ഷമതയില്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്. ഇപ്പോള്‍ നമ്മള്‍ ഒന്നാം സ്ഥാനത്തും. – അംബാനി പറഞ്ഞു.

2016 സെപ്തംബറിലാണ് സൗജന്യങ്ങള്‍ വാരിവിതറി ജിയോ അവതരിച്ചത്. ജനുവരി ഒന്നു മുതല്‍ ഹാപ്പി ന്യൂഇയര്‍ ഓഫര്‍ വഴി സൗജന്യങ്ങളുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി. ഇതിനകം പത്ത് കോടി ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നാണ് ജിയോയുടെ അവകാശവാദം.

 

<iframe width=”560″ height=”315″ src=”https://www.youtube.com/embed/2XGyUGM1rXY” frameborder=”0″ allowfullscreen></iframe>

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending