Connect with us

Culture

ജുഡീഷ്യറിയുടെ വിശ്വാസ്യത പരമപ്രധാനം

Published

on

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് ജസ്റ്റിസ് സി.എസ് കര്‍ണനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മെയ്്ദിനമായ തിങ്കളാഴ്ച കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്റെ ‘കുറഞ്ഞുവരുന്ന മാനസികനില’ പരിശോധിക്കാന്‍ ചീഫ്ജസ്റ്റിസ് അടങ്ങുന്ന സുപ്രീംകോടതിയുടെ ഏഴംഗബെഞ്ച് പശ്ചിമബംഗാള്‍ സംസ്ഥാന പൊലീസ്‌മേധാവിക്ക് ഉത്തരവ് നല്‍കിയിരിക്കയാണ്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡ് മെയ്‌നാലിന് ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് മെയ് എട്ടിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്തെ നീതിന്യായസംവിധാനത്തിലെ അത്യപൂര്‍വസംഭവം. ജഡ്ജിമാരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതിന് മൂന്നുമാസത്തിലധികം നീണ്ട കോടതിയലക്ഷ്യനടപടികളുടെ ഭാഗമായി സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കര്‍ണനോട് നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതിരുന്നതാണ് ഇത്തരമൊരു വിധിക്ക് കാരണമായത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.എസ് കെഹാറിനുപുറമെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍, പി.സി ഘോഷ്, കുര്യന്‍ ജോസഫ് എന്നിവരാണ് മേല്‍വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ഫെബ്രുവരി എട്ടുമുതല്‍ ജസ്റ്റിസ്‌കര്‍ണന്‍ ഇറക്കിയിട്ടുള്ള ഉത്തരവുകളൊന്നും പാലിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചിരിക്കയാണ്.
എന്നാല്‍ ഇതിനുശേഷം മണിക്കൂറുകള്‍ക്കകം ചീഫ്ജസ്റ്റിസ് അടക്കം ഏഴ് സുപ്രീംകോടതി ജഡ്ജിമാരുടെ മാനസികനില പരിശോധിക്കണമെന്ന് ജസ്റ്റിസ് കര്‍ണനും തിരിച്ച് ഉത്തരവിറക്കിയത് നീതിന്യായവ്യവസ്ഥിതിയെ മാത്രമല്ല, ജനാധിപത്യവിശ്വാസികളെയാകെ ഞെട്ടിപ്പിച്ചുകളഞ്ഞു. ഇതുസബന്ധിച്ച് ഡല്‍ഹി ഡി.ജി.പിക്കാണ് ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഡല്‍ഹിയിലെ പൊലീസ് തലപ്പത്ത് കമ്മീഷണറാണ്, ഡി.ജി.പിയല്ല ഉള്ളതെന്നുപോലുമറിയാത്തയാളാണ് ജസ്റ്റിസ് കര്‍ണന്‍ എന്നത് അദ്ദേഹത്തിനെതിരെയുള്ള സുപ്രീംകോടതി വിധിയെ സാധൂകരിക്കുന്നു. നല്ല മാനസികാരോഗ്യമുള്ള ഒരുദലിത് ജഡ്ജിയോടുള്ള പീഡനവും അധിക്ഷേപവുമാണ് സുപ്രീംകോടതിയുടെ വിധിയെന്ന് ജസ്റ്റിസ് കര്‍ണന്റെ ഉത്തരവില്‍ പറയുന്നു. ഭാര്യയും എഞ്ചിനീയര്‍മാരായ രണ്ടുമക്കളും തന്റെ ശാരീരിക-മാനസിക ആരോഗ്യത്തില്‍ സംതൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഉന്നതനീതിപീഠത്തിന്റെ വിധിയേ രാജ്യത്ത് നിലനില്‍ക്കൂ എങ്കിലും ജനത ഒന്നടങ്കം പരിപാവനതയോടെ വീക്ഷിക്കുകയും പ്രതീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ന്യായാധിപന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന ഈ തമ്മില്‍തല്ലിനെ എങ്ങനെയാണ് നീതിന്യായ വ്യവസ്ഥിതിയുടെ മാതൃകയായി കാണാനാവുക. മറ്റുജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ ഇതുവരെയും തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. നീതിന്യായവ്യവസ്ഥിതിയോടുള്ള വിശ്വാസ്യത തകരാനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കൂ.
ഏഴുവര്‍ഷത്തോളം മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നയാളാണ് ജസ്റ്റിസ് കര്‍ണന്‍. അന്നും ജാതിഅധിക്ഷേപം പറഞ്ഞ് ചീഫ് ജസ്റ്റിസിനും മറ്റുമെതിരെ ആരോപണങ്ങളുന്നയിക്കുകയും കോടതിയലക്ഷ്യം നേരിടുകയും ചെയ്തിരുന്നു ഇദ്ദേഹം. തുടര്‍ന്നായിരുന്നു തന്റെ സഹപ്രവര്‍ത്തകരായ 21 ജഡ്ജിമാര്‍ ഒപ്പിട്ടുനല്‍കിയ പരാതിപ്രകാരം ജസ്റ്റിസ് കര്‍ണനെ സ്ഥലംമാറ്റിക്കൊണ്ടുള്ള 2016 മാര്‍ച്ച് പതിനൊന്നിലെ സുപ്രീംകോടതിയുത്തരവ്. ഈ ഉത്തരവിനെ താന്‍ അസ്ഥിരപ്പെടുത്തുന്നുവെന്നായിരുന്നു പക്ഷേ ജസ്റ്റിസ് കര്‍ണന്റെ മറുവിധി. തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതി 2017 ഫെബ്രുവരി എട്ടിനാണ് കോടതിയലക്ഷ്യക്കേസെടുത്ത് നടപടിയാരംഭിച്ചത്. അന്നുമുതല്‍ കേസ് തീരുംവരെയും ജസ്റ്റിസ് കര്‍ണനെ നീതിന്യായകര്‍ത്തവ്യങ്ങളില്‍ നിന്നും കോടതി ഭരണനടപടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിനാണ് ഹൈക്കോടതിയിലടക്കമുള്ള ജഡ്ജിമാരെ നിയമിക്കാനും സ്ഥലം മാറ്റാനും അര്‍ഹത എന്നിരിക്കെ സുപ്രീകോടതിയുടെ നടപടികളെ അവിഹിതമായി കാണാനാവില്ല. അതേസമയം,ഒരു സംവിധാനത്തിനുകീഴില്‍ പ്രവര്‍ത്തിക്കേണ്ട ഹൈക്കോടതി ജഡ്ജി തനിക്കുമേലെയാണ് എല്ലാവരും എന്ന തോന്നലില്‍ അരുതാത്തതെല്ലാം വിധിയായി എഴുതിവെക്കുകയാണ്.
പട്ടികജാതിക്കാരനായതിനാലാണ് തന്നെ സുപ്രീംകോടതി നോട്ടമിടുന്നതെന്നും സി.ബി.ഐ ഏഴ് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം മുമ്പ് ആവശ്യപ്പെടുകയുണ്ടായി. ഏഴ് ജഡ്ജിമാര്‍ തന്റെ വസതിയിലെ കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടത് അദ്ദേഹത്തിന്റെ അധികാരപരിധി കടക്കുന്നതും അഹങ്കാരം നിറഞ്ഞതുമായിരുന്നു. പട്ടികവിഭാഗപീഡന നിരോധനനിയമപ്രകാരം സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ നിയമവിരുദ്ധതക്ക് കുടയായി ഒരു നിയമത്തെ ദുരുപയോഗിക്കുന്നത് ഒരു വ്യക്തിക്കും യോജിച്ചതല്ലെന്ന് അദ്ദേഹം ഓര്‍ക്കാതെ പോകുന്നു. നിയമനിര്‍മാണസഭയും ഭരണനിര്‍വഹണവിഭാഗവും കഴിഞ്ഞാല്‍ ജനാധിപത്യസംവിധാനത്തില്‍ കോടതിയാണ് മൂന്നാമത്തെ നെടുംതൂണ്‍. മറ്റുരണ്ടിനും ക്ഷതം വരുമ്പോഴൊക്കെയും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്നത് ജുഡീഷ്യറിയുടെ മുഖത്തേക്കാണ്. ആ തേജസ്സിന് വരുന്ന ഓരോ കോട്ടവും ജനാധിപത്യത്തിന്റേതുകൂടിയാണ്.
കാശ് കൊടുത്ത് അഭിഭാഷകപ്പട്ടം നേടുന്ന എത്രയോ കഥകള്‍ നാം കേട്ടിരിക്കുന്നു. പതിനഞ്ച് കൊല്ലം വക്കീലായിരുന്നാല്‍ ഒരു ഇന്ത്യന്‍ പൗരന് ഹൈക്കോടതി ജഡ്ജിയാകാം. ഇതിനുവേണ്ടത് പിന്നെ മേല്‍പിടിപാടുമാത്രം. ജസ്റ്റിസ് കര്‍ണനെപോലൊരാളെ ഹൈക്കോടതി ജഡ്ജിയാക്കുമ്പോള്‍ നിലവിലെ കൊളീജിയം സംവിധാനം എന്തെല്ലാം പരിഗണിച്ചിരുന്നു. സ്വത്തുസമ്പാദനക്കേസില്‍ ആരോപണവിധേയനായിരുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ കാലത്താണ് തമിഴ്‌നാട് സ്വദേശിയായ കര്‍ണനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. വസ്തുനിഷ്ഠമല്ലാതെ പലവിധികളും ജഡ്ജിമാരുടെ ഇച്ഛക്കൊത്ത് ആത്മനിഷ്ഠമാകുന്നു എന്ന പരാതി കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ഹൈക്കോടതി ജഡ്ജിയുടെ മാനസികനില തകരാറിലാണെന്ന് സുപ്രീംകോടതി സംശയിക്കുന്നതിലേക്കുവരെ ഇത് വൈകിപ്പോകരുതായിരുന്നു. അങ്ങനെ വരുമ്പോള്‍ ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ എട്ടുവര്‍ഷക്കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നേരിടുക എന്നതാണ് ഇനി ജസ്റ്റിസ് കര്‍ണനുമുമ്പിലുള്ള വഴി. ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നൂതനമായ സങ്കേതങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ജസ്റ്റിസ് കര്‍ണന്‍ സംഭവം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending