Connect with us

More

കര്‍ണാടകയില്‍ ശക്തമായ പോളിങ്; യെദ്യൂരപ്പക്ക് സമനില തെറ്റിയതായി സിദ്ധരാമയ്യ

Published

on

ബംഗളൂരു: ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കാടിളക്കിയുള്ള നേതാക്കളുടെ പടയോട്ടത്തിനുമൊടുവിലാണ് കര്‍ണാടക ഇന്ന് ബൂത്തിലെത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം വോട്ടിംഗ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍. തലസ്ഥാന നഗരമായ ബംഗളൂരുവിലാണ് ഏറ്റവും കുറഞ്ഞ പോളിങായ 40 ശതമാനം രേഖപ്പെടുത്തിയത്. രാമനഗരത്തിലാണ് 64 ശതമാനത്തോടെ ഏറ്റവും കൂടിയ വോട്ടിങ് രേഖപ്പെടുത്തിയത്.

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.45 ശതമാനമായിരുന്നു വോട്ടിങ്. അതേസമയം കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയുടെ ശരാശരി വോട്ടിങ് ശതമാനം 67.1 ആണ്.

 


അതിനിടെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യ വരുണുവില്‍ മകന്‍ ഡോ. യോഗേന്ദ്ര സിദ്ധരാമയ്യക്കൊപ്പം വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നത് ഉറപ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് ജയിക്കുന്നതില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് സമനില തെറ്റിയതായും കോണ്‍ഗ്രസ് 120ലധികം സീറ്റുകള്‍ നേടുമെന്നും
അദ്ദേഹം പറഞ്ഞു.


കര്‍ണാടകയിലെ വോട്ടര്‍മാര്‍ എല്ലായ്‌പ്പോഴും രാഷ്ട്രീയ പക്വത കാണിക്കുന്നവരാണെന്ന്. രാജ്യം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന മാറ്റത്തിന്റെ തുടക്കമാവും അത്. സമഗ്രവും സമാധാനപരവുമായ കര്‍ണ്ണാടകക്കായി വോട്ട് ചെയ്യാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ദക്ഷിണേന്ത്യയില്‍ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഏറെ ദേശീയ പ്രാധാന്യമുളളതാണ് കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരിട്ട് ഏറ്റുമുട്ടിയ പ്രചാരണ പോരാട്ടത്തിനൊടുവിലാണ് ഇന്നത്തെ വോട്ടെടുപ്പ്. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എന്നപോലെ ബിജെപിക്കും മോദിക്കും അതീവ നിര്‍ണായകമാവും മെയ് 15ന് കര്‍ണാടക നല്‍കുന്ന ഫലം.

അടുത്ത അഞ്ചു വര്‍ഷം സംസ്ഥാനം ആരു ഭരിക്കണമെന്ന് വിധിയെഴുതുന്ന നിര്‍ണായക ജനവിധിക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 225 അംഗ സഭയില്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒരു അംഗത്തെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നതാണ്. ജയനഗര്‍ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി.എന്‍ വിജയകുമാറിന്റെ മരണത്തെതുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. വ്യാജ വോട്ടര്‍ ഐ.ഡികള്‍ കൂട്ടത്തോടെ പിടികൂടിയ സംഭവത്തില്‍ ആര്‍.ആര്‍ മണ്ഡലത്തിലെ വോട്ടെടുപ്പുകൂടി ഇന്നലെ മാറ്റിവെച്ചിട്ടുണ്ട്. കാലത്ത് ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടത്തുന്ന വോട്ടെടുപ്പില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പാക്കുന്നതിന് വി.വി.പാറ്റ് രസീതുമുണ്ടാകും. 4.9 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 2.5 കോടി പുരുഷന്മാരും 2.4 കോടി സ്ത്രീകളും 4552 ഭിന്ന ലിംഗക്കാരും.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്‍ണാടക 2019ലെ പൊതു തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റൈസറായിക്കൂടിയായാണ് കാണുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍. എച്ച്.ഡി കുമാരസ്വാമിയാണ് ജെ.ഡി.യുവിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

തെരഞ്ഞെടുപ്പിനു മുമ്പെ നടന്ന അഭിപ്രായ സര്‍വേകളെല്ലാം കോണ്‍ഗ്രസിന് അനുകൂലമാണ്. മെയ് 15നാണ് വോട്ടെണ്ണല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending