Connect with us

More

കത്വ കൊലപാതകം: ഏഴുപ്രതികളില്‍ ആറുപേരും കുറ്റക്കാരന്ന് പ്രത്യേക കോടതി, ശിക്ഷ 2 മണിക്ക് വിധിക്കും

Published

on

ന്യൂഡല്‍ഹി/ പത്താന്‍കോട്ട്: ജമ്മുവിലെ കത്വവയില്‍ ബക്രേവാല്‍ നാടോടി സമുദായത്തില്‍ പെട്ട എട്ടുവയസ്സ് പായമുള്ള പെണ്‍കുട്ടിയെ ബലാല്‍സംഘത്തിനിരായക്കി ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റമാരോപിക്കപ്പെട്ട ഏഴുപ്രതികളില്‍ ആറുപേരും കുറ്റക്കാരന്ന് പത്താന്‍കോട്ടിലെ പ്രത്യേക കോടതി കണ്ടത്തി. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതക വാര്‍ത്ത പുറംലോകമറിഞ്ഞത്. സഞ്ജി റാം, ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, ദീപക് കജൂരിയ, സുരേന്ദ്ര വര്‍മ, തിലക് രാജ് എന്നിവരാണ് കുറ്റക്കാരന്ന് കോടതി കണ്ടത്തിയത്. ശിക്ഷ രണ്ടുമണിക്ക് വിധിക്കും.

ജനുവരി പത്തിന് കുട്ടിയെ തട്ടികൊണ്ടുപോയി നാല് ദിവസം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മയക്കി കിടത്തി പീഡനത്തിന് വിധേയമാക്കിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. 15 പേജുള്ള ചാര്‍ജ് ഷീറ്റാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗ്രാമതലവനായ സഞ്ജിറാം അടക്കമുള്ളവരെയാണ് കേസില്‍ കുറ്റക്കാരന്ന് കോടതി കണ്ടത്തിയത്. സംഭവസമയത്ത് ഉത്തര്‍പ്രദേശില്‍ പരീക്ഷക്കായി പോയിരിക്കുകയാണന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി ഏഴാം പ്രതിയെ വെറുതെ വിട്ടത്. കേസില്‍ കുറ്റാരോപിതനാക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ ഇനിയും ആരംഭിച്ചിട്ടില്ല.

പ്രതികള്‍ക്കെതിരെയുള്ള പോലീസ് നടപടിയെ എതിര്‍ത്ത് ജമ്മുവില്‍ ഹിന്ദുത്വ സംഘടകള്‍ രംഗത്തെത്തിയിരുന്നു. കേസിന്റെ സുഗമമായ നടത്തിപ്പ് ജമ്മുകാശ്മീരില്‍ സാധ്യമാവില്ലന്ന് കണ്ടത്തിയെതിനെ തുടര്‍ന്ന് കേസ് പഞ്ചാബിലെ പത്താന്‍കോട്ടിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ മുബീന്‍ ഫാറൂഖിയാണ് ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ വിഎസ് ചൊപ്ര, തേജേന്ദ്ര സിംഗ് എന്നിവര്‍ ഹാജരായി. മുസ്ലിംയൂത്ത് ലീഗ് ദേശീയ നേതാക്കളായ സികെ സുബൈര്‍, അഡ്വ ഫൈസല്‍ ബാബു, ഷിബുമാരാന്‍ എന്നിവര്‍ പത്താന്‍കോട്ടിലെ കോടതിയിലെത്തിയിരുന്നു. മുസ്ലിംയൂത്ത് ലീഗാണ് ഇരയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുന്നത്.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending