Connect with us

Culture

തീപ്പന്തമാകാന്‍ കീഴാറ്റൂര്‍രിലെ ‘വയല്‍കിളികള്‍’ പാര്‍ട്ടിയെ ഞെട്ടിച്ച് സമരം രണ്ടാം ഘട്ടിത്തിലേക്ക്

Published

on

 

സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നിവാസികള്‍ വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്‍ക്കിളികളികളും കീഴാറ്റൂര്‍ കോളനിയില്‍ രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്‍ദിഷ്ട ബൈപാസ് അലൈന്‍മെന്റ് മാറ്റുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നും സമരം വയല്‍ സംരക്ഷണ സമിതിയായ വയല്‍ക്കിളികള്‍പിന്‍വലിച്ചത്. എന്നാലിപ്പോള്‍ പുതുതായി സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ അലൈന്‍മെന്റും പരിസ്ഥിത സൗഹാര്‍ദമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വയല്‍ക്കിളികള്‍ കഴിഞ്ഞ ദിവസം വിദഗ്ദ്ധ സംഘവും കളക്ടറും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നിറങ്ങിപോവുകയും സമരം പുനരാംരഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.keezhatoor-protest100

സിപിഎം കേന്ദ്രമായ കീഴാറ്റൂരില്‍ സമര സമിതികളായ വയല്‍ക്കിളികളായും ജനകീയ സമരസമിതിയായും ചേര്‍ന്ന് പ്രവര്‍ത്തികുന്നുതിന് വിലക്കുണ്ടായിരുന്നു. എ്ന്നാല്‍ ഈ വിലക്കുകള്‍ ലംഘിച്ച് ആളുകള്‍ കൂട്ടമായി സമര സമിതിയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കകുന്നത് പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ട്. സിപിഎം എംഎല്‍എ ആയ ജയിംസ് മാത്യു കോളനിയിലെത്തി വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തെങ്കിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി യോഗം പാതിവഴിയില്‍ ഉപേക്ഷിച്ചു ഇറങ്ങിപ്പോവുകയായിരുന്നു. പാര്‍ട്ടിയുടെ ഇരുമ്പുമറ കൊണ്ടു എല്ലാം അടക്കി നിര്‍ത്താമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം കൂടിയാണ് ഇപ്പോള്‍ കീഴാറ്റൂരുകാര്‍ തകര്‍ത്തിരിക്കുന്നത്.ഇന്നലെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നേരത്തേ സമരം നടന്ന കീഴാറ്റൂരില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ബൈപ്പാസിനെതിരെ രണ്ടാംഘട്ട സമര പ്രഖ്യാപനവും നടത്തുകയും ചെയ്തു. തുടര്‍ന്ന് എന്ത് വിലകൊടുത്തും ഇതുവഴി ബൈപ്പാസ് വരുന്നതിനെ എതിര്‍ക്കുമെന്നും, വയലും വീടും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പ്രകടനമായി കോളനിയിലേക്ക് പോയി. അവിടെ കഴിഞ്ഞ ദിവസം രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വയല്‍ക്കിളികളെ സ്വീകരിച്ചു. തുടര്‍ന്നു സംയുക്തമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലയുമൊരുക്കി. പുതിയ അലൈന്‍മെന്റ് പ്രകാരം കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെയാണ് രണ്ടാം ഘട്ട സമരത്തിന് നാന്ദി കുറിച്ചത്. പുതിയ അലൈന്‍മെന്റിന്റെ അടിസ്ഥാനത്തില്‍ ബൈപ്പാസ് വന്നാല്‍ തോടും വയലും വീടും നഷ്ടപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 19 ദിവസം നീണ്ടുനിന്ന ആദ്യഘട്ട സമരം വയലുകള്‍ ഒഴിവാക്കി പുതിയ ദിശ കൊണ്ടുവരുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നേരത്തെ സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ 18 ന് എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി ഉറപ്പിച്ച പുതിയ അലൈന്‍മെന്റ് പ്രകാരം വയലുകളും, വീടുകളും, ക്ഷേത്രങ്ങളും നശിക്കുന്ന അവസ്ഥയാണുളളത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും കടുത്ത ജനകീയ പ്രക്ഷോഭം ഉണ്ടായിട്ടും വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായി രംഗത്തുവരുന്ന അധികാരികള്‍ അതില്‍നിന്നും പിന്‍മാറണമെന്നും വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും യുവാക്കളുമായി വന്‍ജനപിന്തുണയോടെയാണ് രണ്ടാംഘട്ട സമര പ്രഖ്യാപനവും നടന്നത്. ബദല്‍ നിര്‍ദ്ദേശമായി നിലവിലുളള ദേശീയപാത വികസിപ്പിക്കുക എന്നതാണ് വയല്‍ക്കിളികള്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെ നിലവിലുളള ദേശീയപാത വികസിപ്പിക്കുവാനുളള സാധ്യതകള്‍ ആരായാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending