Connect with us

Culture

താരപ്പകിട്ടില്‍ മുംബൈ നോര്‍ത്ത്

Published

on

സക്കീര്‍ താമരശ്ശേരി

ഒരുകാലത്ത് ബോളിവുഡില്‍ പ്രഭ വിതറിയ ഗ്ലാമര്‍ താരം ഊര്‍മിള മാതോംഡ്കറെ എങ്ങനെ മറക്കും ?. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍. പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അസാധാരണ മെയ്‌വഴക്കത്തോടെ ബോളിവുഡില്‍ ആടിപ്പാടിയ ഊര്‍മിള ഇന്ന് രാഷ്ട്രീയത്തിലും താരമാണ്. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. തികച്ചും അപ്രതീക്ഷിതമായ രംഗപ്രവേശം. എതിരാളികള്‍ക്കു ചങ്കിടിപ്പും അനുയായികളില്‍ ആവേശവും വിതറി ഊര്‍മിള കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. നടിയെന്നതിലുപരി ജനകീയ നേതാവാകാനുള്ള കരുത്തും തലയെടുപ്പും തനിക്കുണ്ടെന്ന് ഇതിനകം തന്നെ തെളിയിച്ചു അവര്‍. ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ അട്ടിമറി തന്നെ ലക്ഷ്യം. നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 29ന് മുംബൈ നോര്‍ത്തും പോളിങ് ബൂത്തിലെത്തും.

അഭ്രപാളിയില്‍
രംഗീല എന്ന ഒറ്റ സിനിമ മതി ഊര്‍മിളയുട ഗ്രാഫ് അളക്കാന്‍. പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായിക. താരത്തിന്റെ സിനിമകളും ഗാനരംഗങ്ങളും ഇന്നും യൂ ട്യൂബില്‍ ആസ്വദിക്കുന്നവരേറെ. 42-ാം വയസിലായിരുന്നു വിവാഹം. ഭര്‍ത്താവ് കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്‌സിന്‍ അക്തര്‍. തന്നെക്കാള്‍ 10 വയസ് കുറവാണ് ഭര്‍ത്താവിനെന്ന് ഈര്‍മിള അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മൊഹ്‌സിന് ആദ്യമായി നിര്‍മിക്കുന്ന മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു അപ്രതീക്ഷിത നീക്കം. വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. 2014 ല്‍ അജോബ എന്ന മറാത്തി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്‌മെയില്‍ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ഉരുക്കുകോട്ടയിലെ
വിള്ളല്‍
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു മുംബൈ നോര്‍ത്ത്. 1957ലും 1962ലും മലയാളിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.കെ. കൃഷ്ണമേനോന്‍ വിജയിച്ച തട്ടകം. 1980ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മലയാളി രവീന്ദ്ര വര്‍മയും ഇതേ മണ്ഡലത്തില്‍നിന്നു വിജയിച്ചു. മൊറാര്‍ജി ദേശായ് സര്‍ക്കാരില്‍ തൊഴില്‍പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം മാവേലിക്കര സ്വദേശിയാണ്. പിന്നീട് മണ്ഡലം പുനര്‍നിര്‍ണിയിച്ചു. ബോറിവ്‌ലി, മലാഡ് വെസ്റ്റ്, കാന്തിവ്‌ലി, ചാര്‍കോപ് എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് നിലവില്‍ മുംബൈ നോര്‍ത്ത് മണ്ഡലം. 2004ല്‍ ഗോവിന്ദയും 2009ല്‍ സജ്ഞയ് നിരുപമും കോണ്‍ഗ്രസിനെ വിജയതീരത്തെത്തിച്ചു. 2014ല്‍ ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടി മണ്ഡലം പിടിച്ചെടുത്തത് നാലര ലക്ഷം വോട്ടിന്റെ വ്യത്യാസത്തില്‍. തോറ്റത് കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് സജ്ഞയ് നിരുപം.

പോരാളി
പ്രതികൂല സാഹചര്യങ്ങളേറെയുണ്ട്. എതിരാളിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലം കോണ്‍ഗ്രസിനുവേണ്ടി തിരിച്ചുപിടിക്കണം. ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു ഈര്‍മിള. ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയും ജനങ്ങളിലേക്കിറങ്ങി. തിരക്കിട്ട പ്രചാരണവുമായി എല്ലായിടവും ഓടിയെത്തും. പാര്‍ട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ട ഒരു മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാവാന്‍ ഇനിയെന്തു വേണം. താരമായല്ല, ഒരു സാധാരണക്കാരിയായാണ് ജനങ്ങളിലേക്കിറങ്ങുന്നതെന്ന് ഊര്‍മിള അടിവരയിടുന്നു. മണ്ഡലത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ട്. ചേരികളുടെ വികസനം, കുടിവള്ള ദൗര്‍ലഭ്യം, സ്ത്രീകളുടെ ആരോഗ്യം, പൊതുശൗചാലയം തുടങ്ങി ഒരുപിടി നിര്‍ദേശങ്ങള്‍.

ഒളിയാക്രമണം
ഊര്‍മിളയുടെ താരപ്പകിട്ടില്‍ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് കോണ്‍ഗ്രസിനായിരുന്നു ചങ്കിടിപ്പെങ്കില്‍ ഇപ്പോള്‍ ബിജെപി ക്യാംപിലാണ് ആശങ്ക. പതിവ് കുതന്ത്രം തന്നെ അവര്‍ പ്രയോഗിച്ചു. വര്‍ഗീയതയും വ്യക്തിഹത്യയും. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഊര്‍മിള ഹിന്ദുമതത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി. പിന്നാലെ അധിക്ഷേപവും. സൗന്ദര്യമാണ് ഊര്‍മിളയെ രാഷ്ട്രീയത്തിലെത്തിച്ചതെന്ന് വരെ പരാമര്‍ശം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി തന്നെ ഇത് പലകുറി ആവര്‍ത്തിച്ചു. എന്നാല്‍ ഉരുളക്കുപ്പേരി പോലെ ഊര്‍മിളയുടെ മറുപടി. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. മഹത്തായ മതത്തിന് ചീത്തപ്പേരുണ്ടാക്കുംവിധം ജനങ്ങളെ വഴിതെറ്റിക്കുകയാണ് ബി.ജെ.പി. ഹിന്ദുമതം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും മതമാണ്. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ പലരെയും ഇരയാക്കിയതു പോലെ തന്നെയും വേട്ടയാടുകയാണ്. എന്നാല്‍ ഇതൊന്നും വിലപ്പോവില്ല- ഇരുത്തം വന്ന നേതാവിന്റെ പ്രതികരണം.

അവസാന അടവ്
ഊര്‍മിളയുടെ ജനപ്രീതിയില്‍ അരിശംപൂണ്ട് ശാരീരികമായി ആക്രമിക്കാനും നീക്കമുണ്ടായി. മുംബൈയിലെ ബോറിവാലിയില്‍ കഴിഞ്ഞദിവസം നടന്ന ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അലങ്കോലമാക്കാനായിരുന്നു നീക്കം. റാലിയിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി മോദിക്ക് മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പദപ്രയോഗവും കയ്യേറ്റവുമുണ്ടായി. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് പരിപാടി നടന്നത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending