Connect with us

More

അമ്മ രാത്രിഡ്യൂട്ടി കഴിഞ്ഞെത്തുന്നതും കാത്തിരിപ്പാണ് സിദ്ദാര്‍ഥും റിഥുലും

Published

on

കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിപ്പാണ് റിഥുലും സിദ്ധാര്‍ഥും. ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ലിനി പോയ് മറഞ്ഞത് അവരറിഞ്ഞിട്ടില്ല. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ അഞ്ചും രണ്ടും വയസ്സുമുള്ള മക്കളാണ് അമ്മ തങ്ങളെ വിട്ട് പോയതറിയാതെ, തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും കാത്തിരിക്കുന്നത്.

രണ്ട് മൂന്ന് ദിവസമായി റിഥുലും സിദ്ധാര്‍ഥും അമ്മയെ കണ്ടിട്ട്. ഇടക്കിടെ ചോദിക്കും. ആസ്പത്രിയില്‍ ജോലിത്തിരക്കിലാണെന്നൊക്കെ വീട്ടുകാര്‍ പറയും. രാത്രി ഡ്യൂട്ടിയുള്ളപ്പോള്‍ ലിനി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ അവരത് വിശ്വസിച്ചിരിക്കുകയാണ്. രണ്ട് വയസ്സുള്ള സിദ്ധാര്‍ഥ് അമ്മയെ കാണാതെ ഇടക്കിടക്ക് കരയും. അല്‍പം കഴിയുമ്പോള്‍ അത് നില്‍ക്കും. കുടുംബത്തിന്റെയും വീട്ടിലെത്തുന്നവരുടെയും കരളലിയിക്കുകയാണ് ഈ പിഞ്ചുകുഞ്ഞിന്റെ മുഖം. വൈറല്‍ പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ രോഗം ഏറ്റുവാങ്ങേണ്ടി വന്ന ലിനിയുടെ വീട്ടിലെങ്ങും സങ്കടത്തിന്റെ കണ്ണീര്‍നനവാണ്. ഭര്‍ത്താവിനും മക്കള്‍ക്കും പോലും അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാതെയാണ് ഞായറാഴ്ച രാത്രി മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തില്‍ രോഗികളുടെ കാവല്‍ മാലാഖ എരിഞ്ഞൊടുങ്ങിയത്. രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ഞായറാഴ്ച രാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

രോഗികളെ പരിചരിക്കാനും അവര്‍ക്കൊപ്പം ജീവിതം സമര്‍പ്പിക്കാനുമുള്ള ആശയോടെയാണ് ലിനി നഴ്‌സിങ് മേഖലയിലെത്തിയത്.
ലിനി ഉള്‍പ്പെടെ മൂന്നു പെണ്‍മക്കളേയും അനാഥമാക്കിയാണ് ചെമ്പനോട കൊറത്തിപ്പാല പുതുശ്ശേരി നാണു മരണത്തിലേക്ക് വഴുതിയത്. അച്ഛന്‍ ആസ്പത്രിയില്‍ കിടന്നപ്പോള്‍ പരിചരണത്തിനു നിന്നാണ് അവള്‍ നഴ്‌സാവാനുള്ള തീരുമാനമെടുത്തത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും അമ്മ രാധ അതിന് താങ്ങായി നിന്നു. നഴ്‌സിങ് രംഗത്തെ മികച്ച പ്രൊഫഷനല്‍ ആവുകയെന്ന ലക്ഷ്യത്തോടെ ജനറല്‍ നഴ്‌സിങ് മതിയാകാതെ ബംഗളുരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ നിന്ന് ബി.എസ്.സി നഴ്‌സിങും പൂര്‍ത്തിയാക്കി. ഇതിന് എടുത്ത ബാങ്ക് ലോണ്‍ വലിയ തലവേദനയായി.

തുച്ഛമായ വേതനമുള്ള സ്വകാര്യ ആസ്പത്രിയിലെ നഴ്‌സിങ് ജോലി വിട്ടാണ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ദിവസവേതനത്തില്‍ ജോലിക്ക് കയറിയത്. ഒരു വര്‍ഷം തികഞ്ഞേയുള്ളൂ. അപ്രതീക്ഷിത ദുരന്തം അവളുടെ ജീവിതം തന്നെ കവര്‍ന്നെടുത്തു.
വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് ലിനി അങ്ങോട്ടു താമസം മാറിയത്.

അവിടെ നിന്നും ദിവസേന പേരാമ്പ്രയില്‍ ഡ്യൂട്ടിക്കെത്തും. രോഗം പകരുമെന്ന ഭീതിയുണ്ടായതിനാല്‍ ബഹ്‌റൈനില്‍ നിന്നു നാട്ടിലെത്തിയ സജീഷിനേയും ഡോക്ടര്‍മാര്‍ തന്റെ പ്രിയതമയെ കാണാന്‍ അനുവദിച്ചിരുന്നില്ല.

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending