Connect with us

Video Stories

ഒറ്റ രൂപയുടെ വക്കീല്‍

Published

on

പാകിസ്താന്‍ പട്ടാളക്കോടതി വിധിച്ച തൂക്കുകയറില്‍ നിന്ന് കുല്‍ഭൂഷണ്‍ ജാദവിനെ പുഷ്പം പോലെ രക്ഷിച്ചെടുത്ത ഹരീഷ് സാല്‍വെക്കാണ് ഇന്ത്യന്‍ ജനതയുടെ അഭിവാദ്യം. ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ഖാനെ ഒരു രാത്രി പോലും ജയിലില്‍ കഴിയാന്‍ അനുവദിക്കാത്ത സാല്‍വെ ലോകത്തെ തന്നെ സമ്പന്നരായ അഭിഭാഷകരില്‍ മുമ്പനാണ്. ജനാധിപത്യ രാജ്യങ്ങളെല്ലാം പഠിപ്പും പൊടിപ്പുമുള്ള അഭിഭാഷകരുടെ കൈകളിലേക്കാണ് നീങ്ങുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയും കപില്‍ സിബലും പി.ചിദംബരവും അതിന്റെ ചിഹ്നങ്ങള്‍ മാത്രം. ദിവസ വേതനം 30 ലക്ഷം രൂപ വരെ പോകുമെങ്കിലും സാല്‍വെ അന്താരാഷ്ട്ര കോടതിയില്‍ രാജ്യത്തിന് വേണ്ടി വാദിക്കാന്‍ ഒറ്റ രൂപയേ പ്രതിഫലമായി വാങ്ങിയുള്ളൂവെന്നാണ്, സാല്‍വെക്ക് അഭിവാദ്യമര്‍പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എല്ലാരും ഹരീഷ് സാല്‍വെയെ പ്രശംസിക്കുന്നു. തക്ക സമയത്ത് രാജ്യാന്തര കോടതിയെ സമീപിക്കാനായത് നേട്ടമായി. കോടതിയിലെത്തും മുമ്പെ സര്‍ക്കാര്‍ സാല്‍വെയോടാണ് നിയമോപദേശം തേടിയത്. അതിനായി അല്‍പം സങ്കീര്‍ണമായ ഈ കേസ് പഠിച്ചു. ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ പട്ടാളം വിചാരണ ചെയ്തത് ചാരക്കേസിലാണ്. വിയന്ന അന്താഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കരാര്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളാണ് പാകിസ്താനും ഇന്ത്യയും. ഈ കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു പാകിസ്താന്റെ വാദം. ജാദവിന് അഭിഭാഷകരുടെ സേവനം ലഭ്യമാക്കിയതുമില്ല. ഒന്നര മണിക്കൂര്‍ കൊണ്ട് പാകിസ്താന്‍ വാദങ്ങളെ ചുരുട്ടി മടക്കിക്കെട്ടി സാല്‍വെ ഹേഗില്‍ നിന്ന് മടങ്ങി. ഈ കേസില്‍ ഹാജരായപ്പോള്‍ പ്രത്യേക വികാരത്താല്‍ വിജൃംഭിതനായെന്ന് സാല്‍വെ സദാ ദേശ സ്‌നേഹ വിജൃംഭിതനായ അര്‍ണബ് ഗോസാമിയോട് പറഞ്ഞല്ലോ.

ഒറ്റ ഹാജറിന് അഞ്ചും പത്തും ലക്ഷം രൂപാ ഫീസാക്കുന്ന ഒരു പറ്റം അഭിഭാഷകരെങ്കിലും ഇവിടെയുണ്ട്. രാംജത്മലാനിയെന്ന തൊണ്ണൂറുകാരന്‍ എം.പിയും ഇതില്‍ വരും. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് വേണ്ടി അരുണ്‍ജെയ്റ്റ്‌ലി എന്ന കോടിപതി അഭിഭാഷക മന്ത്രിക്കെതിരെ ജത്മലാനി ഹാജരായപ്പോഴാണ് ചോദ്യമുയര്‍ന്നത്, എവിടുന്ന് കെജ്‌രിവാളിന് ഇത്രയും പണമെന്ന്. ഒരു രൂപ ഫീസ് വാങ്ങി ഹാജരാകുമെന്ന് ജത്മലാനി അറിയിച്ചപ്പോഴാണ് കെജ്‌രിക്ക് ശ്വാസം വീണത്.
കെ.ടി.എസ് തുള്‍സി, പി.പി റാവു, മുകുള്‍ രോഹത്ഗി ഇവരില്‍ ചിലര്‍ സൊളിസിറ്റര്‍ ജനറലും അഡീഷനല്‍ സൊളിസിറ്ററുമൊക്കെയാവുന്നു. സര്‍ക്കാറിന്റെ വക്കാലത്തുമായി നടക്കാന്‍ ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ല. 1999 മുതല്‍ 2002 വരെ സൊളിസിറ്ററായിരുന്ന സാല്‍വെ അത് തുടരാന്‍ ക്ഷണമുണ്ടായിട്ടും വിസമ്മതിക്കുകയായിരുന്നു. സാല്‍വെയുടെ കക്ഷികളുടെ പേര് കേട്ടാല്‍ പരിചയം തോന്നും. മുകേശ് അംബാനി, സുനില്‍ മിത്തല്‍, രത്തന്‍ ടാറ്റ, ലളിത് മോദി, മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദല്‍… അംബാനി സോദരന്‍മാര്‍ തമ്മിലൊരു പോര്. റിലയന്‍സ് നാച്വറല്‍ ഗ്യാസായിരുന്നു വിഷയം. മുകേശിന്റെ അഭിഭാഷകന്‍ സാല്‍വെ. അപ്പുറത്ത് ജത്മലാനി. 15 കോടിയായിരുന്നു അക്കേസിന് വേണ്ടി മാത്രം മുകേശ് വക്കീല്‍ ഫീസ് നല്‍കിയത്. ഇപ്പോഴത്തെ കേസുകളും അങ്ങനെയാണ്. കോടികളാണ് ഓരോ കേസിലെയും തര്‍ക്ക വിഷയം. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോര്‍പറേറ്റുകള്‍ കുടിശ്ശികയാക്കുന്നത് കോടികള്‍. വല്യ ഫീസുകാരായ അഭിഭാഷകരെ കോടതിയിലെത്തിക്കുന്നതോടെ കേസില്‍ വിജയം ഉറപ്പ്. സംസ്ഥാന സര്‍ക്കാറുകള്‍ക്കാകട്ടെ സാദാ വക്കീലന്‍മാരും. ലാവ്‌ലിന്‍ കേസ് വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ വഹ വക്കീലരും നിയമോപദേശകരും മടിയിലില്ലാഞ്ഞിട്ടല്ലല്ലോ.
പ്രശസ്തമായ ഒട്ടു വളരെ കേസുകള്‍ ഹരീഷ് സാല്‍വെയുടെ ഡയറിയിലുണ്ട്. നികുതി കുടിശ്ശികക്കേസില്‍ വോഡഫോണിന് വേണ്ടി ഹാജരായി. നീരാ റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയാണ് സാല്‍വെയുടെ കക്ഷി. മുല്ലപ്പെരിയാര്‍ കേസില്‍ കേരള സര്‍ക്കാരും ഇദ്ദേഹത്തിന്റെ കക്ഷിയായി. ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കേരളത്തിന് വേണ്ടി ഹാജരായതും സാല്‍വെ. വോട്ട് ചെയ്ത് തിരിച്ചു വരാമെന്ന് സമ്മതിച്ച് നാടു പിടിച്ച ഇറ്റലിക്കാര്‍ തിരിച്ചു വരില്ലെന്നായതോടെ സാല്‍വെ വക്കാലത്തൊഴിഞ്ഞു.
മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ഖാന് കോടതി വിധിച്ചത് അഞ്ചു വര്‍ഷത്തെ തടവായിരുന്നെങ്കില്‍ ഒരു രാത്രി പോലും ജയിലില്‍ കഴിയേണ്ടിവന്നില്ല ഖാന്. സാല്‍വെ അദ്ദേഹത്തിന് ജാമ്യം വാങ്ങിക്കൊടുത്തു.
മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ മുത്തഛന്‍ പി കെസാല്‍വെ അറിയപ്പെട്ട അഭിഭാഷകനായിരുന്നു. അച്ഛന്‍ എന്‍. പി.കെ സാല്‍വെ കോണ്‍ഗ്രസ് നേതാവും അമ്മ അമൃതി ഡോക്ടറുമായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി തുടങ്ങിയ പ്രൊഫഷനല്‍ ജീവിതം അല്‍പം വഴിമാറി. നികുതി, ഭരണഘടന ഇതൊക്കെ ഇഷ്ട മേഖല. രണ്ട് മക്കള്‍. മകള്‍ സാനിയയും അര്‍മാന്‍ സിദ്ദീഖിയുമായുള്ള വിവാഹം ആര്‍ഭാടം കൊണ്ട് മാത്രമായിരുന്നില്ല ശ്രദ്ധേയമായത്. സ്‌പെഷല്‍ മാര്യേജ് നിയമമനുസരിച്ചായിരുന്നു. വിവാഹ രജിസ്‌ട്രേഷന്‍. പക്ഷെ വിവാഹം നടന്ന ഗോവയില്‍ സ്‌പെഷല്‍ മാര്യേജ് നിയമം ബാധകമായിരുന്നില്ല. അത് ചൂണ്ടിക്കാട്ടി ഒരാള്‍ കോടതിയെ സമീപിച്ചപ്പോഴേക്കും ഗോവന്‍ സര്‍ക്കാര്‍ ഈ നിയമം ബാധകമാക്കി ഉത്തരവിറക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending