Connect with us

Culture

രാഹുൽ പ്രതീക്ഷയുടെ ഐക്കൺ ആകുന്നത്..

Published

on

ബഷീര്‍ ഫൈസി ദേശമംഗലം

ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം
പകർന്ന് നൽകിയ ഒരു ഗരിമയിൽ
അഭിരമിച്ചു,കീഴ് വഴക്കങ്ങൾ നൽകിയ
സുഖ ശീതളിമയിൽ അഭിരമിച്ചു വേണമെങ്കിൽ ഈ ചെറുപ്പക്കാരന്
തന്റെ യവ്വനത്തെ വർണ്ണാഭമാക്കി ആഘോഷിക്കമായിരുന്നു.

പക്ഷെ തികച്ചും വേറിട്ട വഴി തന്നെയാണ് രാഹുൽ തുറക്കാൻ ശ്രമിച്ചത്.
ഗ്രാമങ്ങളിലൂടെ സഞ്ചാരം ചെയ്തു,
കുടിലുകളിൽ അന്തിയുറങ്ങി,
മുക്കുവക്കുടിലുകളിൽ നിന്നു ഭക്ഷണം കഴിച്ചു.
അയാൾ ചില സന്ദേശങ്ങൾ പകർന്നു നൽകാൻ ശ്രമിച്ചിട്ടുണ്ട്.
അതിലെ ആത്മാർത്ഥത എത്രയാണെന്ന് അളക്കാൻ തൽക്കാലം രാഷ്ട്രീയ വിലയിരുത്തൽ അല്ല ഇതു.

പക്ഷെ ആ മനുഷ്യൻ അങ്ങിനെ
അരികു ജീവിതങ്ങളെ ചേർത്തു പിടിക്കാൻ ഒരു അടയാളമെങ്കിലും ആകുന്നു എന്നത് ഇരുട്ടിലേ വെള്ളെക്കീറു തന്നെയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങൾ ആണ് സമീപകാലത്ത്
ഫലം കിട്ടിയതെങ്കിലും അദ്ദേഹത്തിന്റെ
ആ പുതിയ വഴി വെട്ടലിന്റെ ഫലം ഇന്ത്യ ഇനിയാണ് കാണുക എന്നു തോന്നുന്നു.

ഗോസ്സാമികൾ വാഴുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ അവിടത്തെ പൗരന്മാർ വെറും പ്രചകൾ മാത്രമാണ്.
ഒരു പഞ്ചായത്തു മെമ്പർ പോലും സർവ്വാധികാരി ആകുന്ന സാമൂഹ്യ മനശാസ്ത്രമാണ് ആ നാട്ടു മനസ്സുകളെ ഭരിക്കുന്നത്..
അവിടെയാണ് കരിമ്പൂച്ചകളുടെ അകമ്പടിയിൽ മാത്രം കാണേണ്ടിയിരുന്ന ഒരാളെ വിയർത്തൊലിച്ചു
ഗ്രാമീണ മണ്പാതകളിൽ അവർ കണ്ടത്..
പരിഹാസം ഏറെ ഏറ്റു വാങ്ങുന്നുണ്ട് രാഹുൽ
മുമ്പും ഇപ്പോഴും..

പക്ഷെ,
അയാളുടെ തിളങ്ങുന്ന കണ്ണുകളിൽ,
ഉച്ചസ്ഥായിലല്ലാതെ,
പതിഞ്ഞു വീഴുന്ന ശബ്ദത്തിൽ
അയാൾ പുതിയ ഒരു ഇന്ത്യ സ്വപ്‌നം കാണുന്ന പോലെ..
ഫാഷിസം അയാളെ തുടർച്ചയായി
‘അമൂൽ ബേബി’ എന്നു വിളിച്ചു കൊണ്ടേയിരുന്നു..
അതേറ്റു പിടിക്കാൻ ചിലരെങ്കികും
കൂട്ടു കൂടുന്നു എന്നതു എത്രമേൽ
അപകടകരമാണ് എന്നവർ മനസ്സിലാക്കിയിട്ടില്ല.

രാഹുൽ അലാവുദ്ധീൻറെ അത്ഭുത വിളക്കുമായി ഇന്ത്യയെ ശോഭനമാക്കും
എന്ന മൗഢ്യമൊന്നും വേണ്ട.
പക്ഷെ,
ഫാഷിസം രണാൽസുകതയുടെ
രുതിര നൃത്തം ചവിട്ടുമ്പോൾ
ഒരു പ്രതീക്ഷയാണ്‌ ഈ ചെറുപ്പക്കാരൻ..!
ആ പ്രതീക്ഷയിലെങ്കിലും ജീവിതത്തിന്റെ വസന്ത പുലരികൾ രാജ്യത്തെ പൗരൻ സ്വപ്‌നം കണ്ടോട്ടെ..

കോണ്ഗ്രസിന് മുൻകാലത്ത്
തെറ്റു പറ്റിയിട്ടുണ്ട്.
ശെരിയാണ്.
പക്ഷെ തെറ്റിന്റെ ഭാണ്ഡം ഇനിയും
ആ പുറത്തേക്കു വീണ്ടും വീണ്ടും ചാർത്തി കൊടുത്തു അവസാന പ്രതീക്ഷയും നശിപ്പിക്കരുത്..
അല്ലങ്കിൽ നിങ്ങൾ ഇതിലും ഉൽകൃഷ്ടമായ പ്രായോഗികമായ ഒരു ബദൽ നിർദേശിക്കൂ.

മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം,
രാഹുൽ ശരീരം കൊണ്ടു മാത്രമല്ല നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനും വളരുന്നു എന്ന പ്രതീക്ഷയുടെ സന്തോഷം തന്നെയാണ്.

ഒട്ടും വൈകരികാവേശം കൊണ്ടു
സമഗ്രത നഷ്ടപ്പെടാതെ,
എന്നാൽ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ഫാഷിസത്തിനെതിരെ പാർലമെന്റിൽ കാരഘോഷങ്ങളുടെ അലമലകൾക്കിടയിലൂടെ ആ പ്രസംഗം പെയ്തിറങ്ങിയത്..!!

അന്ന് പാർലമെന്റിൽ മോദിയുടെ ചെവിയിൽ മൊഴിഞ്ഞ വാക്കുണ്ടല്ലോ
അതാണ് രാഹുൽ എന്ന മനുഷ്യനിൽ പുതിയ ഇന്ത്യ കാണുന്ന സ്വപ്നം.
“പ്രധാനമന്ത്രിജി,
നിങ്ങൾ എന്നെ പപ്പു മോൻ എന്നു വിളിച്ചു പരിഹസിച്ചോളൂ,
പക്ഷെ ഞാൻ ഉയർത്തുന്ന സന്ദേശങ്ങൾ നിങ്ങൾ ചെറുതായി കാണരുത്,
അതിനോടാണ് നിങ്ങൾ പ്രതികരിക്കേണ്ടത്.
ഞാൻ ഇത്ര നേരം ഇവിടെ നിന്നു താങ്കളെ വിമർശിച്ചു.
എനിക് താങ്കളെ വ്യക്തിപരമായി വിരോധമൊന്നുമില്ല.
ആശയങ്ങളോടും,നിലപാടുകളോടുമാണ്‌ എന്റെ വിയോചിപ്പു..!!”

അതെ രാഹുൽ എന്ന ഈ പച്ച മനുഷ്യൻ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഐക്കൺ
തന്നെയാണ്.
ഇന്നത്തെ പ്രഭാതം തരുന്ന ചെറിയ വാർത്തകൾ വലിയ പ്രതീക്ഷയാണ്
ജനാധിപത്യ വിശ്വാസികൾക്ക്.
രാഷ്ട്രീയ ഭേദമന്യേ..!!

സാമ്പത്തിക തകർച്ചയുടെയും,
അക്രമാസക്തമാകുന്ന
നയ- നിലപാടുകളുടെയും കാരണക്കാരായ ഒരു ഗവണ്മെന്റിന് എതിരായി
തീവ്രമാകുന്ന ചെറുത്തു നിൽപ്പുകളുടെ
കൊടി പറത്താൻ,
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അധിപത്യത്തെ വെല്ലു വിളിക്കാൻ ഈ ചെറുപ്പക്കാരനിൽ നമ്മുക് പ്രതീക്ഷയുടെ കപ്പൽ പണിയാം..

ഏറ്റവും മികച്ചത് എന്നത് കൊണ്ടല്ല,
ഇൻഡ്യയിൽ സാധ്യമായതിൽ മികച്ചത് എന്നത് കൊണ്ട് കോണ്ഗ്രസിനെ മുന്നിൽ നിർത്തി പട നയിക്കാൻ ഇദ്ദേഹത്തിനു കരുത്തു പകരാൻ ജനാധിപത്യ ഇന്ത്യ മുന്നോട്ട് വരണം..

രക്ത പുഷ്പം പോലെ വെടിയേറ്റു വീണ തന്റെ വല്യമ്മയുടെ ശോണിമ പടർന്ന ഓർമ്മകൾ ഹൃദയത്തിൽ രക്ത നക്ഷത്രം പോലെ തെളിയുന്ന,
തന്റെ പിതാവിന്റെ ചിന്നിച്ചിതറിയ
മൃത ദേഹത്തിനു മുന്നിൽ നിന്നു വിതുമ്പിയ ആ പഴയ രാഹുൽ
ഇന്ന് പക്ഷെ നമ്മുടെ പ്രതീക്ഷയോളം വളർന്നിട്ടുണ്ട്..
വരാനിരിക്കുന്ന പുലരികൾ അതിന് മറുപടി പറയട്ടെ..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Film

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍

ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

Published

on

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

Continue Reading

Trending