Connect with us

Video Stories

മതവിരോധത്തിന് അശ്ലീലതയെ കൂട്ടുപിടിക്കുകയോ

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എഫ്.ഐ ഭരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ മതവിരോധംകൊണ്ട് മാത്രമല്ല, കേരളീയ സമൂഹം കണ്ണും മൂക്കും പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള അശ്ലീലതകളും അസഭ്യങ്ങളും നിറഞ്ഞതാണെന്ന് അറിയുമ്പോള്‍ വളരുന്ന തലമുറയെകുറിച്ച് ഭയാശങ്കകള്‍ വളരുകയാണ്. ഒട്ടനവധി പ്രതിഭാധനരെ സൃഷ്ടിക്കുകയും സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും ഒട്ടേറെ ധിഷണാശാലികളെ സംഭാവന ചെയ്യുകയും ചെയ്ത കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ ഇത്തരത്തിലുള്ളൊരു ക്ഷുദ്രകൃതി ഇറങ്ങുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അത് ശ്രദ്ധിക്കാതെപോയി എന്നത് അക്ഷന്തവ്യമായ അലംഭാവമാണ്. എം.എസ്.എഫ് അടക്കമുള്ള വിവിധ സംഘടനകളുടെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് മാഗസിന്‍ അധികൃതര്‍ പിന്‍വലിച്ചത് ശ്ലാഘനീയമാണെങ്കിലും യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് അവശേഷിക്കും.

മാഗസിന് നല്‍കിയ പേരില്‍ നിന്നുതന്നെ പോക്ക് എങ്ങോട്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ‘പോസ്റ്റ് ട്രൂത്ത്’ എന്നാണ് മാഗസിനു നല്‍കിയ പേര്. ജീേെ ഠൃൗവേ എന്ന ഇംഗ്ലീഷ് പദത്തിന് അധികം പഴക്കമില്ല. 1990 ല്‍ ഉപയോഗം ആരംഭിച്ച് 2016 ല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ച പദമാണത്. ‘സത്യാനന്തരം’ എന്നോ ‘സത്യോത്തരം’ എന്നോ മലയാളത്തില്‍ അര്‍ത്ഥം നല്‍കാന്‍ സാധിക്കുന്ന ഈ പദം ഒരു സാങ്കേതിക പദമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ‘ശാസ്ത്രത്തിന്റെയോ സത്യത്തിന്റെയോ പിന്‍ബലമില്ലാതെ വികാരങ്ങള്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി അതില്‍ നിന്നും പൊതു അഭിപ്രായം രൂപീകരിക്കപ്പെടുന്ന അവസ്ഥ’ എന്ന ആശയമാണ് പോസ്റ്റ്ട്രൂത്ത്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ സത്യവും ധര്‍മ്മവുമെല്ലാം ഹിലാരിയുടെ പക്ഷത്തായിരുന്നിട്ടും ട്രംപ് വിജയിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോസ്റ്റ് ട്രൂത്ത് എന്ന ആശയമായിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ട്രംപിനെ വിളിച്ചിരുന്നത് ജീേെ ഠൃൗവേ ജൃലശെറലി േഎന്നായിരുന്നു. ചുരുക്കത്തില്‍ പഴയ ഗീബല്‍സിന്റെ പുതിയ ആവിഷ്‌കാരമെന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അസത്യത്തെ ഒരായിരം വട്ടം ഉരുവിട്ട് അതിനെ സത്യമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു ഗീബല്‍സിന്റെ ശൈലിയെങ്കില്‍ ഇവിടെ സത്യത്തിന് പ്രത്യക്ഷപ്പെടാനുള്ള അവസരം നല്‍കാതെ അസത്യങ്ങളെ വൈകാരികമായി അവതരിപ്പിച്ച് സമൂഹത്തെ തീര്‍ത്തും ചിന്താപരമായ മരവിപ്പിലേക്ക് നയിക്കുകയാണ് പോസ്റ്റ് ട്രൂത്തിന്റെ ലക്ഷ്യം. അസത്യത്തിനുവേണ്ടി അഭിനയിച്ചുകൊണ്ട് വൈകാരികതയിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ഇതിന്റെ മാര്‍ഗം. പോസ്റ്റ് ട്രൂത്തിന് വിധേയമാകുന്ന സമൂഹം ഒരു ആസ്വാദന സമൂഹമാണ്.

ഒരിക്കലും അവര്‍ ചിന്തിക്കുന്ന സമൂഹമാവില്ല. ഒരു രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും വൈകാരികത മാത്രം കത്തിനില്‍ക്കുന്ന വിഷയങ്ങളില്‍ സമൂഹത്തെ അഭിരമിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ‘സത്യാനന്തര’ രാഷ്ട്രീയക്കാര്‍ വിജയിക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം, അറബ് മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങള്‍, അശ്ലീല പ്രയോഗങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞുനിന്നിരുന്ന ട്രംപിന്റെ പ്രചാരണം അമേരിക്ക അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ മൂടിവെക്കുന്നതിനുവേണ്ടിയായിരുന്നു. സമാനമായ പ്രചാരണ തന്ത്രമാണ് ഇന്ത്യയില്‍ നരേന്ദ്രമോദിയും പയറ്റിയത്. സത്യത്തെ മൂടിവെച്ച് അഭിനയിച്ചുകാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതില്‍ ആസ്വാദക സമൂഹം വീഴുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഇങ്ങനെ സത്യത്തെ തമസ്‌കരിച്ചുകൊണ്ട് വൈകാരികതയെയും പ്രകോപനങ്ങളെയും അശ്ലീലങ്ങളെയുമെല്ലാം മുന്നില്‍നിര്‍ത്തി പ്രചാരണവിജയം നേടുന്ന രാഷ്ട്രീയമാണ് ജീേെ ഠൃൗവേ ജീഹശശേര െ എന്ന ‘സത്യാനന്തര രാഷ്ട്രീയം’. ഈ പേരില്‍ തന്നെ മാഗസിന്‍ പുറത്തിറക്കിയതിന്റെ പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നു കാണേണ്ടിയിരിക്കുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത് നാസ്തിക ബുദ്ധിയാണ്. ധര്‍മ്മം, സത്യം തുടങ്ങിയവയില്‍നിന്നും മനുഷ്യരെ പിടിച്ചുവലിക്കുന്നതിന്‌വേണ്ടിയാണ് ഇന്ന് പ്രധാനമായും നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എം.സി ജോസഫ്, ഇടമറുക്, പി.സി കടലുണ്ടി തുടങ്ങിയ പ്രമുഖരായ യുക്തിവാദികളും യു. കലാനാഥന്‍, കെ.ഇ.എന്‍ തുടങ്ങിയവരും യുക്തിവാദ പ്രസ്ഥാനത്തിന്റെ നേതൃരംഗങ്ങളില്‍ ഉണ്ടായിരുന്ന കാലത്തതൊന്നും ധാര്‍മികതയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള ശൈലികള്‍ കണ്ടിരുന്നില്ല. യുക്തിവാദത്തെ ബൗദ്ധികമായി അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും മാന്യതയുടെ അതിര്‍വരമ്പുകള്‍ അവര്‍ സൂക്ഷിച്ചുവന്നിരുന്നു. ഇപ്പോഴത്തെ യുക്തിവാദ നാസ്തിക സമൂഹത്തിന് പറയാന്‍ പറ്റുന്ന ഒരു പണ്ഡിതനോ നേതാവോ ഇല്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ അസഭ്യം പറയുക, പ്രവാചകനെ കുറിച്ച് തെറികള്‍ പറയുക, ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍ക്ക് ലൈംഗിക അശ്ലീല ചുവകള്‍ നല്‍കി താറടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ തറവേലകളാണ് ഇപ്പോഴത്തെ നാസ്തിക സമൂഹത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

സത്യത്തിനുമപ്പുറം വികാരത്തെ മുന്നില്‍നിര്‍ത്തി തോന്യാസങ്ങള്‍ പറയുന്ന ഈ വിഭാഗത്തിന് സൗകര്യമൊരുക്കുന്നത് കമ്യൂണിസ്റ്റുകളാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലാണ് സ്‌കൂള്‍ കലോത്സവത്തില്‍ ‘വാങ്കും’ ‘കിത്താബും’ അവതരിപ്പിച്ച് മുസ്‌ലിം സമൂഹത്തെ താറടിക്കാന്‍ ഇവര്‍ ശ്രമിച്ചത്. എസ്.എഫ്.ഐ നേതാവ് ആദര്‍ശ് യൂണിവേഴ്‌സിറ്റി മാഗസിനില്‍ എഴുതിയ ‘മൂടുപടം’ എന്ന കവിത കേവലം ഇസ്‌ലാം വിരുദ്ധമല്ല. മറിച്ച് സംസ്‌കാര സമ്പന്നമായ കേരളീയ സമൂഹത്തിന് മുമ്പില്‍ തന്റെ ഉടുമുണ്ട് അഴിച്ചിട്ടു കാണിക്കുന്ന അശ്ലീലതയാണ്. ഇത്തരം തോന്യാസങ്ങളെ പ്രതിരോധിക്കേണ്ടത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ്. സംസ്‌കാര സമ്പന്നരും വിവേകമതികളുമായ കേരള ജനതക്ക് ഒരിക്കലും അതേ ഭാഷയും പദങ്ങളും ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധിക്കില്ല. അച്ഛനും അമ്മയും സഹോദരങ്ങളുമുള്ള, ബന്ധങ്ങള്‍ക്ക് പവിത്രത കല്‍പിക്കുന്ന മലയാളികള്‍ക്ക് അങ്ങനെയുള്ള ബന്ധങ്ങളുടെ വിലയറിയാത്ത നാസ്തികരുടെ അറുവഷളന്‍ തറ സാഹിത്യങ്ങളുടെ പിറകെ പോയി സമയം കളയാന്‍ സാധിക്കില്ല. സര്‍ക്കാരിനും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദ വജനത ആദരിക്കുന്ന ‘അയ്യപ്പനെ’ പോലും വളരെ ജുഗുപ്‌സാവഹമായ ശൈലിയില്‍ കരിവാരിത്തേച്ചിട്ടുണ്ട് മാഗസിനില്‍.

മനുഷ്യജീവിതത്തിലെ ജനനം, വിവാഹം, മരണം തുടങ്ങിയ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ഇടപെടാന്‍ മതത്തിനു സാധിക്കുന്നതിനാലാണ് മതാത്മക ലോകവീക്ഷണം ശക്തിപ്പെടുന്നത് എന്നാണ് യുക്തിവാദികളുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളിലെല്ലാം മതങ്ങളെ ആശ്രയിക്കാതെ കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകമായ നടപടിക്രമങ്ങളും കേന്ദ്രങ്ങളുമെല്ലാം വേണമെന്നാണ് നാസ്തിക യുക്തിവാദികള്‍ കമ്യൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങള്‍. പക്ഷെ ഈ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ മതചിഹ്നങ്ങളെ അംഗീകരിക്കുകയും എന്നാല്‍ ഇരുട്ടിന്‍ മറവില്‍ നാസ്തിക തോന്യാസികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടുവരുന്നത്. മതചിഹ്നങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. നവോത്ഥാന മതിലുകളില്‍ അണിനിരത്തിയും എസ്.എഫ്.ഐ യുടെ പ്രകടനങ്ങളില്‍ ബാനര്‍ പിടിപ്പിച്ചും മുഖം മറച്ച മുസ്‌ലിം സ്ത്രീകളെ വേണ്ടുവോളം ഉപയോഗിച്ചവര്‍തന്നെ അവരുടെ വേഷവിധാനങ്ങളെ അശ്ലീല ചുവകളോടെ പരിഹസിക്കുകയും ചെയ്യുന്നത് അവരുടെ കാപട്യത്തേയും ഇരട്ടമുഖത്തെയുമാണ് വെളിപ്പെടുത്തുന്നത്.

മതങ്ങള്‍ പൊതുവില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നു തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മതാത്മക സമൂഹമായ കേരളം ഇക്കാലം വരെയും അത്തരം വസ്ത്രങ്ങളെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. ശരീരത്തിന്റെ നിമ്‌നോന്നതികളെ മറച്ചുവെച്ച് പുരുഷന്മാരിലെ ലൈംഗിക തൃഷ്ണകളില്‍ നിന്നും തങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മൂടുപടങ്ങള്‍ ഉപയോഗിക്കണമെന്ന് തന്നെയാണ് വിവിധ മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്. ഋഗ്വേദത്തിലും ആവര്‍ത്തന പുസ്തകത്തിലും ഇതുസംബന്ധമായ കണിശമായ നിര്‍ദ്ദേശങ്ങളുണ്ട്. ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണ് താനും. എന്നാല്‍ സകല മൂടുപടങ്ങളെയും എടുത്ത് കളഞ്ഞ് ശരീരത്തിന്റെ മാംസളമായ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുത്തഴിഞ്ഞ ലൈംഗികതക്ക് വഴിയൊരുക്കി, മതം ഒരുക്കിയ സാംസ്‌കാരിക ചട്ടക്കൂടുകള്‍ തകര്‍ത്ത് തോന്നിയതുപോലെ ജീവിക്കാന്‍ പെണ്‍കുട്ടികളെയും യുവതികളെയും പ്രേരിപ്പിക്കുകയാണ് നാസ്തിക പ്രമുഖരായ, അസഭ്യതയും അശ്ലീലതയും ആദര്‍ശമായി സ്വീകരിച്ച ‘ആദര്‍ശു’മാര്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി മതവിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാനാണ് ഇത്തരം പൈശാചിക രചനകള്‍ ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ പൊതുസമൂഹം ഇത്തരം രചനകളെ അവജ്ഞയോടെ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending