Connect with us

More

സഞ്ജീവ് ഭട്ടും ബി.ജെ.പി ഐ.ടി സെല്ലും

Published

on

നസിറുദ്ദീന്‍ ചേന്നമംഗലൂര്‍

സംഘിസത്തിന്റെ കൂടുതല്‍ വിഷമുള്ള രണ്ടാം പതിപ്പ്, അഥവാ കോര്‍പറേറ്റ് ഭീകരതയും ഹിന്ദുത്വ ഭീകരതയും സമാസമം ചേര്‍ത്ത അമിത് ഷാ രാഷ്ട്രീയത്തിന്റെ ആണിക്കല്ലാണ് ബി ജെ പി ഐ ടി സെല്‍. മറ്റെന്തിനെക്കാളുമധികം പണവും ശ്രദ്ധയും നല്‍കിയത് ഈയൊരു മെഷിനറി വാര്‍ത്തെടുക്കാനാണ്. ഇന്ന് രാജ്യത്തെ മധ്യവര്‍ഗ ഹിന്ദുക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പൊതുബോധത്തിന് സംഘ് പരിവാര്‍ അജണ്ടയോടുണ്ടായിരുന്ന പരിമിതമായ വ്യത്യാസങ്ങള്‍ പോലും ചുരുങ്ങിയ കാലം കൊണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഐ ടി സെല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യ വിട്ടുള്ള സംസ്ഥാനങ്ങളിലെ മധ്യവര്‍ഗക്കാരുമായി 5 മിനിറ്റ് സംസാരിച്ചു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. അവര്‍ക്കിടയിലെ പ്രഖ്യാപിത ബി ജെ പി വിരുദ്ധര്‍ക്കിടയില്‍ പോലും ഐടി സെല്ലിന്റെ പ്രചാരണ സ്വാധീനം വ്യക്തമാണ്. മുസ്ലിങ്ങള്‍, കാശ്മീര്‍, പാകിസ്ഥാന്‍, പട്ടാളം, കേരളം, ബീഫ് തുടങ്ങിയ വിഷയങ്ങളിലൊക്കെ അവരുടെ നിലപാടിന്റെ അടിസ്ഥാനം പലപ്പോഴും ഈ സെല്ലിന്റെ നുണ പ്രൊപഗണ്ട ആയിരിക്കും. തൊഴിലാളികളും ദലിതരും കര്‍ഷകരുമൊക്കെ ചേരുന്ന അടിസ്ഥാന വിഭാഗം ഭേദപ്പെട്ട രാഷ്ട്രീയ ബോധം കൊണ്ടും ജീവിത യാഥാര്‍ത്ഥ്യം അനുഭവിച്ചറിയുന്നത് കൊണ്ടും ഇതില്‍ നിന്ന് ഏറെക്കുറെ മുക്തമാണ്. സഹജമായ പരിമിതികള്‍ കാരണം അവരെ ടാര്‍ഗറ്റ് ചെയ്യുന്ന രീതിയില്‍ ഐ ടി സെല്ലിന്റെ പ്രവര്‍ത്തനം വ്യാപിച്ചിട്ടില്ലെന്ന് പറയാം. ഭാഗ്യവശാല്‍ ഈ മധ്യവര്‍ഗം എണ്ണത്തില്‍ മറ്റവരേക്കാള്‍ കുറവായത് കൊണ്ട് മാത്രമാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇപ്പോഴെങ്കിലും തിരിച്ചടി നേരിടുന്നത്.

സംഘ് പരിവാറിനെ നേരിടണമെങ്കില്‍ അതിന്റെ മോഡസ് ഓപ്പരാന്റിയിലെ ഏറ്റവും നിര്‍ണായക ഘടകമായ ഈ ഐടി സെല്ലിന്റെ പ്രചാരണങ്ങളെ നേരിടണം, അതേ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതില്‍ മതേതര പക്ഷത്തുള്ള ഏറെക്കുറെ എല്ലാവരും ഗംഭീര പരാജയമാണെന്നതാണ് സത്യം. അതിന് പക്ഷേ വളരെ വലിയൊരപവാദമായിരുന്നു സജ്ഞീവ് ഭട്ട്. മര്‍മ്മത്താണ് സഞ്ജീവ് കുത്തിയത്. അതേ പ്ലാറ്റ് ഫോം അല്‍ഭുതകരമായ കയ്യടക്കത്തോടെ ഉപയോഗിച്ച് സജ്ഞീവ് സംഘ് പരിവാര്‍ നുണകളെ നേരിട്ടു. അതീവ ലളിതവും അതിലേറെ കൃത്യവുമായ സ്റ്റാറ്റസുകളും ട്വീറ്റുകളും ഉപയോഗിച്ച് മോദി എന്ന വിഗ്രഹത്തെ നിരന്തരം പൊളിച്ചടുക്കി, നിര്‍ഭയത്തോടെ തന്നെ. ഒരര്‍ത്ഥത്തില്‍ ബി ജെ പി നേരിട്ട ഏറ്റവും വലിയൊരു പ്രതിപക്ഷമായിരുന്നു സഞ്ജീവ്. അത് സഞ്ജീവ് നടത്തിയ പോരാട്ടം കൊണ്ട് മാത്രമല്ല, വലിയൊരു സാധ്യത ബാക്കിയുള്ളവര്‍ക്ക് കാണിച്ചു കൊടുത്തത് കൊണ്ട് കൂടിയാണ്. വളരെ എളുപ്പത്തില്‍ നേരിടാന്‍ പറ്റിയ ഒന്നാണ് ഈ നുണ പ്രോപഗണ്ട എന്നദ്ദേഹം കാണിച്ചു. സ്വാഭാവികമായും സഞ്ജീവ് ഇവരുടെ കണ്ണിലെ കരടായി മാറി. ശ്രീകുമാറിനെ പോലെ സഞ്ജീവിനെ അവഗണിക്കാന്‍ ഇവര്‍ക്ക് പറ്റാതായി. അത് കൊണ്ട് തന്നെ സഞ്ജീവിന്റെ അറസ്റ്റില്‍ അല്‍ഭുതമില്ല. സഞ്ജീവിന്റെ മാതൃക സ്വീകരിച്ച് ബി ജെ പി ഐ ടി സെല്ലിന്റെ നുണ പ്രൊപഗണ്ടയെ പ്രതിരോധിക്കാന്‍ മതേതര പക്ഷത്തുള്ളവര്‍ ഉണര്‍ന്നു പ്രവൃത്തിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭാവിയുണ്ട്, അല്ലെങ്കില്‍ ഈ നുണ പ്രൊപഗണ്ടയുടെ സ്വാധീനം താഴേ തട്ടിലേക്കും വ്യാപിക്കാനിടയാവും. മതേതര, ജനാധിപത്യ പക്ഷത്തുള്ളവര്‍ തങ്ങളോടും വരും തലമുറയോടും ചെയ്യുന്ന നീതികേടും സഞ്ജീവ് ഭട്ടെന്ന ധീര പ്രതിഭാസം നടത്തിയ ഐതിഹാസിക പോരാട്ടത്തോട് ചെയ്യുന്ന നന്ദികേടുമാവുമത്..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending