Connect with us

Sports

അവകാശവാദങ്ങളില്ലാതെ അറബികള്‍

Published

on

 

കമാല്‍ വരദൂര്‍

ജൂണ്‍ പതിനാലിന് റഷ്യക്കെതിരെ ലുസിനിക്കി സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുമ്പോള്‍ തന്നെ സഊദി അറേബ്യ ചരിത്രം കുറിക്കും-ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ പന്ത് തട്ടുന്ന ആദ്യ ഏഷ്യന്‍ രാജ്യം. ഇതാദ്യമായല്ല സഊദിക്കാര്‍ വലിയ വേദിയില്‍ കളിക്കുന്നത്. ഇതിനകം നാല് തവണ അവര്‍ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. നേട്ടങ്ങള്‍ കാര്യമായില്ലെന്ന് മാത്രം. ഫിഫ റാങ്കിംഗില്‍ 63 ല്‍ നില്‍ക്കുന്ന രാജ്യം ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അന്നാട്ടിലെ കളി പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഗ്രൂപ്പ് എ യില്‍ റഷ്യയും ഉറുഗ്വേയും പിന്നെ ഈജിപ്തുമാണ് സഊദിക്കൊപ്പം കളിക്കുന്നത്. റാങ്കിംഗ് നോക്കുമ്പോള്‍ ഗ്രൂപ്പിലെ പിന്നോക്കാക്കാരാണ് സഊദി. പക്ഷേ 90 മിനുട്ട് പോരാട്ടത്തില്‍ ഏത് എതിരാളികളെയും വെല്ലുവിളിക്കാന്‍ പ്രാപ്തരായ താരനിര ഉണ്ടെന്നതാണ് ടീമിന്റെ ശക്തി.
ലോകകപ്പ് മുന്‍നിര്‍ത്തി സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വന്തം താരങ്ങളില്‍ ചിലരെ യൂറോപ്യന്‍ ലീഗുകളിലേക്ക് അയച്ചിരുന്നു. യഹിയ അല്‍ ഷെഹ്‌രി, സാലീം അല്‍ ദാസിരി, ഫഹദ് അല്‍ മുവല്ലദ് എന്നിവര്‍ സ്പാനിഷ് ലാലീഗ ക്ലബുകളിലെ താരങ്ങളാണ്. മറ്റ് ആറ് താരങ്ങളെ സ്പാനിഷ്, ഇംഗ്ലീഷ് ലീഗുകളിലേ ചെറിയ ക്ലബുകള്‍ക്കാണ് നല്‍കിയത്. ഈ താരങ്ങളെ സഊദി ഫെഡറേഷന്‍ തന്നെ അയക്കാന്‍ കാരണം അവര്‍ക്ക് യൂറോപ്യന്‍ ഫുട്‌ബോള്‍ പരിചയപ്പെടാനാണ്. ക്ലബുകളല്ല താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്-സഊദി ഫെഡറേഷന്‍ തന്നെയാണ്. പക്ഷേ വലിയ പ്രശ്‌നമായി ബാക്കി നില്‍ക്കുന്നത് ഈ താരങ്ങള്‍ക്കൊന്നും യൂറോപ്യന്‍ ക്ലബ് ടീമുകളിലെ ആദ്യ ഇലവനില്‍ ഇടമില്ല എന്നതാണ്. മിക്ക സമയത്തും ഇവര്‍ റിസര്‍വ് ബഞ്ചിലാണ്. താരങ്ങളെ യൂറോപ്പിലേക്ക് അയക്കുകയും ചെയ്തു-പക്ഷേ അവര്‍ക്ക് കളിക്കാന്‍ അവസരവുമില്ല എന്ന സത്യാവസ്ഥയില്‍ ഈ നീക്കം തിരിച്ചടിയായോ എന്ന് അറിയണമെങ്കില്‍ ലോകകപ്പിലെ ഗ്രൂപ്പ് മല്‍സരങ്ങള്‍ കഴിയണം. മുഹമ്മദ് അല്‍ സഹ്‌ലാവിയാണ് ടീമിലെ സൂപ്പര്‍ താരം. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ പതിനാറ് ഗോളുകളാണ് ഈ മുപ്പതുകാരന്‍ സ്‌ക്കോര്‍ ചെയ്തത്. യോഗ്യതാ മല്‍സരങ്ങളില്‍ ടോപ് സ്‌ക്കോറര്‍ പദവിയും സഹ്‌ലാവിക്കാണ്. പോളണ്ടിന്റെ ബയേണ്‍ മ്യൂണിച്ച് താരം റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയും ഇത്രയും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്. അല്‍ നാസര്‍ ക്ലബിന്റെ താരമായ സഹ്‌ലാവി മൈതാനത്തെ അവസരവാദിയാണ്. രണ്ട് തവണ സഊദി ലീഗിലെ ടോപ് സ്‌ക്കോററായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സഊദിക്കാര്‍ വലിയ നേട്ടം കൈവരിച്ച ലോകകപ്പ് 1994 ല്‍ അമേരിക്കയിലേതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അവര്‍ രണ്ടാം റൗണ്ടില്‍ കടന്ന ലോകകപ്പ്. ഹോളണ്ട്, ബെല്‍ജിയം, മൊറോക്കോ എന്നിവരുടെ ഗ്രൂപ്പ് എഫിലായിരുന്നു ടീം. ആദ്യ മല്‍സരത്തില്‍ ഡച്ചുകാരുടെ സൂപ്പര്‍ നിരക്ക് മുന്നില്‍ 1-2ന് തോറ്റു. എന്നാല്‍ മല്‍സരത്തില്‍ മൊറോക്കോയെ 2-1ന് തോല്‍പ്പിച്ചതോടെ ആദ്യ വിജയമായി. മൂന്നാം മല്‍സരത്തില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് കൊണ്ട് രണ്ടാം ജയവും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും നേടി. പക്ഷേ പ്രി ക്വാര്‍ട്ടറില്‍ സ്വീഡന് മുന്നില്‍ 1-3ന് തോറ്റു. ഡള്ളാസിലായിരുന്നു പ്രി ക്വാര്‍ട്ടര്‍ . 65 000 ത്തിലധികം കാണികള്‍. ഭൂരിപക്ഷവും സഊദിക്കാര്‍. സ്വന്തം ടീമിന്റെ കളി കാണാന്‍ അമേരിക്കയിലെത്തിയവര്‍. വീറുറ്റ പോരാട്ടം നടത്തിയിട്ടും അല്‍ ഗസായന്റെ ഗോള്‍ മാത്രമായിരുന്നു ആശ്വാസം. സയ്യദ് അലി ഒവൈറാനായിരുന്നു ആ ലോകകപ്പിലെ സഊദി ഹീറോ. ബെല്‍ജിയത്തിനെതിരെ അദ്ദേഹം നേടിയ ഗോള്‍ ലോക ഫുട്‌ബോള്‍ എന്നുമെന്നുമോര്‍ക്കും. എട്ട് പേരെ മറികടന്നുള്ള അതിസുന്ദര ഗോള്‍. 1984 ലെ മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഡിയാഗോ മറഡോണ നേടിയ ഗോളിന്റെ അതേ സൗന്ദര്യമുള്ള ഗോള്‍. ഈ ഗോളിന്റെ പേരില്‍ ദീര്‍ഘകാലം ഫുട്‌ബോള്‍ നഭസ്സിലെ താരമായിരുന്നു ഒവൈറാന്‍.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending