Connect with us

Sports

ഇവന്‍ ഇന്ത്യയുടെ ഭാവി സൂപ്പര്‍താരം

Published

on

 

ഓര്‍മയില്‍ തെളിഞ്ഞ് നില്‍ക്കുന്നത് ആ ചരിത്ര മുഹൂര്‍ത്തമാണ്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗ് അറീനയില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ദേശീയ പതാക നോക്കി സല്യൂട്ട് ചെയ്ത അഭിനവ് ബിന്ദ്രയെ…. ഒളിംപിക്‌സ് എന്ന മഹാമാമാങ്ക വേദിയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വ്യക്തിഗത സ്വര്‍ണം. അതേ സന്തോഷമാണ് ഇന്നലെ നമ്മുടെ കൊച്ചു താരം അനീഷ് ബന്‍വാല സമ്മാനിച്ചിരിക്കുന്നത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ പയ്യന്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ചരിത്ര നേട്ടവുമായി സ്വര്‍ണം സ്വന്തമാക്കിയിരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ രാജ്യാന്തര കായിക ഭൂമികയില്‍ അരങ്ങ് തകര്‍ത്തിട്ടുണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിനവ് ബിന്ദ്രയുമെല്ലാം. പാക്കിസ്താന്‍ ലോക ക്രിക്കറ്റില്‍ അത്യുന്നതിയില്‍ നില്‍ക്കുമ്പോള്‍ ഇമ്രാന്‍ഖാന്റെയും വസീം അക്രമിന്റെയും പന്തുകളെ അതിജയിച്ചിട്ടുണ്ട് സച്ചിന്‍. 1998 ല്‍ തന്റെ ആദ്യ കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ പങ്കെടുക്കുമ്പോള്‍ അഭിനവിന്റെ പ്രായം 15 വയസ്സായിരുന്നു. മേല്‍പ്പറഞ്ഞ രണ്ട് പേരും പിന്നീട് ഇന്ത്യന്‍ കായികതയുടെ അംബാസിഡര്‍മാരായ ചരിത്രമുള്ളപ്പോള്‍ അനീഷ് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.കഴിഞ്ഞ വര്‍ഷം ജൂനിയര്‍ തലത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയ അനീഷ് ഇന്നലെ വലിയ വേദിയില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനാണ് ആദ്യ മാര്‍ക്ക് നല്‍കേണ്ടത്. ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസും കഴിഞ്ഞാല്‍ കായിക ഭൂമികയിലെ ഏറ്റവും വലിയ മേള. ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ശക്തരായ പ്രതിയോഗികള്‍. അവര്‍ക്കെതിരെ ഷൂട്ട് ചെയ്യുമ്പോള്‍ ഏകാഗ്രത മാത്രം പോര-മന:ക്കരുത്ത് തന്നെ വേണം. എസ്.എസ്.എല്‍.സി പ്രായമുള്ള ഒരു പയ്യന്‍സിന് ആശങ്കയും സമ്മര്‍ദ്ദവുമെല്ലാം നല്‍കുന്ന മല്‍സരവേദിയില്‍ പക്ഷേ എല്ലാവരെയും പിറകിലാക്കുന്ന പ്രകടനമാണ് അവന്‍ നടത്തിയത്. ജസ്പാല്‍ റാണ എന്ന ഇന്ത്യയുടെ മുന്‍ ചാമ്പ്യന്‍ ഷൂട്ടറാണ് അനീഷിനെയും സഹോദരി മുസ്‌കാനെയും പരിശീലിപ്പിക്കുന്നത്. പരിശീലനത്തിന്റെ കരുത്തിലും മല്‍സര വേദി നല്‍കുന്ന സമ്മര്‍ദ്ദത്തെ കൂളായി അവഗണിച്ച ശേഷം സ്വര്‍ണവുമായി ദേശീയ പതാക ഉയര്‍ത്തി അനീഷ് ചിരിച്ചപ്പോള്‍ ഇന്ത്യയാണ് ഉയരങ്ങളിലെത്തിയത്. ഇന്നലെ മലയാളികളായ രണ്ട് താരങ്ങള്‍ രാജ്യത്തിന് ചീത്തപ്പരേുണ്ടാക്കിയപ്പോഴാണ് ഒരു കൊച്ചു താരം വാനോളം ഉയര്‍ന്നത് എന്നതും മറക്കരുത്. ഷൂട്ടിംഗ് വേദി കൂറെ കാലമായി രാജ്യാന്തര കായിക വേദികളില്‍ ഇന്ത്യയുടെ സ്വര്‍ണ ഖനിയാണ്-ആ ഖനിയുടെ പുതിയ വിലാസമാണ് അനീഷ്.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending