Connect with us

More

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 86 ഒഴിവ്, ടെക്‌നീഷ്യന്‍, ശമ്പളം: 21,700-69,100 രൂപ

Published

on

ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 86 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജാഞാപനങ്ങളാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

64 ഒഴിവ്, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 11., പരസ്യനമ്പര്‍: VSSC 305
പരസ്യതീയതി: 22.12.2018

തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ

ടെക്‌നീഷ്യന്‍ ബി: (ഇലക്ട്രീഷ്യന്‍ (ഒഴിവ് ഏഴ്), ഇലക്ട്രോണിക് മെക്കാനിക് (ഒഴിവ് അഞ്ച്), മെഷിനിസ്റ്റ് (ഒഴിവ്അഞ്ച്), ഫിറ്റര്‍ (ഒഴിവ് മൂന്ന്), കെമിക്കല്‍ ഓപ്പറേറ്റര്‍(മെയിന്റനന്‍സ് മെക്കാനിക്) (ഒഴിവ് രണ്ട്), ടര്‍ണര്‍ (ഒഴിവ് രണ്ട്), എം.ആര്‍ ആന്‍ഡ് എസി (ഒഴിവ് രണ്ട്), ഇലക്ട്രോപ്ലേറ്റര്‍ (ഒഴിവ് ഒന്ന്), പ്ലംബര്‍ (ഒഴിവ് ഒന്ന്), ബ്ലാക്ക്‌സ്മിത്തി (ഒഴിവ് ഒന്ന്), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (ഒഴിവ് ഒന്ന്)): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി, 2170069100 രൂപ.

എഫ്.ആര്‍.പി (ഒഴിവ് നാല്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ െഎ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി, എഫ്.ആര്‍.പിയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജയം.

ഡ്രാഫ്റ്റ്‌സ്മാന്‍ ബി (മെക്കാനിക്കല്‍) (ഒഴിവ്.നാല്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടി.ഐ/എന്‍.ടി.സി/എന്‍.എ.സി, 21700-69100 രൂപ.

കുക്ക് (ഒഴിവ് മൂന്ന്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, സമാന തസ്തികയില്‍ (ഹോട്ടല്‍/കാന്റീന്‍) അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം, 19900-63200 രൂപ.

ഫയര്‍മാന്‍ എ (ഒഴിവ് ഒന്ന്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, മികച്ച ശാരീരിക ക്ഷമത, 19900-63200 രൂപ.

കേറ്ററിങ് അറ്റന്‍ഡന്റ് എ (ഒഴിവ്22): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, 1800056900 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in

14 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി ഒന്‍പത്. പരസ്യനമ്പര്‍: VSSC- 304, പരസ്യതീയതി: 22.12.2018, തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഒഴിവ്11): ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെ ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ സിനിമാറ്റോഗ്രഫി/ഫൊട്ടോഗ്രഫി ഡിപ്ലോമ, 44,900-1,42,400 രൂപ.

സയന്റിഫിക് അസിസ്റ്റന്റ് (ഒഴിവ്ഒന്ന്): അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ സ്‌പെഷലൈസേഷനേടു കൂടി ഫസ്റ്റ് ക്ലാസ് ബി.എസ്.സി, 44900-142400 രൂപ.

ലൈബ്രറി അസിസ്റ്റന്റ്എ (ഒഴിവ്‌രണ്ട്): ബിരുദം, ലൈബ്രറി സയന്‍സ്/ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് പിജി അല്ലെങ്കില്‍ തത്തുല്യം, 44900-142400 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in

വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ആന്ധ്രാപ്രദേശിലെ എം.വി.ഐ.ടി റസിഡന്റ് സെന്ററില്‍ ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 13.

പരസ്യനമ്പര്‍: VSSC- 306

പരസ്യതീയതി: 22.12.2018

യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി
ശമ്പളം: 21,700-69,100 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.inJob Tips

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending