Connect with us

More

ആന്ദ്രേ കരിയ്യോ: എവിടെ നിന്നാണ് ഈ മൃഗം കെട്ടുപൊട്ടിച്ചു വന്നത്‌

Published

on

മുഹമ്മദ് ഷാഫി

പെറു 0 – ഡെന്‍മാര്‍ക്ക് 1

#PerDen

ആന്ദ്രേ കരിയ്യോ. ഗ്രൂപ്പ് സിയിലെ പെറു-ഡെന്മാര്‍ക്ക് പോരാട്ടത്തിലെ താരം ഇയാളായിരുന്നു. ഫുട്‌ബോള്‍ മൈതാനം മുഴുക്കെ തനിക്ക് മേഞ്ഞുനടക്കാന്‍ തീറെഴുതപ്പെട്ടതാണെന്ന വിധമായിരുന്നു കരിയ്യോയുടെ നീക്കങ്ങള്‍. പക്ഷേ, കളി അവസാനിക്കുമ്പോള്‍ പെറു തോറ്റുപോയ ടീമായി.

ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് ‘ഗ്രേസ്‌നോട്ട്’ പ്രവചിച്ച ടീമാണ് പെറു. അതിനുള്ള കളി തങ്ങളുടെ കാല്‍ക്കലുണ്ടെന്ന് അവര്‍ കാണിക്കുകയും ചെയ്തു. പക്ഷേ, അസമയത്ത് വീണ ഒരുഗോള്‍, ഡെന്‍മാര്‍ക്കിന്റെ ബോക്‌സില്‍ പാഴായ അസംഖ്യം അവസരങ്ങള്‍, കാസ്പര്‍ ഷ്‌മൈക്കല്‍ എന്ന കാവല്‍ക്കാരന്റെ ഉരുക്കുമുഷ്ടികള്‍, ലാറ്റിനമേരിക്കന്‍ ആക്രമണാത്മകതയെ വെല്ലുന്ന യൂറോപ്യന്‍ ഡിഫന്‍സിന്റെ പ്രാഥമിക പാഠങ്ങള്‍… ടൂര്‍ണമെന്റില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് മികച്ച കളികളിലൊന്ന് കാഴ്ചവെച്ചിട്ടും പെറു തോറ്റു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ റഫറി നിഷേധിച്ചിട്ടും വി.എ.ആര്‍ കനിഞ്ഞ പെനാല്‍ട്ടി ക്രിസ്റ്റ്യന്‍ ക്യൂവ ക്രോസ്ബാറിനു മുകളിലൂടെ അടിച്ചുപറത്തിയത് അവരുടെ കണ്ണീരായി.

ഗുട്മാന്‍ ശാപമുള്ള ബെന്‍ഫിക്കക്ക് ആന്ദ്രേ കരിയ്യോയെ ഇനി ഒളിച്ചുവെക്കാന്‍ കഴിയില്ല. സ്‌പെയിനിലെയോ ഇംഗ്ലണ്ടിലെയോ വന്‍കിട ക്ലബ്ബുകള്‍ അയാള്‍ക്കു വേണ്ടി വലയെറിയും. ഒന്നാം നിരയില്‍ കളിക്കാന്‍ യോഗ്യതയുള്ള എല്ലാം അയാളുടെ കാലുകളിലുണ്ട്. കരിയ്യോ മാത്രമല്ല, എഡിന്‍സന്‍ ഫ്‌ളോറസ്, ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍, റെനറ്റോ ടാപ്പിയ, പകരക്കാരനായി ഇറങ്ങിയ ഗ്വെറേറോ… കയറൂരിവിട്ട പെറുവിയന്‍ യാഗാശ്വത്തിന്റെ കാലുകളായിരുന്നു എല്ലാവരും. പക്ഷേ, ഭാഗ്യം കൂടുതല്‍ ഡെന്മാര്‍ക്കിനായിരുന്നു. മികച്ച ഗോളിയും ഡിഫന്‍സിലെ മനസ്സാന്നിധ്യവും അവര്‍ക്കുണ്ടായിരുന്നു.

ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പെറു മുന്നേറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് സംഭവിച്ചില്ലെങ്കില്‍ മനോഹരമായി പന്തുകളിക്കുന്ന ഒരു ടീം നമുക്ക് പ്രാഥമിക റൗണ്ടില്‍ കളഞ്ഞുപോകും. ഫ്രാന്‍സുമായി ഒരു സമനില, ഓസ്‌ട്രേലിയക്കെതിരെ ഒരു Hard Fought ജയം. പെറു മുന്നേറണം, മുന്നേറും…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending