Connect with us

Video Stories

എളുപ്പം ഓടിച്ചെല്ലാവുന്നത് സഹകരണ ബാങ്കുകളിലേക്ക്

Published

on

കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായ സഹകരണ മേഖല നിശ്ചലമായിട്ട് രണ്ടാഴ്ചയാകുന്നു. കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും വീഴ്ത്താനെന്ന് പറഞ്ഞാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ സാഹസത്തിന് മുതിര്‍ന്നതെങ്കിലും വീണത് അവരല്ല. അവര്‍ സുരക്ഷിതരാണ്. അവര്‍ക്ക് വിവരം നേരത്തെ തന്നെ കിട്ടിയിരുന്നു. പകരം ഒന്നുമറിയാത്ത സാധാരണക്കാരും പാവങ്ങളുമാണ് മോദി വീശിയെറിഞ്ഞ വലയില്‍ കുരുങ്ങി കൈകാലിട്ടടിക്കുന്നത്. കള്ളപ്പണം പോയിട്ട് അന്നന്നുള്ള ആഹാരത്തിന് പോലും പണം കയ്യിലില്ലാത്ത പാവങ്ങളാണവര്‍.

വീട് കത്തുന്ന തക്കത്തിന് കഴുക്കോല്‍ ഊരിയെടുക്കുന്ന പോലെ നോട്ടസാധുവാക്കല്‍ സൃഷ്ടിച്ച കൂട്ടക്കുഴപ്പത്തിനിടയില്‍ കേരള ഗ്രാമീണ ജീവിതത്തിന്റെ താങ്ങും തണലുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നത്. കേരള സഹകരണ പ്രസ്ഥാത്തിലേക്ക് കടന്ന് കയറാന്‍ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് കിട്ടാത്തത് കമഴ്ത്തിക്കളയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ ജീവിതം വഴിമുട്ടുന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല.

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല. സാധാരണക്കാരുടെ വിയര്‍പ്പില്‍ നിന്നുള്ള ചില്ലിക്കാശ് സ്വരുക്കൂട്ടി ദശാബ്ദങ്ങളിലൂടെ വളര്‍ന്നു പന്തലിച്ചതാണവ. പത്ത് രൂപ മുതല്‍ നൂറ് രൂപ വരെ ഷെയറിട്ട് വളര്‍ത്തിയെടുത്ത പ്രസ്ഥാനം. അതാണ് കള്ളപ്പണക്കാരുടെ ഇരിപ്പിടമെന്ന് ബി.ജെ.പിക്കാര്‍ ആക്ഷേപിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ മാത്രം 1625 ഉണ്ട്. അവക്ക് 2700 ഓളം ശാഖകള്‍. ഒന്നരക്കോടിയോളം ഇടപാടുകാര്‍. 14 ജില്ലാ സഹകരണ ബാങ്കുകള്‍. അവക്ക് 784 ശാഖകള്‍. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ 60. അവക്ക് ശാഖകള്‍ 390. പുറമെ സംസ്ഥാന സഹകരണ ബാങ്കും അതിന്റെ ശാഖകളും. മൊത്തം ഓഹരി മൂലധനം 1,332 കോടി. അതില്‍ സംസ്ഥാന സര്‍ക്കരിന്റെ വിഹിതം ഒഴിച്ചാല്‍ ബാക്കി ഓഹരിയെല്ലാം സാധാരണക്കാരുടേതാണ്. 1,27000 കോടിയുടെ നിക്ഷേപം. ഒരു പക്ഷേ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്ര വിപുലമായ സഹകരണ ശൃംഖല കാണില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി പല സംസ്ഥാനങ്ങളിലും സഹകരണ മേഖല പുഷ്ടിപ്പെട്ടിട്ടുണ്ടെങ്കിലും ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും കേരളത്തിലേത് പോലെ ഇഴുകി ച്ചേര്‍ന്നിട്ടുണ്ടാവില്ല. ക്ഷീര കര്‍ഷകര്‍, കയര്‍, കൈത്തറി തൊഴിലാളികള്‍, നാളികേര കര്‍ഷകര്‍, റബ്ബര്‍ കര്‍ഷകര്‍ തുടങ്ങി അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും വ്യാപിച്ചു കിടക്കുന്ന സഹകരണ പ്രസ്ഥാനത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ഒരു നീക്കത്തെയും അനുവദിച്ചു കൊടുക്കാനാവില്ല.

സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ ഇരിപ്പിടമാണെന്ന് പറഞ്ഞ് അതിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. കേരളത്തിലെ വാണിജ്യ ബാങ്കുകള്‍ക്ക് 6213 ശാഖകള്‍ ഉണ്ട്. അവ ഇവിടെ നിന്ന് സമാഹരിച്ച 3.7 ലക്ഷം കോടി രൂപയില്‍ എത്ര രൂപ കേരളത്തില്‍ വായ്പയായി നല്‍കിയിട്ടുണ്ട്? ചെറിയ ഒരു തുക മാത്രം. ബാക്കിയെല്ലാം വന്‍ കിട കോര്‍പറേറ്റുകള്‍ക്കും വിജയ്മല്യമാര്‍ക്കും കാഴ്ചവെക്കാനായി ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. എന്നിട്ട് കിട്ടാക്കടമെന്ന് പറഞ്ഞ് എഴുതി തള്ളും. 7016 കോടിയാണ് കഴിഞ്ഞ ആഴ്ച എഴുതി തള്ളിയത്.

അതേസമയം സഹകരണ ബാങ്കുകള്‍ നിക്ഷേപത്തിന്റെ 80 ശതമാനവും അതത് പ്രദേശത്ത് തന്നെ വായ്പയായി നല്‍കുകയാണ് ചെയ്യുന്നത്. കൃഷിയിറക്കുന്നതിനും പശുവിനെ വാങ്ങുന്നതിനും വീട് വെക്കുന്നതിനും മക്കളുടെ കല്യാണത്തിനും ആസ്പത്രിയില്‍ ചികിത്സിക്കുന്നതിനും എന്ന് വേണ്ട നിത്യ ജീവിതത്തിന്റെ എല്ലാ കാര്യത്തിനും ഓടിച്ചെല്ലുന്നത് സഹകരണ ബാങ്കുകളിലേക്കാണ്.

സഹകരണ മേഖലക്ക് ജനങ്ങളുടെ നിത്യജീവിതത്തിലുള്ള ബന്ധം കണക്കിലെടുത്തും രാഷ്ട്ര നിര്‍മ്മിതിയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്തുമാണ് ജവഹര്‍ലാല്‍ നെഹ്റു സഹകരണ മേഖലയെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക പരിരക്ഷ നല്‍കിയത്. എന്നാല്‍ പില്‍ക്കാലത്ത് സഹകരണ മേഖലയേയും നികുതി വലയില്‍ കൊണ്ടു വന്നു. പ്രാഥമിക സഹകരണ സംഘങ്ങളും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി നല്‍കുകയും റിട്ടേണ്‍ നല്‍കുകയും വേണം. അതിപ്പോഴും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലും പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളിലും നടത്തുന്ന നിക്ഷേപങ്ങളുടെ പലിശയിന്മേല്‍ ടി.ഡി.എസ് (സ്രോതസ്സില്‍ നിന്ന് നികുതി ഈടാക്കല്‍) പിടിക്കുന്നതില്‍ നിന്ന് ഈ പ്രാഥമിക സംഘങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. ആദായ നികുതി നിയമം 194 എ 3 (7) വകുപ്പ് ഇക്കാര്യത്തില്‍ പ്രാഥമിക സംഘങ്ങള്‍ക്കുള്ള പരിരക്ഷയാണ്. അതായത് പ്രാഥമിക സംഘങ്ങളിലെ നിക്ഷേപങ്ങളിന്മേല്‍ നികുതി ഈടാക്കി നല്‍കാന്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഇപ്പോഴും നിയമപരമായി ബാധ്യതയില്ലെന്ന് അര്‍ത്ഥം. ഇതറിയാതെയാണ് പ്രാഥമിക സംഘങ്ങള്‍ നികുതി വെട്ടിക്കുന്നു എന്ന് പറഞ്ഞ് വലിയ വായിലേ പലരും നിലവിളിക്കുന്നത്. ഇല്ലാത്ത കാര്യം പറഞ്ഞാണ് പ്രാഥമിക സംഘങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും.

അതേസമയം പ്രാഥമിക സംഘങ്ങളില്‍ അഞ്ചു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരും 10,000 രൂപക്ക് മുകളില്‍ പലിശ വാങ്ങുന്നവരും അവരുടെ ആദായ നികുതി റിട്ടേണുകളില്‍ അത് രേഖപ്പെടുത്തേണ്ടതുണ്ട്. അതില്‍ വ്യക്തികള്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ സഹകരണ ബാങ്കുകളെ ശിക്ഷിക്കുന്നത് നീതീകരിക്കാവുന്നതല്ല. കാരണം സഹകരണ ബാങ്കുകളെ ബോധ്യപ്പെടുത്തിയിട്ടല്ല വ്യക്തികള്‍ അവരുടെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത്.

നിക്ഷേപങ്ങളിന്മേല്‍ ടി.ഡി.എസ് പിടിക്കുന്നതില്‍ നിന്ന് പ്രാഥമിക സഹകരണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും അര്‍ബന്‍ ബാങ്കുകളെയും ഒഴിവാക്കിയിട്ടില്ലെന്നും മനസ്സിലാക്കണം. അവര്‍ ഇപ്പോഴും വായ്പകളിന്മേല്‍ നികുതി ഈടാക്കി ആദായ നികുതി വകുപ്പിന് കൈമാറുന്നുണ്ട്. എന്നിട്ടും ജില്ലാ ബാങ്കുകളെ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ തളച്ചിടുന്നു എന്നതാണ് സംശയകരമായ വസ്തുത. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം എന്ന് വ്യക്തം.

സഹകരണ സംഘങ്ങള്‍ ഗൂഢ സംഘങ്ങളോ നിയമവിരുദ്ധ കേന്ദ്രങ്ങളോ അല്ല. സംസ്ഥാനത്തെ സഹകരണ നിയമപ്രകാരം സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണങ്ങളോടെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവയാണവ. സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാര്‍ സഹകരണ ബാങ്കുകളിലെ ഓരോ കണക്കും പരിശോധിക്കുന്നുമുണ്ട്. പുറമെ ക്രമക്കേട് തടയുന്നതിന് സഹകരണ വകുപ്പിന് വിജിലന്‍സ് സംവിധാനവുമുണ്ട്. എന്നിട്ടാണ് ഇവ കള്ളക്കച്ചവടത്തിന്റെ കേന്ദ്രങ്ങളാണെന്ന് ചില കേന്ദ്രങ്ങള്‍ പ്രചാരണം അഴിച്ചു വിടുന്നത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അവ മാറ്റി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് ആദ്യം അനുമതി നല്‍കുകയും ആറാം ദിവസം പിന്‍വലിക്കുകയുമാണ് ചെയ്തത്. ഇതിനിടയില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 2800 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് പഴയ നോട്ട് സ്വീകരിച്ച് മാറ്റി നല്‍കുകയുണ്ടായി. ഈ തുക ഇനി എന്തു ചെയ്യുമെന്നാണറിയാത്തത്. ഇത് കള്ളപ്പണമല്ല. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ നല്‍കിയതാണ്. ഇവ റിസര്‍വ്വ് ബാങ്ക് സ്വീകരിക്കാതിരുന്നാല്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം തകര്‍ന്നടിയും എന്നതില്‍ സംശയമില്ല.

വിചിത്രമായ ഒരു കാര്യം കൂടി ഇവിടെയുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്കുകളായി റിസര്‍വ്വ് ബാങ്ക് അംഗീകിച്ചിട്ടില്ലെങ്കിലും ജില്ലാ ബാങ്കുകളെ ബാങ്കുകളായി അംഗീകിരിച്ചിട്ടുണ്ട്. ആര്‍.ബി.ഐയുടെ ബാങ്കിങ് ലൈസന്‍സ് അനുസരിച്ചാണ് അവ പ്രവര്‍ത്തിക്കുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പദവി അവക്കില്ലെന്നേ ഉള്ളൂ. ഇതേ സ്വഭാവത്തില്‍ വരുന്ന സ്വകാര്യ ബാങ്കുകളെ നോട്ട് മാറ്റി നല്‍കുന്നതിന് അനുവദിക്കുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മാത്രം അനുമതി നിഷേധിച്ചിരിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. സഹകരണ ബാങ്കുകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ പ്രസ്ഥാനമാണ്. സ്വന്തം സ്ഥാപനമെന്നതു പോലെ ഓടിച്ചെന്ന് പമണമിടപാട് നടത്താന്‍ കഴിയുന്ന സ്ഥാപനങ്ങള്‍. അവയെ തകര്‍ത്ത് വാണിജ്യ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും വളര്‍ത്താനുള്ള ശ്രമം കച്ചവടക്കണ്ണ് വെച്ചുള്ളതാണ്. സഹകരണ ശൃംഖലയിലെ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപം തട്ടിയെടുക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടേതെന്ന പോലെ ആഴ്ചയില്‍ 24000 രൂപ പിന്‍വലിക്കാനേ പ്രാഥമിക സംഘങ്ങള്‍ക്ക് അനുമതി ഉള്ളൂ. 600 കോടിയുടെയും ആയിരം കോടിയുടെയും വരെ നിക്ഷേപവും ദിവസവും ലക്ഷങ്ങളുടെ ഇടപാടും ഉള്ള സംഘങ്ങള്‍ക്ക് ഈ തുക കൊണ്ട് എന്തു ചെയ്യാനാണ്? കേരളത്തിന്റെ പ്രാണവായുവായ സഹകരണ പ്രസ്ഥാനത്തെ രക്ഷിച്ച് നിലനിര്‍ത്താന്‍ എല്ലാവരും രംഗത്തിറങ്ങണം.

രമേശ് ചെന്നിത്തല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ആഭ്യന്തര കോമഡിയും പൂഞ്ഞാര്‍ കോളാമ്പിയും

പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

Published

on

നാഴികക്ക് നാല്‍പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡുള്ളതിനാല്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായത് മാത്രമാണ് പി.സി ജോര്‍ജെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സമ്പാദ്യം. ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും ഒടുവില്‍ അഭയം തേടിയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും. എല്ലാത്തിനും തെളിവുണ്ടെന്ന് വീമ്പ് പറയും ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും ഇതാണ് പി.സി സ്‌റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വി ണതോടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുക എന്ന എളുപ്പ പണിയാണ് പി.സി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പി നടക്കുകയാണ് ജോര്‍ജ്ജ്. നിരന്തരം വര്‍ഗീയ വിഷം വിളമ്പുന്ന ഒരാള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എന്താണ് ഇത്ര വിമു ഖത എന്നതാണ് അത്ഭുതം. മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗീയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗി ക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്‍പില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാ നുള്ള ബാധ്യത ഭരണകുടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും. മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു.

അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വര്‍ഗീയത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കുക എന്നത് നിയമപരമായ ഭരണഘടനാപരമായ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

കേസ് എടുത്ത് പി.സിയെ വളര്‍ത്തണ്ട എന്ന ന്യായവാദത്തിലൂടെ പി.സിയെ പരോക്ഷമായി പിന്തുണച്ചു പോവുകയാണ് സര്‍ക്കാര്‍. കേസ് എടുക്കുക എന്നുള്ളതാണ് നിയമപരമായ കാര്യം. എന്നാല്‍ ഈ ഭരണകുടം അത് ചെയ്യുന്നില്ല. സ്ഥിരമായി ഒരേ കുറ്റം ആവര്‍ത്തിക്കുന്നയാളാണ് പി.സി. നേരത്തെ അനന്തപുരിയിലെ ഹിന്ദു മഹാപരിഷത്തിന്റെ ചടങ്ങില്‍ മറ്റു മതങ്ങളിലെ ആളുകളെ വന്ധീകരിക്കാന്‍ വേണ്ടി എന്തൊക്കെയോ പണികള്‍ മുസ്ലിംകള്‍ ചെയ്യുന്നു എന്ന് പ്രസംഗിച്ച് കേസില്‍ പെടുകയും ആ കേസില്‍ അറ സ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കുന്നത്. അന്നു തന്നെ പ്രോസിക്യൂട്ടര്‍ ഹാജരാവാതെ പി.സിക്കു വേണ്ടി ഒത്തു കളിച്ചുവെന്ന വിവാദം നിലനില്‍ക്കുന്നുണ്ട്. അറസ്റ്റു തന്നെ എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാതെ സര്‍ക്കാരും സി.പി.എമ്മും നക്ഷത്രമെണ്ണുന്ന സമയത്താണ്. താല്‍ക്കാലിക രക്ഷപ്പെടലിനു വേണ്ടി മാത്രം. 2023 ല്‍ ഇതിനേക്കാള്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ജോര്‍ജ് വിണ്ടും രംഗത്ത് വന്നു. ഇപ്പോഴിതാ 2025 ല്‍ പി.സി വീണ്ടും ഒരു ചാനലിലൂടെ മുസ്ലിംകള്‍ക്കെതിരായിട്ടുള്ള കടുത്ത വര്‍ഗീയ വിഭജന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. പി.സിയെ 153 എ ചുമത്തി ക്കൊണ്ട് അറസ്റ്റു ചെയ്തു പോയാല്‍ ഒരു കോടതിക്കും ജാമ്യം അനുവദിക്കാന്‍ കഴിയില്ല. കാരണം ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നോ വാക്കുകള്‍ വളച്ചൊടിച്ചതാണെ ന്നോ പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ക്ക് ഒരിക്കലും പറ്റില്ല.

കാരണം നിരന്തരമായി അയാള്‍ തീവ്ര വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ഇലക്ടറല്‍ പൊളിറ്റിക്സിന്റെ മുഖ്യധാരയില്‍ നിന്ന് ജനം ആട്ടി അകറ്റിയ ഒരാളെന്ന നിലയില്‍ മാത്രം പി.സിയെ കാണാനാവില്ല. ഇന്നയാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. അതു കൊണ്ട് തന്നെ ഇത് പി.സിയുടെ വ്യക്തിപരമായ വാദമായി മാത്രം കാണാനാവില്ല. മുമ്പ് അനന്തപുരി സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയത പ്രസംഗിച്ച കേസില്‍ അറസ്റ്റിലായി ജാ മ്യത്തിലായ പി.സിയെ കാണാന്‍ ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു പുറത്തിറങ്ങി വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പിക്കാര്‍ പൊലീസ് വാഹനം തടഞ്ഞത് വരെ നാം കണ്ടതാണ്.

പി.സി ഒറ്റപ്പെട്ട സംഭവമല്ല. വലിയ പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ പ്രചാരകനാണ് എന്നത് ഈ സര്‍ക്കാര്‍ മാത്രം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനു കൂടി സഹായകരമായ രീതിയില്‍ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുക എന്ന പരിപാടിയാണ് നടത്തുന്നത്. സര്‍ക്കാറിനെ നയിക്കുന്നവരും പാര്‍ട്ടിയും അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഒരു നറേറ്റീവ് സ്യഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ പി.സിയും പല പി.സിമാരും എന്തു പറഞ്ഞാലും നമ്മള്‍ക്ക് കിട്ടണം വോട്ട് എന്നത് മാത്രമാണ് സര്‍ക്കാര്‍, ഇടത് നിലപാട്. പാലക്കാട് ഇതിന്റെ പ്രമോ സീന്‍ ആയിരുന്നു. ഇനി മുഴുസീന്‍ വരാനിരിക്കുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോയെ അറസ്റ്റു ചെയത് അകത്താക്കാന്‍ കാണിച്ച വ്യഗ്രത പരസ്യ വര്‍ഗീയത പറയുന്ന പി.സിക്കെതിരെ എന്തേ കാണിക്കാത്തത്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ കോമഡിയായി മാറിയ ഒരു ഭരണ കുടം ലോകത്ത് തന്നെ കണ്ടേക്കില്ല.

 

Continue Reading

Trending